നെടുങ്കണ്ടം: പീരുമേട് എംഎൽഎ ഇ.എസ്. ബിജിമോൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരേ സിപിഐ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തിൽ വിമർശനം. സംസ്ഥാന കൗണ്‍സിലിൽനിന്നു ജില്ലാ കൗണ്‍സിലിലേക്കു തരംതാഴ്ത്തിയ നടപടി ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെയാണെന്നു വിമർശനം ഉയർന്നു.
അച്ചടക്കലംഘനം നടത്തിയെന്ന പരാതിയിലാണ് ബിജിമോൾക്കെതിരേ നടപടിയെടുത്തത്. പാർട്ടിയിൽ ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണ് തനിക്ക് ഉന്നതസ്ഥാനത്തെത്താൻ കഴിയാതിരുന്നതെന്ന ബിജിമോളുടെ പരാമർശമാണ് വിവാദമായത്. ഇതുസംബന്ധിച്ച് ബിജിമോൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണു തരംതാഴ്ത്തിയത്.
അച്ചടക്കലംഘനം നടത്തിയെന്ന പരാതിയിലാണ് ബിജിമോൾക്കെതിരേ നടപടിയെടുത്തത്. പാർട്ടിയിൽ ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണ് തനിക്ക് ഉന്നതസ്ഥാനത്തെത്താൻ കഴിയാതിരുന്നതെന്ന ബിജിമോളുടെ പരാമർശമാണ് വിവാദമായത്. ഇതുസംബന്ധിച്ച് ബിജിമോൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണു തരംതാഴ്ത്തിയത്.