തിരുവനന്തപുരം: ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ കേസ് നടത്തിയാൽ ഭരണം മാറിവരുന്പോൾ പൂട്ടിയ ബാറുകൾ തുറന്നു നൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയിരുന്നതായി ബാറുടമാ സംഘടനയുടെ നേതാവ് ബിജു രമേശ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടാണ് ഉറപ്പുനൽകിയതെന്നു ബിജു രമേശ് അവകാശപ്പെട്ടു.
വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയതോടെ ഇടതുമുന്നണി പാലംവലിച്ചെന്നും ബിജു രമേശ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാണിക്കെതിരേ കേസ് നടത്താൻ തന്നെ പ്രോത്സാഹിപ്പിച്ചവർ മറുവശത്തുകൂടി മാണിയുമായി ധാരണയുണ്ടാക്കുന്നത് നിരാശാജനകമാണ്. തെളിവില്ലെന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ചുറപ്പിച്ച കള്ളക്കളിയാണെന്നും രാഷ്ട്രീയ പിന്തുണ നൽകിയാൽ മാണിക്കെതിരേ തെളിവു നൽകാൻ ബാറുടമകൾ തയാറാകുമെന്നും ബിജു രമേശ് പറഞ്ഞു.
വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയതോടെ ഇടതുമുന്നണി പാലംവലിച്ചെന്നും ബിജു രമേശ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാണിക്കെതിരേ കേസ് നടത്താൻ തന്നെ പ്രോത്സാഹിപ്പിച്ചവർ മറുവശത്തുകൂടി മാണിയുമായി ധാരണയുണ്ടാക്കുന്നത് നിരാശാജനകമാണ്. തെളിവില്ലെന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ചുറപ്പിച്ച കള്ളക്കളിയാണെന്നും രാഷ്ട്രീയ പിന്തുണ നൽകിയാൽ മാണിക്കെതിരേ തെളിവു നൽകാൻ ബാറുടമകൾ തയാറാകുമെന്നും ബിജു രമേശ് പറഞ്ഞു.