തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു നിയമസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടിയതു ദീപിക ദിനപത്രം. ഓഖി ദുരന്തത്തിൽ കാണാതായവരുടെ ചിത്രങ്ങൾ അടങ്ങിയ തിരികെത്തരുമോ ഇവരെ എന്നെഴുതിയ പത്രവും ഇവയുടെ ബാനറുമായാണു പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്.
നയപ്രഖ്യാപനത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷം പ്ലക്കാർഡും ബാനറുമുയർത്തി പ്രതിഷേധിച്ചു. ഗവർണർ പ്രസംഗം തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധമറിയിച്ച് എഴുന്നേറ്റു. പിന്നാലെ കെ.സി. ജോസഫും എം. വിൻസന്റും ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബം അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച ദീപിക പത്രം ഉയർത്തിക്കാട്ടി.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ പിന്നീടു കേൾക്കാമെന്നു ഗവർണർ സമാധാനിപ്പിച്ചു. പ്രതിപക്ഷ നേതാവിനു പിന്നീടു മൈക്ക് നൽകാമെന്നു സ്പീക്കറും അറിയിച്ചു. തുടർന്നു ഗവർണറുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയില്ല. ഗവർണർ മടങ്ങുമ്പോഴും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തി.
നയപ്രഖ്യാപനത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷം പ്ലക്കാർഡും ബാനറുമുയർത്തി പ്രതിഷേധിച്ചു. ഗവർണർ പ്രസംഗം തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധമറിയിച്ച് എഴുന്നേറ്റു. പിന്നാലെ കെ.സി. ജോസഫും എം. വിൻസന്റും ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബം അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച ദീപിക പത്രം ഉയർത്തിക്കാട്ടി.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ പിന്നീടു കേൾക്കാമെന്നു ഗവർണർ സമാധാനിപ്പിച്ചു. പ്രതിപക്ഷ നേതാവിനു പിന്നീടു മൈക്ക് നൽകാമെന്നു സ്പീക്കറും അറിയിച്ചു. തുടർന്നു ഗവർണറുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയില്ല. ഗവർണർ മടങ്ങുമ്പോഴും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തി.