തിരുവനന്തപുരം: സംസ്ഥാനത്തെ നിർമാണമേഖലയ്ക്കാവശ്യമായ കരിങ്കല്ലിന്റെയും മണലിന്റെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിനു സാധ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ചെറുകിട ക്വാറികളുടെ കാര്യത്തിൽ അപ്രൈസൽ കമ്മിറ്റി സ്ഥലപരിശോധന നടത്തി ശിപാർശ സമർപ്പിച്ച കേസുകളിൽ പെട്ടെന്നു തീരുമാനമെടുക്കുന്ന തിനു കളക്ടർമാർക്കു നിർദേശം നൽകാൻ യോഗം തീരുമാനിച്ചു. വിദേശത്തുനിന്നു മണൽ ഇറക്കുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാൻ യോഗം തീരുമാനിച്ചു. കേരളത്തിലെ ഡാമുകളിൽനിന്നു മണൽ ശേഖരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ വ്യവസായമന്ത്രി എ.സി. മൊയ്തീൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പിന്റെ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് സെക്രട്ടറി കമലവർധന റാവു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും പങ്കെടുത്തു.
ചെറുകിട ക്വാറികളുടെ കാര്യത്തിൽ അപ്രൈസൽ കമ്മിറ്റി സ്ഥലപരിശോധന നടത്തി ശിപാർശ സമർപ്പിച്ച കേസുകളിൽ പെട്ടെന്നു തീരുമാനമെടുക്കുന്ന തിനു കളക്ടർമാർക്കു നിർദേശം നൽകാൻ യോഗം തീരുമാനിച്ചു. വിദേശത്തുനിന്നു മണൽ ഇറക്കുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാൻ യോഗം തീരുമാനിച്ചു. കേരളത്തിലെ ഡാമുകളിൽനിന്നു മണൽ ശേഖരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ വ്യവസായമന്ത്രി എ.സി. മൊയ്തീൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പിന്റെ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് സെക്രട്ടറി കമലവർധന റാവു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും പങ്കെടുത്തു.