കൊച്ചി: സ്മാർട്സിറ്റി കൊച്ചിയുടെ സിഇഒയായി മനോജ് നായരെ ഡയറക്ടർ ബോർഡ് നിയമിച്ചു. നിലവിൽ കൊച്ചി സ്മാർട്ട് സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തെ ദുബായ് ഹോൾഡിംഗിന് കീഴിലുള്ള ദുബായ് പ്രോപ്പർട്ടീസ് ഗ്രൂപ്പ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തിനു വ്യവസായ രംഗത്തെ വിവിധ മേഖലകളിൽ 27 വർഷത്തെ പ്രവൃർത്തി പരിചയമുണ്ട്.
ബിസിനസ് സഖ്യങ്ങൾ രൂപീകരിക്കുന്നതിലും കന്പനികൾക്കു തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നതിലും പരിചയസന്പന്നനായ മനോജ് നായരെ സ്മാർട്സിറ്റി കൊച്ചിയുടെ സിഇഒയായി നിയമിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു സ്മാർട്സിറ്റി കൊച്ചി വൈസ് ചെയർമാൻ ഖാലിദ് അൽ മാലിക് പത്രക്കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ പ്രധാന ഇന്നവേഷൻ ഹബ്ബ് എന്ന നിലയ്ക്കു സ്മാർട്സിറ്റി കൊച്ചി ഉയർന്നുവരുന്ന ഘട്ടത്തിൽ അതിന്റെ വികസനത്തിനു നേതൃത്വം നൽകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നു മനോജ് നായർ പറഞ്ഞു.
സ്മാർട്സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിൽ നിലവിൽ 20-ഓളം കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. 2018-ന്റെ ആദ്യപാദത്തിൽ നിരവധി കന്പനികൾ ഇവിടെ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. ഡോ. ബാജു ജോർജ് മാറിയതിനുശേഷം സ്മാർട്ട് സിറ്റി സിഇഒ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ബിസിനസ് സഖ്യങ്ങൾ രൂപീകരിക്കുന്നതിലും കന്പനികൾക്കു തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നതിലും പരിചയസന്പന്നനായ മനോജ് നായരെ സ്മാർട്സിറ്റി കൊച്ചിയുടെ സിഇഒയായി നിയമിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു സ്മാർട്സിറ്റി കൊച്ചി വൈസ് ചെയർമാൻ ഖാലിദ് അൽ മാലിക് പത്രക്കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ പ്രധാന ഇന്നവേഷൻ ഹബ്ബ് എന്ന നിലയ്ക്കു സ്മാർട്സിറ്റി കൊച്ചി ഉയർന്നുവരുന്ന ഘട്ടത്തിൽ അതിന്റെ വികസനത്തിനു നേതൃത്വം നൽകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നു മനോജ് നായർ പറഞ്ഞു.
സ്മാർട്സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിൽ നിലവിൽ 20-ഓളം കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. 2018-ന്റെ ആദ്യപാദത്തിൽ നിരവധി കന്പനികൾ ഇവിടെ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. ഡോ. ബാജു ജോർജ് മാറിയതിനുശേഷം സ്മാർട്ട് സിറ്റി സിഇഒ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.