കൊച്ചി: പ്ലസ് വണ് പരീക്ഷാഫീസ് കൂട്ടിയതിനെതിരായ കെഎസ്യു സമരത്തിനിടെ ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്തു കരിഓയിൽ ഒഴിച്ച കേസ് റദ്ദാക്കാൻ ഒന്നാം പ്രതി പാങ്ങോട് സ്വദേശി സിപ്പി നൂറുദ്ദീൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. പോലീസ് കേസ് നിലവിലുള്ളതിനാൽ കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയിലേക്കുള്ള നിയമനം തനിക്കു നഷ്ടമായെന്നും ഇപ്പോൾ വെറ്ററിനറി സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റായി ജോലി കിട്ടിയെന്നും ഹർജിക്കാരൻ പറയുന്നു.
പോലീസ് കേസ് വ്യക്തമാക്കി റിപ്പോർട്ട് നൽകിയാൽ ഈ ജോലിയും നഷ്ടമാകും. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണു ഹർജിക്കാരന്റെ ആവശ്യം. കഴിഞ്ഞ 2013 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിൽ കെഎസ് യു പ്രവർത്തകരായ എട്ടു വിദ്യാർഥികൾ കേശവേന്ദ്ര കുമാറിന്റെ ചേംബറിൽ അതിക്രമിച്ചു കയറി കരിഓയിൽ ഒഴിക്കുകയായിരുന്നു.
കംപ്യൂട്ടർ, ഫോണ് തുടങ്ങിയവ സമരക്കാർ നശിപ്പിച്ചതിനാൽ 5.05 ലക്ഷം രൂപയുടെ നഷ്ടം സർക്കാരിനുണ്ടായെന്നു കണക്കാക്കിയിരുന്നു. ഈ തുക ഈടാക്കി കേസ് അവസാനിപ്പിക്കുന്നതിൽ തനിക്കു വിരോധമില്ലെന്നു വ്യക്തമാക്കി കേശവേന്ദ്ര കുമാർ ഒപ്പിട്ടു നൽകിയ സത്യവാങ്മൂലവും ഹർജിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിനുശേഷം പലതവണ സിപ്പിയും രക്ഷിതാക്കളും തന്നെ വന്നു കണ്ടു ഖേദം പ്രകടിപ്പിച്ചിരുന്നെന്നും പ്രായശ്ചിത്തമെന്ന നിലയിൽ സാമൂഹ്യസേവനം ചെയ്യാൻ ആവശ്യപ്പെട്ടെന്നും ഇപ്പോൾ ദേശീയ ആരോഗ്യദൗത്യത്തിന്റെ സംസ്ഥാന ഡയറക്ടറായ കേശവേന്ദ്ര കുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതികൾ ഒരു ചാരിറ്റബിൾ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചശേഷം ഇതു സംബന്ധിച്ച റിപ്പോർട്ട് തനിക്കു നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ കേസ് തുടരാൻ തനിക്കു താല്പര്യമില്ലെന്നും സർക്കാരിനുണ്ടായ നഷ്ടം ഈടാക്കി കേസ് അവസാനിപ്പിക്കാവുന്നതാണെന്നും സത്യവാങ്മൂലം പറയുന്നു.
പോലീസ് കേസ് വ്യക്തമാക്കി റിപ്പോർട്ട് നൽകിയാൽ ഈ ജോലിയും നഷ്ടമാകും. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണു ഹർജിക്കാരന്റെ ആവശ്യം. കഴിഞ്ഞ 2013 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിൽ കെഎസ് യു പ്രവർത്തകരായ എട്ടു വിദ്യാർഥികൾ കേശവേന്ദ്ര കുമാറിന്റെ ചേംബറിൽ അതിക്രമിച്ചു കയറി കരിഓയിൽ ഒഴിക്കുകയായിരുന്നു.
കംപ്യൂട്ടർ, ഫോണ് തുടങ്ങിയവ സമരക്കാർ നശിപ്പിച്ചതിനാൽ 5.05 ലക്ഷം രൂപയുടെ നഷ്ടം സർക്കാരിനുണ്ടായെന്നു കണക്കാക്കിയിരുന്നു. ഈ തുക ഈടാക്കി കേസ് അവസാനിപ്പിക്കുന്നതിൽ തനിക്കു വിരോധമില്ലെന്നു വ്യക്തമാക്കി കേശവേന്ദ്ര കുമാർ ഒപ്പിട്ടു നൽകിയ സത്യവാങ്മൂലവും ഹർജിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിനുശേഷം പലതവണ സിപ്പിയും രക്ഷിതാക്കളും തന്നെ വന്നു കണ്ടു ഖേദം പ്രകടിപ്പിച്ചിരുന്നെന്നും പ്രായശ്ചിത്തമെന്ന നിലയിൽ സാമൂഹ്യസേവനം ചെയ്യാൻ ആവശ്യപ്പെട്ടെന്നും ഇപ്പോൾ ദേശീയ ആരോഗ്യദൗത്യത്തിന്റെ സംസ്ഥാന ഡയറക്ടറായ കേശവേന്ദ്ര കുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതികൾ ഒരു ചാരിറ്റബിൾ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചശേഷം ഇതു സംബന്ധിച്ച റിപ്പോർട്ട് തനിക്കു നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ കേസ് തുടരാൻ തനിക്കു താല്പര്യമില്ലെന്നും സർക്കാരിനുണ്ടായ നഷ്ടം ഈടാക്കി കേസ് അവസാനിപ്പിക്കാവുന്നതാണെന്നും സത്യവാങ്മൂലം പറയുന്നു.