കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ പ്രവീൺ തൊഗാഡിയയ്ക്ക് ഹൊസ്ദുർഗ് കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2012 മേയിൽ കാഞ്ഞങ്ങാട്ട് നടന്ന വിഎച്ച്പി പൊതുയോഗത്തിൽ മതവികാരം വ്രണപ്പെടുന്ന രീതിയിലും പ്രകോപനമുണ്ടാക്കുന്ന വിധത്തിലും പ്രസംഗിച്ചതിനു ഹൊസ്ദുർഗ് പോലീസ് സ്വമേധയ കേസെടുത്തിരുന്നു.
ഈ കേസിൽ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനുശേഷവും ഇതാവർത്തിച്ചപ്പോൾ കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യം മുഴുവനും അറിയപ്പെടുന്ന വ്യക്തിയുടെ ശരിയായ മേൽവിലാസം കരസ്ഥമാക്കാൻ പോലീസിനു കഴിയാതെവന്നതിനെക്കുറിച്ചു പരാമർശമുണ്ടായിരുന്നു. അതിനുശേഷം ശരിയായ മേൽവിലാസം പോലീസ് കോടതിക്കു സമർപ്പിക്കുകയായിരുന്നു. തുടർന്നു വീണ്ടും ഹാജരാകാൻ ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണു വാറണ്ട് അയച്ചത്.
ഈ കേസിൽ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനുശേഷവും ഇതാവർത്തിച്ചപ്പോൾ കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യം മുഴുവനും അറിയപ്പെടുന്ന വ്യക്തിയുടെ ശരിയായ മേൽവിലാസം കരസ്ഥമാക്കാൻ പോലീസിനു കഴിയാതെവന്നതിനെക്കുറിച്ചു പരാമർശമുണ്ടായിരുന്നു. അതിനുശേഷം ശരിയായ മേൽവിലാസം പോലീസ് കോടതിക്കു സമർപ്പിക്കുകയായിരുന്നു. തുടർന്നു വീണ്ടും ഹാജരാകാൻ ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണു വാറണ്ട് അയച്ചത്.