കോട്ടയം: കണ്ടാൽ അറയ്ക്കുന്ന, അടുത്തെത്തിയാൽ പലരും മൂക്കു പൊത്തുന്ന നമ്മുടെ കാനകളിലൂടെ ശുദ്ധജലമൊഴുകിയാലോ? എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം എന്നു പറയാൻ വരട്ടെ. ഐഐടി കാൺപുരും ദീപികയും ചേർന്നു നടത്തിയ ടെക്കൃതി ദേശീയ പരീക്ഷയുടെ ഫൈനൽ റൗണ്ടിൽ കോട്ടയം ലൂർദ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും ദർശന അക്കാഡമിയിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർഥിയുമായ ആനന്ദ് കൃഷ്ണ അവതരിപ്പിച്ച പ്രോജക്ട് യാഥാർഥ്യമാക്കിയാൽ ഒരു പക്ഷേ ഇതൊരു അസാധ്യ സ്വപ്നമല്ല.
എങ്ങനെ മലിനജലം ശുദ്ധജലമാക്കി മാറ്റുവാൻ കഴിയുമെന്ന പ്രോജക്ട് ആണ് ആനന്ദിന് ദേശീയ തലത്തിൽ ഒന്നാം റാങ്കും ജൂറിയുടെ പ്രശംസയും നേടിക്കൊടുത്തത്. വീടുകളിലും ഫ്ളാറ്റുകളിലും വില്ലകളിലും ഉപയോഗിച്ചുതള്ളുന്ന വെള്ളം ശുദ്ധജലമാക്കി മാറ്റാൻ പാർപ്പിടങ്ങളിൽ ചെറിയ ഫിൽട്ടറേഷൻ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് ആനന്ദിന്റെ പ്രോജക്ടിൽ പറയുന്നു.
വീടുകളിലെ സെപ്റ്റിക് ടാങ്ക് ഓവർ ഫ്ളോ പൈപ്പ്, വേസ്റ്റ് വാട്ടർ, ടോയ്ലറ്റ് എന്നിവിടങ്ങളിൽനിന്നുള്ള പൈപ്പുകൾ ഫിൽട്ടറേഷൻ യൂണിറ്റുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. ഫിൽട്ടറേഷൻ യൂണിറ്റിലെ ആദ്യ പ്രവർത്തനം മെഷ് ഫിൽട്ടറാണ്. വെള്ളത്തിലെ ഖരവസ്തുക്കൾ ഇതിൽ വേർതിരിക്കുന്നു.
വേർതിരിക്കുന്ന വസ്തുക്കൾ കന്പോസ്റ്റായി ഉപയോഗിക്കാം. രണ്ടാമത്തെ ഘട്ടം സാൻഡ് ബാഗ് ഫിൽട്ടറാണ്. ഈ അരിപ്പയിൽ ചെറിയ മാലിന്യങ്ങൾ പോലും ഇല്ലാതാക്കുന്നു. മൂന്നാമത്തെ ഘട്ടത്തിൽ കരി നിറച്ച പാത്രത്തിലൂടെ വീണ്ടും അരിക്കൽ. ഇതിൽ വെള്ളത്തിലെ വിഷാംശം പൂർണമായും ഒഴിവാകും.
ഏറ്റവും ഒടുവിൽ അൾട്രാ വയലറ്റ് ട്യൂബിലൂടെ വെള്ളം കടത്തിവിടുന്പോൾ ഇ-കോളിൻ ഉൾപ്പെടെ സൂക്ഷ്മ ബാക്ടീരിയകളും വൈറസുകളും നശിപ്പിക്കപ്പെടുന്നു. ഇതോടെ വെള്ളം പൂർണമായും ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കാനാകും. സ്വച്ഛ ഭാരത് പദ്ധതിയിൽ ഇതു നടപ്പാക്കിയാൽ രാജ്യത്തെ കാനകൾ ശുദ്ധജലമൊഴുകുന്ന കനാലുകളാക്കി മാറ്റാമെന്ന് ആനന്ദ് പറയുന്നു.
നൊബേൽ സമ്മാന ജേതാക്കൾ അടക്കമുള്ള വിധികർത്താക്കൾക്കു മുന്നിലാണ് ആനന്ദ് പവർ പോയിന്റ് പ്രസന്റേഷനിലൂടെ ഈ പ്രോജക്ട് അവതരിപ്പിച്ചത്.
ടെക്കൃതി ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണെന്നും ഇന്റർവ്യൂ വേളയിൽ കാണ്പൂർ ഐഐടി കാണാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നുവെന്നും ആനന്ദ് പറഞ്ഞു.
മിന്നൽക്കുതിപ്പിലും പിടിച്ചുനിർത്താം!
ഏറ്റുമാനൂർ: മിന്നൽ വേഗത്തിൽ പായുന്ന വാഹനം അപകടസാധ്യതയുള്ള സ്ഥലത്ത് പെട്ടെന്നു വേഗം കുറയ്ക്കാൻ കഴിയുമോ? തനുജിന്റെ പ്രോജക്ട് പ്രാവർത്തികമാക്കിയാൽ ഡ്രൈവർ പോലും അറിയാതെ വണ്ടിയുടെ വേഗം കൈപ്പിടിയിലാക്കാം. എന്നാൽ, മാന്നാനം കെ.ഇ. പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി തനുജ് ജോർജാണ് തന്റെ ടെക്കൃതി പ്രോജക്ടിൽ സമൂഹത്തിന് ഏറെ ഗുണകരമായി മാറാവുന്ന പ്രോജക്ട് അവതരിപ്പിച്ചത്. കാൺപുർ ഐഐടി കാന്പസിൽ നടന്ന ഫൈനൽ റൗണ്ടിൽ ഓട്ടോമാറ്റിക് സ്മാർട്ട് സ്പീഡ് അഡാപ്റ്റർ അവതരിപ്പിച്ചാണ് തനുജ് രണ്ടാം റാങ്ക് നേടിയത്.
ഗതാഗതക്കുരുക്കുണ്ടായാൽ ഈ റിമോട്ട് സജ്ജീകരണത്തിലൂടെ വാഹനങ്ങളുടെ നീക്കം ക്രമീകരിക്കാം. മഴ, മഞ്ഞ് തുടങ്ങിയവയിൽ ഗതാഗതം നിയന്ത്രിക്കാനും ഇതു സഹായകരമാണ്. ഉപകരണത്തിന്റെ ഒരു ഭാഗം വാഹനത്തിലും മറ്റൊരു ഭാഗം ഗതാഗതം നിയന്ത്രിക്കപ്പെടേണ്ടയിടത്തും സ്ഥാപിക്കണം. ആർഡിനോ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഉപകരണം ഘടിപ്പിച്ചിട്ടുള്ള വാഹനം ഉപകരണം ഘടിപ്പിച്ചിട്ടുള്ള റോഡിലൂടെ കടന്നു പോകുന്പോൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വേഗത്തിനനുസൃതമായി സിഗ്നൽ കൊടുക്കും.
വാഹനത്തിനുള്ളിൽ വച്ചിരിക്കുന്ന ഉപകരണത്തിൽ സിഗ്നൽ ലഭിക്കുന്പോൾ ഓട്ടോമാറ്റിക്കായി വാഹനത്തിന്റെ വേഗം നിയന്ത്രണത്തിലാകും. വേഗം നിയന്ത്രിക്കപ്പെടേണ്ട സ്ഥലം പിന്നിടുന്പോൾ വാഹനം പഴയ വേഗത്തിലെത്തും. പ്രതികൂല കാലാവസ്ഥയിലും ഗതാഗതക്കുരുക്കിലും ഓട്ടോമാറ്റിക്കായി വേഗനിയന്ത്രണം സാധ്യമാകും.
അഭിമാനത്തോടെ ലൂർദ് സ്കൂളും മാന്നാനം സ്കൂളും ദർശനയും
കോട്ടയം: ടെക് കൃതി ഓപ്പണ് സ്കൂൾ ദേശീയ ചാന്പ്യൻഷിപ്പിന്റെ ഫലം വന്നപ്പോൾ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിനും മാന്നാനം കെഇ സ്കൂളിലും കോട്ടയം ദർശന അക്കാഡമിക്കും അഭിമാന നിമിഷം. പൂൾ ബി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആനന്ദ് കൃഷ്ണയ്ക്കു പ്രോത്സാഹനവുമായി ലൂർദ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഒപ്പമുണ്ടായിരുന്നു. പ്രോജക്ട് അവതരണത്തിനായി എല്ലാവിധ സഹായങ്ങളും പിന്തുണയുമാണ് പ്രിൻസിപ്പൽ ഫാ. മനോജ് കറുകയിലിന്റെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ നൽകിയത്. ദർശന അക്കാഡമിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന എൻട്രൻസ് കോച്ചിംഗിലും ആനന്ദ് പങ്കെടുക്കുന്നുണ്ട്. അക്കാഡമി ഡയറക്്ടർ ഫാ. തോമസ് പുതുശേരി സിഎംഐയുടെ നേതൃത്വത്തിൽ ദർശന കുടുംബവും എല്ലാ പിന്തുണയും നൽകിയിരുന്നു.
പൂൾ ബി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തനുജാണ് മാന്നാനം കെഇ സ്കൂളിന് ദേശീയതലത്തിൽ അംഗീകാരം കൊണ്ടുവന്നത്. സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരിയുടെ നേതൃത്വത്തിൽ അധ്യാപകരും സഹപാഠികളും തനുജിന് ആവേശം പകർന്നു. ദേശീയ അംഗീകാരങ്ങൾ സ്കൂളിലേക്കു കൊണ്ടുവന്ന പ്രതിഭകളെ അഭിനന്ദിക്കുന്ന തിരക്കിലാണ് അധ്യാപകരും വിദ്യാർഥികളും.
എങ്ങനെ മലിനജലം ശുദ്ധജലമാക്കി മാറ്റുവാൻ കഴിയുമെന്ന പ്രോജക്ട് ആണ് ആനന്ദിന് ദേശീയ തലത്തിൽ ഒന്നാം റാങ്കും ജൂറിയുടെ പ്രശംസയും നേടിക്കൊടുത്തത്. വീടുകളിലും ഫ്ളാറ്റുകളിലും വില്ലകളിലും ഉപയോഗിച്ചുതള്ളുന്ന വെള്ളം ശുദ്ധജലമാക്കി മാറ്റാൻ പാർപ്പിടങ്ങളിൽ ചെറിയ ഫിൽട്ടറേഷൻ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് ആനന്ദിന്റെ പ്രോജക്ടിൽ പറയുന്നു.
വീടുകളിലെ സെപ്റ്റിക് ടാങ്ക് ഓവർ ഫ്ളോ പൈപ്പ്, വേസ്റ്റ് വാട്ടർ, ടോയ്ലറ്റ് എന്നിവിടങ്ങളിൽനിന്നുള്ള പൈപ്പുകൾ ഫിൽട്ടറേഷൻ യൂണിറ്റുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. ഫിൽട്ടറേഷൻ യൂണിറ്റിലെ ആദ്യ പ്രവർത്തനം മെഷ് ഫിൽട്ടറാണ്. വെള്ളത്തിലെ ഖരവസ്തുക്കൾ ഇതിൽ വേർതിരിക്കുന്നു.
വേർതിരിക്കുന്ന വസ്തുക്കൾ കന്പോസ്റ്റായി ഉപയോഗിക്കാം. രണ്ടാമത്തെ ഘട്ടം സാൻഡ് ബാഗ് ഫിൽട്ടറാണ്. ഈ അരിപ്പയിൽ ചെറിയ മാലിന്യങ്ങൾ പോലും ഇല്ലാതാക്കുന്നു. മൂന്നാമത്തെ ഘട്ടത്തിൽ കരി നിറച്ച പാത്രത്തിലൂടെ വീണ്ടും അരിക്കൽ. ഇതിൽ വെള്ളത്തിലെ വിഷാംശം പൂർണമായും ഒഴിവാകും.
ഏറ്റവും ഒടുവിൽ അൾട്രാ വയലറ്റ് ട്യൂബിലൂടെ വെള്ളം കടത്തിവിടുന്പോൾ ഇ-കോളിൻ ഉൾപ്പെടെ സൂക്ഷ്മ ബാക്ടീരിയകളും വൈറസുകളും നശിപ്പിക്കപ്പെടുന്നു. ഇതോടെ വെള്ളം പൂർണമായും ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കാനാകും. സ്വച്ഛ ഭാരത് പദ്ധതിയിൽ ഇതു നടപ്പാക്കിയാൽ രാജ്യത്തെ കാനകൾ ശുദ്ധജലമൊഴുകുന്ന കനാലുകളാക്കി മാറ്റാമെന്ന് ആനന്ദ് പറയുന്നു.
നൊബേൽ സമ്മാന ജേതാക്കൾ അടക്കമുള്ള വിധികർത്താക്കൾക്കു മുന്നിലാണ് ആനന്ദ് പവർ പോയിന്റ് പ്രസന്റേഷനിലൂടെ ഈ പ്രോജക്ട് അവതരിപ്പിച്ചത്.
ടെക്കൃതി ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണെന്നും ഇന്റർവ്യൂ വേളയിൽ കാണ്പൂർ ഐഐടി കാണാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നുവെന്നും ആനന്ദ് പറഞ്ഞു.
മിന്നൽക്കുതിപ്പിലും പിടിച്ചുനിർത്താം!
ഏറ്റുമാനൂർ: മിന്നൽ വേഗത്തിൽ പായുന്ന വാഹനം അപകടസാധ്യതയുള്ള സ്ഥലത്ത് പെട്ടെന്നു വേഗം കുറയ്ക്കാൻ കഴിയുമോ? തനുജിന്റെ പ്രോജക്ട് പ്രാവർത്തികമാക്കിയാൽ ഡ്രൈവർ പോലും അറിയാതെ വണ്ടിയുടെ വേഗം കൈപ്പിടിയിലാക്കാം. എന്നാൽ, മാന്നാനം കെ.ഇ. പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി തനുജ് ജോർജാണ് തന്റെ ടെക്കൃതി പ്രോജക്ടിൽ സമൂഹത്തിന് ഏറെ ഗുണകരമായി മാറാവുന്ന പ്രോജക്ട് അവതരിപ്പിച്ചത്. കാൺപുർ ഐഐടി കാന്പസിൽ നടന്ന ഫൈനൽ റൗണ്ടിൽ ഓട്ടോമാറ്റിക് സ്മാർട്ട് സ്പീഡ് അഡാപ്റ്റർ അവതരിപ്പിച്ചാണ് തനുജ് രണ്ടാം റാങ്ക് നേടിയത്.
ഗതാഗതക്കുരുക്കുണ്ടായാൽ ഈ റിമോട്ട് സജ്ജീകരണത്തിലൂടെ വാഹനങ്ങളുടെ നീക്കം ക്രമീകരിക്കാം. മഴ, മഞ്ഞ് തുടങ്ങിയവയിൽ ഗതാഗതം നിയന്ത്രിക്കാനും ഇതു സഹായകരമാണ്. ഉപകരണത്തിന്റെ ഒരു ഭാഗം വാഹനത്തിലും മറ്റൊരു ഭാഗം ഗതാഗതം നിയന്ത്രിക്കപ്പെടേണ്ടയിടത്തും സ്ഥാപിക്കണം. ആർഡിനോ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഉപകരണം ഘടിപ്പിച്ചിട്ടുള്ള വാഹനം ഉപകരണം ഘടിപ്പിച്ചിട്ടുള്ള റോഡിലൂടെ കടന്നു പോകുന്പോൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വേഗത്തിനനുസൃതമായി സിഗ്നൽ കൊടുക്കും.
വാഹനത്തിനുള്ളിൽ വച്ചിരിക്കുന്ന ഉപകരണത്തിൽ സിഗ്നൽ ലഭിക്കുന്പോൾ ഓട്ടോമാറ്റിക്കായി വാഹനത്തിന്റെ വേഗം നിയന്ത്രണത്തിലാകും. വേഗം നിയന്ത്രിക്കപ്പെടേണ്ട സ്ഥലം പിന്നിടുന്പോൾ വാഹനം പഴയ വേഗത്തിലെത്തും. പ്രതികൂല കാലാവസ്ഥയിലും ഗതാഗതക്കുരുക്കിലും ഓട്ടോമാറ്റിക്കായി വേഗനിയന്ത്രണം സാധ്യമാകും.
അഭിമാനത്തോടെ ലൂർദ് സ്കൂളും മാന്നാനം സ്കൂളും ദർശനയും
കോട്ടയം: ടെക് കൃതി ഓപ്പണ് സ്കൂൾ ദേശീയ ചാന്പ്യൻഷിപ്പിന്റെ ഫലം വന്നപ്പോൾ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിനും മാന്നാനം കെഇ സ്കൂളിലും കോട്ടയം ദർശന അക്കാഡമിക്കും അഭിമാന നിമിഷം. പൂൾ ബി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആനന്ദ് കൃഷ്ണയ്ക്കു പ്രോത്സാഹനവുമായി ലൂർദ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഒപ്പമുണ്ടായിരുന്നു. പ്രോജക്ട് അവതരണത്തിനായി എല്ലാവിധ സഹായങ്ങളും പിന്തുണയുമാണ് പ്രിൻസിപ്പൽ ഫാ. മനോജ് കറുകയിലിന്റെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ നൽകിയത്. ദർശന അക്കാഡമിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന എൻട്രൻസ് കോച്ചിംഗിലും ആനന്ദ് പങ്കെടുക്കുന്നുണ്ട്. അക്കാഡമി ഡയറക്്ടർ ഫാ. തോമസ് പുതുശേരി സിഎംഐയുടെ നേതൃത്വത്തിൽ ദർശന കുടുംബവും എല്ലാ പിന്തുണയും നൽകിയിരുന്നു.
പൂൾ ബി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തനുജാണ് മാന്നാനം കെഇ സ്കൂളിന് ദേശീയതലത്തിൽ അംഗീകാരം കൊണ്ടുവന്നത്. സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരിയുടെ നേതൃത്വത്തിൽ അധ്യാപകരും സഹപാഠികളും തനുജിന് ആവേശം പകർന്നു. ദേശീയ അംഗീകാരങ്ങൾ സ്കൂളിലേക്കു കൊണ്ടുവന്ന പ്രതിഭകളെ അഭിനന്ദിക്കുന്ന തിരക്കിലാണ് അധ്യാപകരും വിദ്യാർഥികളും.