തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്കു സഹായം എത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു ഗവർണറുടെ നയപ്രഖ്യാപനം. ജനതയുടെ കാര്യപ്രാപ്തി വർധിപ്പിക്കുന്നതിനും വരുംകാലങ്ങളിൽ ദുരന്തങ്ങൾ നേരിടാൻ കഴിയുംവിധം സംസ്ഥാന ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ധനസഹായം വിനിയോഗിക്കും.
വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കുമ്പോൾ പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണു ഓഖി ചുഴലിക്കാറ്റ് എടുത്തു കാട്ടുന്നത്.
ഓഖി മുന്നറിയിപ്പു ലഭിച്ചയുടൻതന്നെ ദുരന്ത നിവാരണ സംവിധാനങ്ങൾ കർമനിരതമായി. ദ്രുതഗതിയിൽ മാറിക്കൊണ്ടിരുന്ന സംഭവ വികാസങ്ങളുടെ കാഠിന്യം, മത്സ്യബന്ധന ബോട്ടുകളെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശേഷി വർധിപ്പിക്കണമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും ഗവർണർ പറഞ്ഞു.
വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കുമ്പോൾ പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണു ഓഖി ചുഴലിക്കാറ്റ് എടുത്തു കാട്ടുന്നത്.
ഓഖി മുന്നറിയിപ്പു ലഭിച്ചയുടൻതന്നെ ദുരന്ത നിവാരണ സംവിധാനങ്ങൾ കർമനിരതമായി. ദ്രുതഗതിയിൽ മാറിക്കൊണ്ടിരുന്ന സംഭവ വികാസങ്ങളുടെ കാഠിന്യം, മത്സ്യബന്ധന ബോട്ടുകളെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശേഷി വർധിപ്പിക്കണമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും ഗവർണർ പറഞ്ഞു.