കണ്ണൂർ: സംസ്ഥാനത്തെ, ഭൂമി കൈവശമുള്ള അർഹരായ മുഴുവനാളുകൾക്കും രണ്ടുവർഷത്തിനകം പട്ടയം നൽകുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 50,000ത്തിലേറെ പേർക്കു പട്ടയം വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.
ഭൂരഹിതർക്കു ഭൂമി നൽകുന്നതിനുള്ള ശ്രമങ്ങൾ കേരളപ്പിറവിക്കു ശേഷമുള്ള ആദ്യസർക്കാരിന്റെ കാലംമുതൽ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പേർക്ക് ഇനിയും പട്ടയം നൽകാൻ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭൂമി കൈവശം വയ്ക്കുകയും എന്നാൽ നിയമപരമായ രേഖകളില്ലാത്തതിനാൽ സർക്കാരിൽനിന്നു ലഭിക്കേണ്ട വീട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്.
കണ്ണൂർ ജില്ലയിൽ മാത്രം ലാൻഡ് ട്രൈബ്യൂണലുകളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 19,000 കേസുകൾ നിലവിലുണ്ട്.
പട്ടയക്കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന് ലാൻഡ് ട്രൈബ്യൂണലിന്റെ ചുമതല കൂടുതൽ തഹസീൽദാർമാർക്കു നൽകണമെന്നു കാണിച്ചു ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച നിർദേശം സർക്കാർ അംഗീകരിക്കും. അതുവഴി ഈ വർഷം 12,000 പട്ടയക്കേസുകളിൽ തീർപ്പു കൽപ്പിക്കാമെന്നാണു ജില്ലാ ഭരണകൂടം കരുതുന്നത്. എന്നാൽ മുഴുവൻ ലാൻഡ് ട്രൈബ്യൂണൽ കേസുകളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
82 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയുള്ള ഏക സംസ്ഥാനമാണ് കേരളം. അതേസമയം അനുവദിക്കപ്പെട്ടതിൽ കൂടുതൽ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവർ ചെറിയ ശതമാനമാണെങ്കിലും കേരളത്തിലുണ്ട്. അവരെ കണ്ടെത്തി ആ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതർക്കു വിതരണം ചെയ്യണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ഭൂരഹിതർക്കു ഭൂമി നൽകുന്നതിനുള്ള ശ്രമങ്ങൾ കേരളപ്പിറവിക്കു ശേഷമുള്ള ആദ്യസർക്കാരിന്റെ കാലംമുതൽ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പേർക്ക് ഇനിയും പട്ടയം നൽകാൻ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭൂമി കൈവശം വയ്ക്കുകയും എന്നാൽ നിയമപരമായ രേഖകളില്ലാത്തതിനാൽ സർക്കാരിൽനിന്നു ലഭിക്കേണ്ട വീട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്.
കണ്ണൂർ ജില്ലയിൽ മാത്രം ലാൻഡ് ട്രൈബ്യൂണലുകളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 19,000 കേസുകൾ നിലവിലുണ്ട്.
പട്ടയക്കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന് ലാൻഡ് ട്രൈബ്യൂണലിന്റെ ചുമതല കൂടുതൽ തഹസീൽദാർമാർക്കു നൽകണമെന്നു കാണിച്ചു ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച നിർദേശം സർക്കാർ അംഗീകരിക്കും. അതുവഴി ഈ വർഷം 12,000 പട്ടയക്കേസുകളിൽ തീർപ്പു കൽപ്പിക്കാമെന്നാണു ജില്ലാ ഭരണകൂടം കരുതുന്നത്. എന്നാൽ മുഴുവൻ ലാൻഡ് ട്രൈബ്യൂണൽ കേസുകളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
82 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയുള്ള ഏക സംസ്ഥാനമാണ് കേരളം. അതേസമയം അനുവദിക്കപ്പെട്ടതിൽ കൂടുതൽ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവർ ചെറിയ ശതമാനമാണെങ്കിലും കേരളത്തിലുണ്ട്. അവരെ കണ്ടെത്തി ആ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതർക്കു വിതരണം ചെയ്യണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.