അങ്കമാലി: സ്വത്തുതർക്കത്തെ തുടർന്ന് മൂക്കന്നൂരിനു സമീപം എരപ്പിൽ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൊലയ്ക്കുപയോഗിച്ച വാക്കത്തി കണ്ടെടുത്തു. മൂക്കന്നൂർ എരപ്പ് അറയ്ക്കൽ ശിവൻ (62), ഭാര്യ വത്സ (58), മൂത്ത മകൾ സ്മിത (30) എന്നിവരെയാണ് ശിവന്റെ സഹോദരൻ ബാബു കഴിഞ്ഞദിവസം വെട്ടിക്കൊലപ്പെടുത്തിയത്.
ശിവന്റെയും വത്സയുടെയും സംസ്കാരം കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിലും സ്മിതയുടെ സംസ്കാരം എടലക്കാട് ഭർതൃവസതിയിലും നടത്തി.സഹോദരങ്ങളേയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ ബാബു, പതിനായിരം രൂപ പോലും വിലയില്ലാത്ത മരങ്ങൾ മുറിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നാണ് ഈ ക്രൂരകൃത്യത്തിനു തുനിഞ്ഞത്.
ശിവന്റെയും വത്സയുടെയും സംസ്കാരം കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിലും സ്മിതയുടെ സംസ്കാരം എടലക്കാട് ഭർതൃവസതിയിലും നടത്തി.സഹോദരങ്ങളേയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ ബാബു, പതിനായിരം രൂപ പോലും വിലയില്ലാത്ത മരങ്ങൾ മുറിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നാണ് ഈ ക്രൂരകൃത്യത്തിനു തുനിഞ്ഞത്.