തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിച്ചു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം കേന്ദ്ര സർക്കാരിനെതിരായ ചില വിമർശനങ്ങൾ ഒഴിവാക്കി. സഹകരണ ‘ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സർക്കാരിനെ മറികടന്ന് ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്രസർക്കാരിന്റെ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുണ്ട് ’ എന്ന ഭാഗം വായിച്ചില്ല.
രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായിരുന്നിട്ടുകൂടി ചില വർഗീയ സംഘടനകൾ ഭാരതത്തിലാകമാനം ഒരു മാസക്കാലം പ്രചാരണം നടത്തുകയുണ്ടായി എന്ന ഭാഗത്തെ ‘വർഗീയസംഘടനകൾ’ എന്ന പദം ഒഴിവാക്കിയാണു ഗവർണർ വായിച്ചത്.
ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയതു ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.
സംസ്ഥാന സർക്കാർ തയാറാക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണറെ കാണിച്ചു മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് അന്തിമരൂപത്തിലാക്കുന്നത്. പ്രസംഗത്തിനു നീളം കൂടിയാൽ ഗവർണർമാർ സാധാരണയായി പൂർണമായി വായിക്കാതെ വിടാറുണ്ട്. അങ്ങനെ വിടുന്ന ഭാഗം ഏതെന്ന് സഭയിൽ തന്നെ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ, ഇന്നലെ നടത്തിയ നയപ്രഖ്യാപനത്തിൽ ഗവർണർ ഇത്തരത്തിൽ ഒരു ചൂണ്ടിക്കാട്ടലും നടത്തിയിരുന്നില്ല.
രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായിരുന്നിട്ടുകൂടി ചില വർഗീയ സംഘടനകൾ ഭാരതത്തിലാകമാനം ഒരു മാസക്കാലം പ്രചാരണം നടത്തുകയുണ്ടായി എന്ന ഭാഗത്തെ ‘വർഗീയസംഘടനകൾ’ എന്ന പദം ഒഴിവാക്കിയാണു ഗവർണർ വായിച്ചത്.
ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയതു ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.
സംസ്ഥാന സർക്കാർ തയാറാക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണറെ കാണിച്ചു മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് അന്തിമരൂപത്തിലാക്കുന്നത്. പ്രസംഗത്തിനു നീളം കൂടിയാൽ ഗവർണർമാർ സാധാരണയായി പൂർണമായി വായിക്കാതെ വിടാറുണ്ട്. അങ്ങനെ വിടുന്ന ഭാഗം ഏതെന്ന് സഭയിൽ തന്നെ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ, ഇന്നലെ നടത്തിയ നയപ്രഖ്യാപനത്തിൽ ഗവർണർ ഇത്തരത്തിൽ ഒരു ചൂണ്ടിക്കാട്ടലും നടത്തിയിരുന്നില്ല.