കണ്ണൂർ: ഇവിടെ എടിഎം കൗണ്ടറിൽനിന്നു പണം തട്ടിയ സംഭവത്തിൽ ഹരിയാന സ്വദേശികളായ രണ്ടുപേരെ ടൗൺ സിഐ ടി.കെ. രത്നകുമാർ, ടൗൺ എസ്ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലെ മേവാഡിനുടത്ത പിണഗാവ് എന്ന ഉൾഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തു.
കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിലെ എസ്ബിഐയുടെ എടിഎം കൗണ്ടറിൽനിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജുനൈദ് (22), കൂട്ടുപ്രതിയായ പതിനേഴുകാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചത്. ഇവരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽനിന്നു പണം തട്ടിയെടുക്കുന്ന ശൃംഖലയിലെ കണ്ണികളാണു പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇതേസമയം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ എസ്ബിഐ എടിഎമ്മിൽനിന്നു പണം തട്ടിയ കേസിനു പിന്നിലും ഹരിയാനക്കാരെന്നു പോലീസ് സംശയിക്കുന്നു. കണ്ണൂരിൽ എത്തിച്ച ഹരിയാന സ്വദേശികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഇന്ന് ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകുമെന്ന് കോഴിക്കോട് ടൗൺ ഇൻസ്പെക്ടർ പി.എം. മനോജ് അറിയിച്ചു.
ഹരിയാന സ്വദേശിയായ പോലീസുദ്യോഗസ്ഥന്റെ മകനും രാജസ്ഥാനിലെ ആൽവാറിൽ എൻജിനിയറിംഗ് വിദ്യാർഥിയുമായ ഷക്കീൽ അഹമ്മദ് എന്നയാളാണു തട്ടിപ്പിലെ പ്രധാന കണ്ണിയെന്നു കണ്ണൂർ പോലീസിന്റെ പിടിയിലായവർ മൊഴിനൽകി. ഒരേസമയം പരാതിക്കാരനും തട്ടിപ്പുകാരനുമായ വ്യക്തിയാണു ഷക്കീൽ അഹമ്മദ്. ബാങ്കിൽ 40,000 രൂപ നിക്ഷേപിക്കുകയും എടിഎം കാർഡ് സംഘാംഗങ്ങൾക്കു നൽകിയശേഷം പ്രത്യേക സാങ്കേതികവിദ്യയിൽ കുറച്ചുസമയത്തേക്ക് മെഷീൻ ഓഫ് ചെയ്ത് പണം പിൻവലിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ ചെയ്യുമ്പോൾ പണം കുറച്ചുസമയത്തിനുശേഷമാണ് പുറത്തേക്കു വരിക. ഇങ്ങനെ പിൻവലിക്കപ്പെട്ട പണം അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെടുകയുമില്ല. സെർവറുമായി ബന്ധപ്പെട്ട രേഖയിൽ പണം പിൻവലിക്കപ്പെട്ടില്ലെന്നും ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചുപോകുന്നുവെന്നുമാണ് കാണിക്കുക. ഇത്തരത്തിൽ പണം പിൻവലിപ്പിച്ചശേഷം പണം ലഭിച്ചില്ലെന്നു ബാങ്കിന്റെ ടോൾഫ്രീ നമ്പറിൽ വിളിച്ചു പരാതി പറയും. പണം പിൻവലിക്കപ്പെട്ടില്ലെന്നു കണ്ടെത്തിയാൽ ഒരാഴ്ചയ്ക്കകം ഉടമയുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെന്നാണു ചട്ടം. കണ്ണൂർ ടൗൺ ജൂണിയർ എസ്ഐ ഷൈജു, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, റൗഫ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
എസ്ബിഐ എടിഎം ചാനൽ മാനേജർ നന്ദകുമാർ, തെക്കീബസാർ ശാഖാ മാനേജർ ഷക്കീൽ അഹമ്മദ് എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശമായ പിണഗാവിൽനിന്ന് നിരവധി പേരാണ് എടിഎമ്മിൽനിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലുള്ളത്.
കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിലെ എസ്ബിഐയുടെ എടിഎം കൗണ്ടറിൽനിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജുനൈദ് (22), കൂട്ടുപ്രതിയായ പതിനേഴുകാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചത്. ഇവരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽനിന്നു പണം തട്ടിയെടുക്കുന്ന ശൃംഖലയിലെ കണ്ണികളാണു പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇതേസമയം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ എസ്ബിഐ എടിഎമ്മിൽനിന്നു പണം തട്ടിയ കേസിനു പിന്നിലും ഹരിയാനക്കാരെന്നു പോലീസ് സംശയിക്കുന്നു. കണ്ണൂരിൽ എത്തിച്ച ഹരിയാന സ്വദേശികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഇന്ന് ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകുമെന്ന് കോഴിക്കോട് ടൗൺ ഇൻസ്പെക്ടർ പി.എം. മനോജ് അറിയിച്ചു.
ഹരിയാന സ്വദേശിയായ പോലീസുദ്യോഗസ്ഥന്റെ മകനും രാജസ്ഥാനിലെ ആൽവാറിൽ എൻജിനിയറിംഗ് വിദ്യാർഥിയുമായ ഷക്കീൽ അഹമ്മദ് എന്നയാളാണു തട്ടിപ്പിലെ പ്രധാന കണ്ണിയെന്നു കണ്ണൂർ പോലീസിന്റെ പിടിയിലായവർ മൊഴിനൽകി. ഒരേസമയം പരാതിക്കാരനും തട്ടിപ്പുകാരനുമായ വ്യക്തിയാണു ഷക്കീൽ അഹമ്മദ്. ബാങ്കിൽ 40,000 രൂപ നിക്ഷേപിക്കുകയും എടിഎം കാർഡ് സംഘാംഗങ്ങൾക്കു നൽകിയശേഷം പ്രത്യേക സാങ്കേതികവിദ്യയിൽ കുറച്ചുസമയത്തേക്ക് മെഷീൻ ഓഫ് ചെയ്ത് പണം പിൻവലിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ ചെയ്യുമ്പോൾ പണം കുറച്ചുസമയത്തിനുശേഷമാണ് പുറത്തേക്കു വരിക. ഇങ്ങനെ പിൻവലിക്കപ്പെട്ട പണം അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെടുകയുമില്ല. സെർവറുമായി ബന്ധപ്പെട്ട രേഖയിൽ പണം പിൻവലിക്കപ്പെട്ടില്ലെന്നും ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചുപോകുന്നുവെന്നുമാണ് കാണിക്കുക. ഇത്തരത്തിൽ പണം പിൻവലിപ്പിച്ചശേഷം പണം ലഭിച്ചില്ലെന്നു ബാങ്കിന്റെ ടോൾഫ്രീ നമ്പറിൽ വിളിച്ചു പരാതി പറയും. പണം പിൻവലിക്കപ്പെട്ടില്ലെന്നു കണ്ടെത്തിയാൽ ഒരാഴ്ചയ്ക്കകം ഉടമയുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെന്നാണു ചട്ടം. കണ്ണൂർ ടൗൺ ജൂണിയർ എസ്ഐ ഷൈജു, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, റൗഫ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
എസ്ബിഐ എടിഎം ചാനൽ മാനേജർ നന്ദകുമാർ, തെക്കീബസാർ ശാഖാ മാനേജർ ഷക്കീൽ അഹമ്മദ് എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശമായ പിണഗാവിൽനിന്ന് നിരവധി പേരാണ് എടിഎമ്മിൽനിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലുള്ളത്.