പൊയിനാച്ചി(കാസർഗോഡ്): ലോറിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കുമേൽ അതേ ലോറി മറിഞ്ഞുവീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ചട്ടഞ്ചാൽ ബെണ്ടിച്ചാൽ മണ്ഡലിപ്പാറയിലെ ശോഭ(38), മകളും ചട്ടഞ്ചാൽ എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയുമായ വിസ്മയ(13) എന്നിവരാണു മരിച്ചത്. പരിക്കേറ്റ, ശോഭയുടെ ഭർത്താവ് രാജൻ(45), ഓട്ടോ ഡ്രൈവർ കനിയംകുണ്ടിലെ അബ്ദുൾ ഖാദർ(40) എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെ ദേശീയപാതയിലെ പൊയിനാച്ചി കവലയ്ക്കും പെട്രോൾ ബങ്കിനും ഇടയിലെ വളവിലായിരുന്നു അപകടം. രാജൻ-ശോഭ ദമ്പതികളുടെ മൂത്ത മകൾ മായയും ഭർത്താവും പുല്ലൂരിലാണ് താമസം. ഇവരുടെ കുഞ്ഞിന് ഇന്നലെ കണ്ണൂർ പറശിനിക്കടവ് ക്ഷേത്രത്തിൽ ചോറൂണ് നൽകാൻ തീരുമാനിച്ചിരുന്നു. പുല്ലൂരിൽനിന്ന് ഒന്നിച്ച് യാത്ര പുറപ്പെടാനായി അബ്ദുൾ ഖാദറിന്റെ ഓട്ടോറിക്ഷയിൽ രാജനും ശോഭയും മകൾ വിസ്മയെയും കൂട്ടി പോകുമ്പോഴാണ് അപകടമുണ്ടായത്.
മലപ്പുറത്തുനിന്നു റബർഷീറ്റുമായി അഹമ്മദാബാദിലേക്കു പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിയുമായി കൂട്ടിയിടിച്ചശേഷം ഓട്ടോറിക്ഷ റോഡിനു താഴെയായുള്ള വയലിലേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ അബ്ദുൾ ഖാദറും രാജനും പുറത്തേക്കു തെറിച്ചുവീണു. ശോഭയും വിസ്മയയും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട അതേ ലോറി ഓട്ടോയ്ക്കു മുകളിലേക്കു വീണത്. ഓട്ടോ നിശേഷം തകർന്നു.
വിവരമറിഞ്ഞ് പൊയിനാച്ചിയിൽ ഉണ്ടായിരുന്ന പോലീസ് ഫ്ളൈയിംഗ് സ്ക്വാഡ് എത്തിയാണു പരിക്കേറ്റ രാജനെയും അബ്ദുൾ ഖാദറിനെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. പിന്നീട് രണ്ട് ക്രെയിനുകൾ കൊണ്ടുവന്ന് അഗ്നിശമന സേനയും പോലീസും ചേർന്ന് ലോറി ഉയർത്തിമാറ്റിയാണു ശോഭയെയും വിസ്മയയെയും പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.
പരിക്കേറ്റ ലോറി ഡ്രൈവർ മഹാരാഷ്ട്ര കോലാപൂരിലെ ഹനുമന്ത് (42), ക്ലീനർ ലാത്തൂരിലെ സമദാൻ (21) എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകി. ലോറിഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർക്കെതിരേ വിദ്യാനഗർ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ശോഭ-രാജൻ ദമ്പതികൾക്ക് മനുരാജ് എന്ന മകനുമുണ്ട്. പരേതനായ കണ്ണൻ-വെള്ളച്ചി ദമ്പതികളുടെ മകളാണ് ശോഭ. സഹോദരങ്ങൾ: രാമകൃഷ്ണൻ, നാരായണി, ഭാസ്കരൻ, വിനോദ്, മാധവി, സരോജിനി, ലക്ഷ്മി, ബിന്ദു, തങ്കമണി, പരേതയായ സാവിത്രി.
ഇന്നലെ പുലർച്ചെ നാലോടെ ദേശീയപാതയിലെ പൊയിനാച്ചി കവലയ്ക്കും പെട്രോൾ ബങ്കിനും ഇടയിലെ വളവിലായിരുന്നു അപകടം. രാജൻ-ശോഭ ദമ്പതികളുടെ മൂത്ത മകൾ മായയും ഭർത്താവും പുല്ലൂരിലാണ് താമസം. ഇവരുടെ കുഞ്ഞിന് ഇന്നലെ കണ്ണൂർ പറശിനിക്കടവ് ക്ഷേത്രത്തിൽ ചോറൂണ് നൽകാൻ തീരുമാനിച്ചിരുന്നു. പുല്ലൂരിൽനിന്ന് ഒന്നിച്ച് യാത്ര പുറപ്പെടാനായി അബ്ദുൾ ഖാദറിന്റെ ഓട്ടോറിക്ഷയിൽ രാജനും ശോഭയും മകൾ വിസ്മയെയും കൂട്ടി പോകുമ്പോഴാണ് അപകടമുണ്ടായത്.
മലപ്പുറത്തുനിന്നു റബർഷീറ്റുമായി അഹമ്മദാബാദിലേക്കു പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിയുമായി കൂട്ടിയിടിച്ചശേഷം ഓട്ടോറിക്ഷ റോഡിനു താഴെയായുള്ള വയലിലേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ അബ്ദുൾ ഖാദറും രാജനും പുറത്തേക്കു തെറിച്ചുവീണു. ശോഭയും വിസ്മയയും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട അതേ ലോറി ഓട്ടോയ്ക്കു മുകളിലേക്കു വീണത്. ഓട്ടോ നിശേഷം തകർന്നു.
വിവരമറിഞ്ഞ് പൊയിനാച്ചിയിൽ ഉണ്ടായിരുന്ന പോലീസ് ഫ്ളൈയിംഗ് സ്ക്വാഡ് എത്തിയാണു പരിക്കേറ്റ രാജനെയും അബ്ദുൾ ഖാദറിനെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. പിന്നീട് രണ്ട് ക്രെയിനുകൾ കൊണ്ടുവന്ന് അഗ്നിശമന സേനയും പോലീസും ചേർന്ന് ലോറി ഉയർത്തിമാറ്റിയാണു ശോഭയെയും വിസ്മയയെയും പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.
പരിക്കേറ്റ ലോറി ഡ്രൈവർ മഹാരാഷ്ട്ര കോലാപൂരിലെ ഹനുമന്ത് (42), ക്ലീനർ ലാത്തൂരിലെ സമദാൻ (21) എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകി. ലോറിഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർക്കെതിരേ വിദ്യാനഗർ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ശോഭ-രാജൻ ദമ്പതികൾക്ക് മനുരാജ് എന്ന മകനുമുണ്ട്. പരേതനായ കണ്ണൻ-വെള്ളച്ചി ദമ്പതികളുടെ മകളാണ് ശോഭ. സഹോദരങ്ങൾ: രാമകൃഷ്ണൻ, നാരായണി, ഭാസ്കരൻ, വിനോദ്, മാധവി, സരോജിനി, ലക്ഷ്മി, ബിന്ദു, തങ്കമണി, പരേതയായ സാവിത്രി.