തിരുവനന്തപുരം: കാഷ്മീരിൽ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സാം ഏബ്രഹാമിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നു ജന്മനാടായ മാവേലിക്കരയിലേക്കു കൊണ്ടുപോകും.
ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് മിലിട്ടറി കമൻഡാന്റിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്നു വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്തു പാങ്ങോട് റെജിമെന്റിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി. സുധാരകൻ മൃതദേഹത്തിൽ പുഷ്ചക്രം അർപ്പിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, ആർ. രാജേഷ് എംഎൽഎ, ജില്ലാ കളക്ടർ കെ. വാസുകി എന്നിവരും വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
പാങ്ങോട് മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ സ്വദേശമായ മാവേലിക്കരയിലേക്കു കൊണ്ടുപോകും.
സാം പഠിച്ച ബിഷപ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മാവേലിക്കര പുന്നമൂട് സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അതിർത്തിയിൽ പാക് വെടിവയ്പ് ഉണ്ടായത്. ജമ്മു, അഗ്നൂർ, സുന്ദർബാൻ മേഖലയിലായിരുന്നു വെടിവെയ്പ്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ഇതിനിടെയാണ് സാമിന് ഗുരുതരമായി പരിക്കേറ്റത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെ മകനാണ്. അനു മാത്യുവാണ് ഭാര്യ. ഒന്നര വയസുള്ള പെണ്‍കുഞ്ഞുണ്ട്.
ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് മിലിട്ടറി കമൻഡാന്റിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്നു വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്തു പാങ്ങോട് റെജിമെന്റിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി. സുധാരകൻ മൃതദേഹത്തിൽ പുഷ്ചക്രം അർപ്പിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, ആർ. രാജേഷ് എംഎൽഎ, ജില്ലാ കളക്ടർ കെ. വാസുകി എന്നിവരും വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
പാങ്ങോട് മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ സ്വദേശമായ മാവേലിക്കരയിലേക്കു കൊണ്ടുപോകും.
സാം പഠിച്ച ബിഷപ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മാവേലിക്കര പുന്നമൂട് സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അതിർത്തിയിൽ പാക് വെടിവയ്പ് ഉണ്ടായത്. ജമ്മു, അഗ്നൂർ, സുന്ദർബാൻ മേഖലയിലായിരുന്നു വെടിവെയ്പ്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ഇതിനിടെയാണ് സാമിന് ഗുരുതരമായി പരിക്കേറ്റത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെ മകനാണ്. അനു മാത്യുവാണ് ഭാര്യ. ഒന്നര വയസുള്ള പെണ്‍കുഞ്ഞുണ്ട്.