തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറായി എസ്. സോമനാഥ് ചുമതലയേറ്റു. ബംഗളൂരുവിലെ ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.
ഇസ്രോയുടെ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ ആയിരുന്നു.
1985 ലാണ് അദ്ദേഹം ഇസ്രോയിൽ ചേർന്നത്. 2003 ൽ ജിഎസ്എൽവി മാർക്-ത്രീ പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറായി. തുടർന്ന് 2010 ൽ മാർക്-ത്രീ പ്രോജക്ട് ഡയറക്ടറാവുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനിയറിംഗിൽ വിദഗ്ധനായ സോമനാഥ് പിഎസ്എൽവി, ജിഎസ്എൽവി മാർക്-ത്രീ എന്നീ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം കരസ്ഥമാക്കിയ എസ്. സോമനാഥ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു രണ്ടാം റാങ്കോടെയാണ് എയറോസ്പേസ് എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയത്. അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ’സ്പേസ് ഗോൾഡ് മെഡൽ’,
ഇസ്രോ മെരിറ്റ് അവാർഡ്, പെർഫോമൻസ് എക്സലൻസ് അവാർഡ്, ജിഎസ്എൽവി മാർക്ക്-ത്രീ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടീം എക്സലൻസ് അവാർഡ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇസ്രോയുടെ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ ആയിരുന്നു.
1985 ലാണ് അദ്ദേഹം ഇസ്രോയിൽ ചേർന്നത്. 2003 ൽ ജിഎസ്എൽവി മാർക്-ത്രീ പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറായി. തുടർന്ന് 2010 ൽ മാർക്-ത്രീ പ്രോജക്ട് ഡയറക്ടറാവുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനിയറിംഗിൽ വിദഗ്ധനായ സോമനാഥ് പിഎസ്എൽവി, ജിഎസ്എൽവി മാർക്-ത്രീ എന്നീ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം കരസ്ഥമാക്കിയ എസ്. സോമനാഥ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു രണ്ടാം റാങ്കോടെയാണ് എയറോസ്പേസ് എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയത്. അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ’സ്പേസ് ഗോൾഡ് മെഡൽ’,
ഇസ്രോ മെരിറ്റ് അവാർഡ്, പെർഫോമൻസ് എക്സലൻസ് അവാർഡ്, ജിഎസ്എൽവി മാർക്ക്-ത്രീ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടീം എക്സലൻസ് അവാർഡ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.