തിരുവനന്തപുരം: പെട്രോൾ- ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്നു മോട്ടോർ വാഹന പണിമുടക്ക്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായി നടത്തുന്ന പണിമുടക്കിൽ കെഎസ്ആർടി സി ജീവനക്കാരും പങ്കുചേരുന്നതോടെ ഗതാഗതം പൂർണമായും തടസപ്പെടും.
ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് കെഎസ് ആർടിസി ജീവനക്കാരും സമരത്തിനിറങ്ങുന്നത്. ഓട്ടോ, ടാക്സികൾക്കു പുറമെ ചരക്കുലോറികളും സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു സമരസമിതി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഒരു കാരണവശാലും തടസപ്പെടുത്തില്ലെന്നും എന്നാൽ എണ്ണക്കന്പനികൾ നടത്തുന്ന പകൽക്കൊള്ള സ്വകാര്യ വാഹന ഉടമകളെ ബാധിക്കുന്നതായതിനാൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ പൊതുജനങ്ങൾ പണിമുടക്കുമായി സഹകരിക്കണമെന്ന് സംയുക്ത സമരസമിതി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പൊതുഗതാഗത സംവിധാനം പൂർണമായും മുടങ്ങുന്നതു സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. സ്പെയർ പാട്സുകൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയും അടച്ചിടും.
കെഎസ്ആർടിസിയിൽ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാർക്ക് അവധി നൽകരുതെന്നും പോലീസ് സംരക്ഷണത്തോടെ പരമാവധി സർവീസുകൾ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്. എല്ലാ തൊഴിലാളി യൂണിയനുകളും സമരത്തിനിറങ്ങുന്പോൾ ബിഎംഎസ് പണിമുടക്കിൽ നിന്നു വിട്ടുനിൽക്കുകയാണ്.
മൂന്നു പഞ്ചായത്തുകളെ ഒഴിവാക്കി
കോട്ടയം: ഇന്നത്തെ മോട്ടോർ വാഹന പണിമുടക്കിൽനിന്നു കോട്ടയം ജില്ലയിലെ അതിരന്പുഴ, കുറവിലങ്ങാട്, വെള്ളാവൂർ പഞ്ചായത്തുകളെ ഒഴിവാക്കി. അതിരന്പുഴ സെന്റ് മേരീസ് ഫെറോനപള്ളി, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം എന്നിവിടങ്ങളിലെ തിരുനാളുകൾ, കോട്ടാങ്ങൽ പടയണി എന്നിവ പ്രമാണിച്ചാണ് പണിമുടക്കിൽനിന്ന് ഒഴിവാക്കിയതെന്ന് ഐക്യട്രേഡ് യൂണിയൻ കാന്പയിൻ കമ്മിറ്റി ജില്ലാ കണ്വീനർ പി.ജെ. വർഗീസ് അറിയിച്ചു.
ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് കെഎസ് ആർടിസി ജീവനക്കാരും സമരത്തിനിറങ്ങുന്നത്. ഓട്ടോ, ടാക്സികൾക്കു പുറമെ ചരക്കുലോറികളും സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു സമരസമിതി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഒരു കാരണവശാലും തടസപ്പെടുത്തില്ലെന്നും എന്നാൽ എണ്ണക്കന്പനികൾ നടത്തുന്ന പകൽക്കൊള്ള സ്വകാര്യ വാഹന ഉടമകളെ ബാധിക്കുന്നതായതിനാൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ പൊതുജനങ്ങൾ പണിമുടക്കുമായി സഹകരിക്കണമെന്ന് സംയുക്ത സമരസമിതി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പൊതുഗതാഗത സംവിധാനം പൂർണമായും മുടങ്ങുന്നതു സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. സ്പെയർ പാട്സുകൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയും അടച്ചിടും.
കെഎസ്ആർടിസിയിൽ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാർക്ക് അവധി നൽകരുതെന്നും പോലീസ് സംരക്ഷണത്തോടെ പരമാവധി സർവീസുകൾ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്. എല്ലാ തൊഴിലാളി യൂണിയനുകളും സമരത്തിനിറങ്ങുന്പോൾ ബിഎംഎസ് പണിമുടക്കിൽ നിന്നു വിട്ടുനിൽക്കുകയാണ്.
മൂന്നു പഞ്ചായത്തുകളെ ഒഴിവാക്കി
കോട്ടയം: ഇന്നത്തെ മോട്ടോർ വാഹന പണിമുടക്കിൽനിന്നു കോട്ടയം ജില്ലയിലെ അതിരന്പുഴ, കുറവിലങ്ങാട്, വെള്ളാവൂർ പഞ്ചായത്തുകളെ ഒഴിവാക്കി. അതിരന്പുഴ സെന്റ് മേരീസ് ഫെറോനപള്ളി, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം എന്നിവിടങ്ങളിലെ തിരുനാളുകൾ, കോട്ടാങ്ങൽ പടയണി എന്നിവ പ്രമാണിച്ചാണ് പണിമുടക്കിൽനിന്ന് ഒഴിവാക്കിയതെന്ന് ഐക്യട്രേഡ് യൂണിയൻ കാന്പയിൻ കമ്മിറ്റി ജില്ലാ കണ്വീനർ പി.ജെ. വർഗീസ് അറിയിച്ചു.