മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബി (29)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മട്ടന്നൂർ ഇൻസ്പെക്ടർ എ.വി. ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും തെരച്ചിൽ ഊർജിതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപയാത്രയായി എത്തിച്ച ശുഹൈബിന്റെ മൃതദേഹം ഇന്നലെ രാത്രി വൈകി എടയന്നൂർ ജുമാ മസ്ജിദിൽ കബറടക്കി. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കണ്ണൂർ ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ തെരൂരിലെ തട്ടുകടയിൽ വച്ചാണു ശുഹൈബിനു നേരേ ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ ഫോർ രജിസ്ട്രേഷൻ വാഗൺആർ കാറിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ശുഹൈബിനെ ആക്രമിച്ചത്. റോഡിൽ രണ്ടു തവണ ബോംബ് എറിഞ്ഞു പൊട്ടിച്ച ശേഷം ശുഹൈബിനെ വെട്ടുകയായിരുന്നു.
കാലിനും കൈക്കും വെട്ടേറ്റ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെ തലശേരിയിൽ വച്ച് മരണമടയുകയായിരുന്നു. പരിക്കേറ്റ സി. ഇസ്മായിൽ (35), പി.പി. നൗഷാദ് (38), വി.കെ. മൊയ്നുദ്ദീൻ (45), റിയാസ് (48) എന്നിവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷവുമായി ബന്ധ പ്പെട്ട് റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്. മുഹമ്മദ്-റസിയ ദമ്പതികളുടെ മകനാണ് ശുഹൈബ്. അവിവാഹിതനാണ്.
കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, എം.ഐ. ഷാനവാസ് എംപി, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കാന്തപുരം എ.പി. അബുബക്കർ മുസലിയാർ, അബ്ദുൾ ലത്തീഫ് സഅദി, കെ.പി.എ. മജീദ്, സണ്ണി ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ്, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയിരുന്നു.
കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്ത്
മട്ടന്നൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട ശുഹൈബിനെതിരേ വധഭീഷണിയുമായി സിപിഎം നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാസം 13നായിരുന്നു ""നിന്റെ നാളുകൾ എണ്ണപ്പെട്ടു’’ എന്ന മുദ്രാവാക്യം വിളിച്ചുള്ള പ്രകടനം. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഹയർസെക്കൻഡറി സ്കൂളിലെ സംഘർഷത്തെ ത്തുടർന്നായിരുന്നു ഇത്.
മട്ടന്നൂർ ഇൻസ്പെക്ടർ എ.വി. ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും തെരച്ചിൽ ഊർജിതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപയാത്രയായി എത്തിച്ച ശുഹൈബിന്റെ മൃതദേഹം ഇന്നലെ രാത്രി വൈകി എടയന്നൂർ ജുമാ മസ്ജിദിൽ കബറടക്കി. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കണ്ണൂർ ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ തെരൂരിലെ തട്ടുകടയിൽ വച്ചാണു ശുഹൈബിനു നേരേ ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ ഫോർ രജിസ്ട്രേഷൻ വാഗൺആർ കാറിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ശുഹൈബിനെ ആക്രമിച്ചത്. റോഡിൽ രണ്ടു തവണ ബോംബ് എറിഞ്ഞു പൊട്ടിച്ച ശേഷം ശുഹൈബിനെ വെട്ടുകയായിരുന്നു.
കാലിനും കൈക്കും വെട്ടേറ്റ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെ തലശേരിയിൽ വച്ച് മരണമടയുകയായിരുന്നു. പരിക്കേറ്റ സി. ഇസ്മായിൽ (35), പി.പി. നൗഷാദ് (38), വി.കെ. മൊയ്നുദ്ദീൻ (45), റിയാസ് (48) എന്നിവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷവുമായി ബന്ധ പ്പെട്ട് റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്. മുഹമ്മദ്-റസിയ ദമ്പതികളുടെ മകനാണ് ശുഹൈബ്. അവിവാഹിതനാണ്.
കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, എം.ഐ. ഷാനവാസ് എംപി, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കാന്തപുരം എ.പി. അബുബക്കർ മുസലിയാർ, അബ്ദുൾ ലത്തീഫ് സഅദി, കെ.പി.എ. മജീദ്, സണ്ണി ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ്, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയിരുന്നു.
കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്ത്
മട്ടന്നൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട ശുഹൈബിനെതിരേ വധഭീഷണിയുമായി സിപിഎം നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാസം 13നായിരുന്നു ""നിന്റെ നാളുകൾ എണ്ണപ്പെട്ടു’’ എന്ന മുദ്രാവാക്യം വിളിച്ചുള്ള പ്രകടനം. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഹയർസെക്കൻഡറി സ്കൂളിലെ സംഘർഷത്തെ ത്തുടർന്നായിരുന്നു ഇത്.