കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റെ വാതിൽ തുറക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നു യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങി. ഇന്നലെ രാവിലെ 11.30ന് കളമശേരിക്കു സമീപമുള്ള യൂണിവേഴ്സിറ്റി സ്റ്റോപ്പിലാണു സംഭവം. മഹാരാജാസിൽനിന്ന് ആലുവയിലേക്കു പോവുകയായിരുന്ന മെട്രോ ട്രെയിൻ യൂണിവേഴ്സിറ്റി സ്റ്റേഷനിൽ നിർത്തിയപ്പോഴാണു വാതിൽ തകരാറിലായത്. ഇതേത്തുടർന്നു പുറത്തിറങ്ങാൻ സാധിക്കാതെ വന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി.
കുറച്ചു സമയത്തിനുശേഷം വാതിലിന്റെ തകരാർ കാരണമാണു തുറക്കാൻ സാധിക്കാത്തതെന്നും യാത്രക്കാർക്ക് അടുത്ത സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ കയറി ഇവിടെ ഇറക്കാനുള്ള സൗകര്യമൊരുക്കുമെന്നും അറിയിപ്പ് വന്നു. തുടർന്നു യൂണിവേഴ്സിറ്റിയിൽ ഇറങ്ങാനുള്ള യാത്രക്കാരെ കളമശേരി സ്റ്റേഷനിൽ ഇറക്കി ആലുവയിൽനിന്നു വന്ന മറ്റൊരു ട്രെയിനിൽ തിരികെ യൂണിവേഴ്സിറ്റി സ്റ്റേഷനിൽ എത്തിച്ചു.
വാതിൽ തകരാർ മൂലം ട്രെയിനുള്ളിൽ യാത്രക്കാർ പെട്ടിട്ടും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണു കെഎംആർഎൽ അധികൃതരോട് അന്വേഷിച്ചപ്പോൾ മറുപടി കിട്ടിയത്. ദിവസം നൂറിലേറെ സർവീസുകളുള്ള മെട്രോയുടെ ഒരു സർവീസിൽ ചെറിയ തോതിൽ എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ അതു തങ്ങൾ അറിയേണ്ടതില്ലെന്നു കെഎംആർഎൽ വക്താവ് അറിയിച്ചു. ഇത്തരം ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ചു വലിയ പ്രശ്നങ്ങളായി ചിത്രീകരിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
കുറച്ചു സമയത്തിനുശേഷം വാതിലിന്റെ തകരാർ കാരണമാണു തുറക്കാൻ സാധിക്കാത്തതെന്നും യാത്രക്കാർക്ക് അടുത്ത സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ കയറി ഇവിടെ ഇറക്കാനുള്ള സൗകര്യമൊരുക്കുമെന്നും അറിയിപ്പ് വന്നു. തുടർന്നു യൂണിവേഴ്സിറ്റിയിൽ ഇറങ്ങാനുള്ള യാത്രക്കാരെ കളമശേരി സ്റ്റേഷനിൽ ഇറക്കി ആലുവയിൽനിന്നു വന്ന മറ്റൊരു ട്രെയിനിൽ തിരികെ യൂണിവേഴ്സിറ്റി സ്റ്റേഷനിൽ എത്തിച്ചു.
വാതിൽ തകരാർ മൂലം ട്രെയിനുള്ളിൽ യാത്രക്കാർ പെട്ടിട്ടും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണു കെഎംആർഎൽ അധികൃതരോട് അന്വേഷിച്ചപ്പോൾ മറുപടി കിട്ടിയത്. ദിവസം നൂറിലേറെ സർവീസുകളുള്ള മെട്രോയുടെ ഒരു സർവീസിൽ ചെറിയ തോതിൽ എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ അതു തങ്ങൾ അറിയേണ്ടതില്ലെന്നു കെഎംആർഎൽ വക്താവ് അറിയിച്ചു. ഇത്തരം ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ചു വലിയ പ്രശ്നങ്ങളായി ചിത്രീകരിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.