തൃശൂർ: മലയാളത്തിന്റെ പ്രിയനടി ഭാവന വിവാഹിതയായി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയിലുള്ള മുഹൂർത്തത്തിൽ കന്നട സിനിമാ നിർമാതാവും ബിസിനസുകാരനുമായ നവീൻ, ഭാവനയുടെ കഴുത്തിൽ താലികെട്ടി. ഭാവനയുടെ അമ്മ പുഷ്പ, സഹോദരൻ ജയദേവൻ, മാതൃസഹോദരി മാധവിക്കുട്ടി, മാധവിക്കുട്ടിയുടെ മകൻ രാജേഷ് മേനോൻ, മകൾ രാജി തുടങ്ങി അടുത്ത ബന്ധുക്കളാണു വിവാഹചടങ്ങിനു ക്ഷേത്രത്തിലുണ്ടായിരുന്നത്.
ചന്ദനവർണത്തിലുള്ള സാരിയണിഞ്ഞെത്തിയ ഭാവന താലികെട്ടിനുമുമ്പ് ക്ഷേത്രത്തിനുള്ളിലെത്തി ദർശനം നടത്തി. കേരളീയ രീതിയിൽ കസവുമുണ്ടു പുതച്ചായിരുന്നു വരൻ നവീൻ എത്തിയത്.
കല്യാണവാർത്തയറിഞ്ഞു നിരവധിപ്പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. സഹപ്രവർത്തകരായ പല സിനിമാതാരങ്ങളും ക്ഷേത്രത്തിലെത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും തിക്കും തിരക്കും മൂലം ക്ഷേത്രത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ വിവാഹചടങ്ങുകൾ നടന്ന ജവഹർ കണ്വൻഷൻ സെന്ററിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.
രാവിലെ പത്തരയോടെ വധൂവരന്മാർ കണ്വൻഷൻ സെന്ററിലെത്തി. ഇവിടെയും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണു പ്രവേശനമുണ്ടായിരുന്നത്. വിവാഹത്തിനു മുന്നോടിയായി ഞായറാഴ്ച നടി രമ്യാ നമ്പീശന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ ചടങ്ങു നടന്നിരുന്നു.
ഇന്നലെ വൈകുന്നേരം ആറിനു പുഴയ്ക്കൽ ലുലു കണ്വൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെയുള്ളവർക്കു സ്നേഹവിരുന്നു നടത്തി. ഭാവനയുടെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമുൾപ്പെടെയുള്ളവർ സൽക്കാരത്തിൽ പങ്കെടുത്തു.
ഇനി ബംഗളൂരുവിൽ നവീന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി വിവാഹസൽക്കാരം നടത്തും. കന്നടയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെയും ഏറെ ആരാധകരുണ്ട്.
ചന്ദനവർണത്തിലുള്ള സാരിയണിഞ്ഞെത്തിയ ഭാവന താലികെട്ടിനുമുമ്പ് ക്ഷേത്രത്തിനുള്ളിലെത്തി ദർശനം നടത്തി. കേരളീയ രീതിയിൽ കസവുമുണ്ടു പുതച്ചായിരുന്നു വരൻ നവീൻ എത്തിയത്.
കല്യാണവാർത്തയറിഞ്ഞു നിരവധിപ്പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. സഹപ്രവർത്തകരായ പല സിനിമാതാരങ്ങളും ക്ഷേത്രത്തിലെത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും തിക്കും തിരക്കും മൂലം ക്ഷേത്രത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ വിവാഹചടങ്ങുകൾ നടന്ന ജവഹർ കണ്വൻഷൻ സെന്ററിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.
രാവിലെ പത്തരയോടെ വധൂവരന്മാർ കണ്വൻഷൻ സെന്ററിലെത്തി. ഇവിടെയും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണു പ്രവേശനമുണ്ടായിരുന്നത്. വിവാഹത്തിനു മുന്നോടിയായി ഞായറാഴ്ച നടി രമ്യാ നമ്പീശന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ ചടങ്ങു നടന്നിരുന്നു.
ഇന്നലെ വൈകുന്നേരം ആറിനു പുഴയ്ക്കൽ ലുലു കണ്വൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെയുള്ളവർക്കു സ്നേഹവിരുന്നു നടത്തി. ഭാവനയുടെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമുൾപ്പെടെയുള്ളവർ സൽക്കാരത്തിൽ പങ്കെടുത്തു.
ഇനി ബംഗളൂരുവിൽ നവീന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി വിവാഹസൽക്കാരം നടത്തും. കന്നടയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെയും ഏറെ ആരാധകരുണ്ട്.