പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ യുഡിഎഫ് ഇന്നലെ നടത്തിയ ഹർത്താലിൽ വിവിധയിടങ്ങളിൽ സംഘർഷം. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും വാഹനങ്ങൾ തടഞ്ഞും യുഡിഎഫ് പ്രവർത്തകർ ഗതാഗതം ഉപരോധിച്ചു.
ഹർത്താൽ റിപ്പോർട്ട് ചെയ്ത് മടങ്ങിയ മാധ്യമപ്രവർത്തകർക്കുനേരെ കൈയേറ്റമുണ്ടായി. മലപ്പുറത്തു നിന്നെത്തിയ മാതൃഭൂമി ടി.വി.റിപ്പോർട്ടർ സി.വി. മുഹമ്മദ് നൗഫൽ, കാമറാമാൻ സന്ദീപ്, ചാനൽ 18 റിപ്പോർട്ടർ സുർജിത്ത് എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ഇവരെ മലപ്പുറം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച നഗരത്തിലെ മുസ്ലിംലീഗ് ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ ഉൾപ്പെടെ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.
കോഴിക്കോട്-പാലക്കാട് ബസുകൾ പെരിന്തൽമണ്ണ നഗരം ഒഴിവാക്കി മലപ്പുറം, ആനക്കയം, പന്തല്ലൂർ, പാണ്ടിക്കാട്, മേലാറ്റൂർ വഴിയാണ് സർവീസ് നടത്തിയത്. മലപ്പുറത്തു നിന്നു വാഹനങ്ങൾ പോലീസ് വഴിതിരിച്ചുവിട്ടു. രാമപുരത്ത് രാവിലെ റോഡിൽ ടയർ കൂട്ടിയിട്ടിച്ച് കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. പെരിന്തൽമണ്ണയിൽ വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികളെ പോലീസ് ലാത്തി വീശി ഓടിച്ചു.
മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൾമജീദ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം ടി.കെ. ഹംസ, ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ എ. പ്രേംജിത്ത് തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
പെരിന്തൽമണ്ണ പോളിടെക്നിക്കിലുണ്ടായ വിദ്യാർഥി സംഘർഷത്തെ തുടർന്നു മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ പെരിന്തൽമണ്ണ താലൂക്കിൽ ഹർത്താൽ നടത്തിയത്.
ഹർത്താൽ റിപ്പോർട്ട് ചെയ്ത് മടങ്ങിയ മാധ്യമപ്രവർത്തകർക്കുനേരെ കൈയേറ്റമുണ്ടായി. മലപ്പുറത്തു നിന്നെത്തിയ മാതൃഭൂമി ടി.വി.റിപ്പോർട്ടർ സി.വി. മുഹമ്മദ് നൗഫൽ, കാമറാമാൻ സന്ദീപ്, ചാനൽ 18 റിപ്പോർട്ടർ സുർജിത്ത് എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ഇവരെ മലപ്പുറം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച നഗരത്തിലെ മുസ്ലിംലീഗ് ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ ഉൾപ്പെടെ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.
കോഴിക്കോട്-പാലക്കാട് ബസുകൾ പെരിന്തൽമണ്ണ നഗരം ഒഴിവാക്കി മലപ്പുറം, ആനക്കയം, പന്തല്ലൂർ, പാണ്ടിക്കാട്, മേലാറ്റൂർ വഴിയാണ് സർവീസ് നടത്തിയത്. മലപ്പുറത്തു നിന്നു വാഹനങ്ങൾ പോലീസ് വഴിതിരിച്ചുവിട്ടു. രാമപുരത്ത് രാവിലെ റോഡിൽ ടയർ കൂട്ടിയിട്ടിച്ച് കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. പെരിന്തൽമണ്ണയിൽ വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികളെ പോലീസ് ലാത്തി വീശി ഓടിച്ചു.
മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൾമജീദ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം ടി.കെ. ഹംസ, ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ എ. പ്രേംജിത്ത് തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
പെരിന്തൽമണ്ണ പോളിടെക്നിക്കിലുണ്ടായ വിദ്യാർഥി സംഘർഷത്തെ തുടർന്നു മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ പെരിന്തൽമണ്ണ താലൂക്കിൽ ഹർത്താൽ നടത്തിയത്.