തിരുവനന്തപുരം: കേരളത്തിനെതിരേ ചില വർഗീയ സംഘടനകൾ നിസാരകാരണങ്ങളാൽ രാജ്യത്താകമാനം പ്രചാരണം നടത്തിയെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിന്റെ മതേതര പാരമ്പര്യങ്ങൾക്കെതിരായ അപകീർത്തികരമായ ആക്രമണങ്ങളും വർഗീയ സംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നതായി പ്രസംഗത്തിൽ പറയുന്നു. പേരെടുത്തു പറയാതെ സംഘപരിവാർ സംഘടനകൾക്കെതിരേ നടത്തിയ വിമർശനത്തിനൊപ്പം നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പേരിൽ കേന്ദ്രസർക്കാരിനെതിരേയുള്ള വിമർശനവും പ്രസംഗത്തിൽ ഇടംപിടിച്ചു.
കഴിഞ്ഞ വർഷം കേരളത്തിനെതിരെ നിരവധി പ്രചാരണങ്ങൾ, പ്രത്യേകിച്ചു സമൂഹ മാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും നടന്നുകൊണ്ടിരുന്നു. രാജ്യത്തെ മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനമായിരുന്നിട്ടുകൂടി ചില വർഗീയ സംഘടനകൾ ചില നിസാര കാരണങ്ങളാൽ ഇന്ത്യയിലാകമാനം ഒരു മാസക്കാലം പ്രചാരണം നടത്തി. കേരളീയർ ഒന്നടങ്കം ഈ പ്രചാരണത്തിനെതിരേ ഹാഷ് ടാഗോടെ പ്രതികരിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലത്തു വിവിധ കേന്ദ്രങ്ങളിൽനിന്നു നമ്മുടെ സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യങ്ങൾക്കെതിരായി അപകീർത്തികരമായ ആക്രമണങ്ങൾ ഉണ്ടാകുകയും സാമൂഹ്യ മേഖലയിലെ നേട്ടങ്ങൾക്കെതിരേ സംശയങ്ങൾ ഉയർത്തുകയും ക്രമസമാധാനനില സംബന്ധിച്ച ദുരാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ, നമ്മുടെ പാരമ്പര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്നതിനായി കേരള ജനത ഐക്യത്തോടെ നിലകൊണ്ടു. രാജ്യത്തു ക്രമസമാധാന പാലനത്തിൽ കേരളം പ്രഥമസ്ഥാനത്തു നിലകൊള്ളുന്നു എന്ന് ഒരിക്കൽ കൂടി തിരിച്ചറിയുകയും ചെയ്തു. ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽ പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള വർഗീയ ലഹളയും ഉണ്ടായിട്ടില്ലെന്നും പ്രസംഗത്തിൽ പറയുന്നു.
ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും പേരിൽ കേന്ദ്ര സർക്കാരിനെയും നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അധികാരങ്ങൾ ഗൗരവതരമായി പരിമിതപ്പെടുത്തുന്നതിന് ജിഎസ്ടി കാരണമായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നു. നോട്ട് അസാധുവാക്കലും അനുചിതമായ രീതിയിലും സമയത്തും ജിഎസ്ടി നടപ്പിലാക്കിയതും സന്പദ് വ്യവസ്ഥ ഗുരുതരമായി മന്ദീഭവിക്കുന്നതിനും തൊഴിലില്ലായ്മ വർധിക്കുന്നതിനും കാരണമായി.
ഈ മാന്ദ്യത്തിൽ സംസ്ഥാനവും അകപ്പെടുകയും ഗൾഫ് മേഖലയിലെ പ്രതിസന്ധി സാന്പത്തികവളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്തതായും പ്രസംഗത്തിൽ പറയുന്നു. ക്രമസമാധാനപാലനത്തിലും അഴിമതി കുറഞ്ഞ ഭരണത്തിന്റെ പേരിലും വിവിധ പുരസ്കാരങ്ങൾ സംസ്ഥാനം നേടിയതായി പറയുന്ന പ്രസംഗത്തിൽ, കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്.
കേരളത്തിന്റെ മതേതര പാരമ്പര്യങ്ങൾക്കെതിരായ അപകീർത്തികരമായ ആക്രമണങ്ങളും വർഗീയ സംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നതായി പ്രസംഗത്തിൽ പറയുന്നു. പേരെടുത്തു പറയാതെ സംഘപരിവാർ സംഘടനകൾക്കെതിരേ നടത്തിയ വിമർശനത്തിനൊപ്പം നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പേരിൽ കേന്ദ്രസർക്കാരിനെതിരേയുള്ള വിമർശനവും പ്രസംഗത്തിൽ ഇടംപിടിച്ചു.
കഴിഞ്ഞ വർഷം കേരളത്തിനെതിരെ നിരവധി പ്രചാരണങ്ങൾ, പ്രത്യേകിച്ചു സമൂഹ മാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും നടന്നുകൊണ്ടിരുന്നു. രാജ്യത്തെ മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനമായിരുന്നിട്ടുകൂടി ചില വർഗീയ സംഘടനകൾ ചില നിസാര കാരണങ്ങളാൽ ഇന്ത്യയിലാകമാനം ഒരു മാസക്കാലം പ്രചാരണം നടത്തി. കേരളീയർ ഒന്നടങ്കം ഈ പ്രചാരണത്തിനെതിരേ ഹാഷ് ടാഗോടെ പ്രതികരിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലത്തു വിവിധ കേന്ദ്രങ്ങളിൽനിന്നു നമ്മുടെ സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യങ്ങൾക്കെതിരായി അപകീർത്തികരമായ ആക്രമണങ്ങൾ ഉണ്ടാകുകയും സാമൂഹ്യ മേഖലയിലെ നേട്ടങ്ങൾക്കെതിരേ സംശയങ്ങൾ ഉയർത്തുകയും ക്രമസമാധാനനില സംബന്ധിച്ച ദുരാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ, നമ്മുടെ പാരമ്പര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്നതിനായി കേരള ജനത ഐക്യത്തോടെ നിലകൊണ്ടു. രാജ്യത്തു ക്രമസമാധാന പാലനത്തിൽ കേരളം പ്രഥമസ്ഥാനത്തു നിലകൊള്ളുന്നു എന്ന് ഒരിക്കൽ കൂടി തിരിച്ചറിയുകയും ചെയ്തു. ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽ പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള വർഗീയ ലഹളയും ഉണ്ടായിട്ടില്ലെന്നും പ്രസംഗത്തിൽ പറയുന്നു.
ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും പേരിൽ കേന്ദ്ര സർക്കാരിനെയും നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അധികാരങ്ങൾ ഗൗരവതരമായി പരിമിതപ്പെടുത്തുന്നതിന് ജിഎസ്ടി കാരണമായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നു. നോട്ട് അസാധുവാക്കലും അനുചിതമായ രീതിയിലും സമയത്തും ജിഎസ്ടി നടപ്പിലാക്കിയതും സന്പദ് വ്യവസ്ഥ ഗുരുതരമായി മന്ദീഭവിക്കുന്നതിനും തൊഴിലില്ലായ്മ വർധിക്കുന്നതിനും കാരണമായി.
ഈ മാന്ദ്യത്തിൽ സംസ്ഥാനവും അകപ്പെടുകയും ഗൾഫ് മേഖലയിലെ പ്രതിസന്ധി സാന്പത്തികവളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്തതായും പ്രസംഗത്തിൽ പറയുന്നു. ക്രമസമാധാനപാലനത്തിലും അഴിമതി കുറഞ്ഞ ഭരണത്തിന്റെ പേരിലും വിവിധ പുരസ്കാരങ്ങൾ സംസ്ഥാനം നേടിയതായി പറയുന്ന പ്രസംഗത്തിൽ, കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്.