കടുത്തുരുത്തി: അനക്കമില്ലെന്നു പറഞ്ഞു ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച നവജാത ശിശു മരിച്ചെന്നു ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചതു വിവാദമായി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പോലീസ് എത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോലീസ് പറയുന്നത് ഇങ്ങനെ: അനക്കമില്ലെന്നു പറഞ്ഞു വീട്ടുകാർ മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുന്പേ കുഞ്ഞ് മരിച്ചുകഴിഞ്ഞെന്നു ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് വീട്ടിലേക്കു മടങ്ങിയ ബന്ധുക്കൾ ഏതാനും മണിക്കൂറുകൾക്കു ശേഷം പുരയിടത്തിൽ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്തു.
എന്നാൽ, സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസെത്തി കുഴി മാന്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്ത ശേഷമായിരിക്കും തുടർ നടപടി. മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഇരവിമംഗലത്താണ് സംഭവം. കോതനല്ലൂർ സ്വദേശിയുടെ ഭാര്യയായ 41കാരി 18ന് പുലർച്ചെയാണ് സമീപത്തെ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ രാവിലെ 7.45ഓടെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതോടെ യുവതിയുടെ കൗമാരക്കാരിയായ മൂത്ത മകളും യുവതിയുടെ സഹോദരനും ചേർന്നു ബൈക്കിൽ മണ്ണാറപ്പാറയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു.
എന്നാൽ, പരിശോധിച്ച ഡോക്ടർ കുഞ്ഞ് നേരത്തെതന്നെ മരിച്ചതായി ഇരുവരെയും അറിയിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ അസ്വാഭാവികത ഉണ്ടായിട്ടും കുഞ്ഞിന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കളോ മരണം സ്ഥിരീകരിച്ച ഡോക്ടറോ തയാറായില്ലെന്നു പോലീസ് പറയുന്നു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം വീട്ടുകാർ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചു പുരയിടത്തിൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ യുവതി ഭർത്തൃവീട്ടിൽ വച്ചു കിണറ്റിൽ ചാടിയ സംഭവം ഉണ്ടായിരുന്നെന്നും തുടർന്ന് ഫയർഫോഴ്സെത്തിയാണു രക്ഷപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. കുഞ്ഞിനു മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞതായും പോലീസ് പറയുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസണ് പാലാ ആർഡിഒയ്ക്കു കത്ത് നൽകുകയും ഇദ്ദേഹത്തിന്റെ നിർദേശമനുസരിച്ചു വൈക്കം തഹസിൽദാർ ആർ.രാമചന്ദ്രന്റെ സാന്നിധ്യത്തിൽ എസ്എച്ച്ഒ തോംസണ്, എസ്ഐ കെ.കെ. ഷംസു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
പഞ്ചായത്തംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ വിവരമറിഞ്ഞു സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കുഞ്ഞിന്റെ മരണവിവരം പോലീസിനെ അറിയിക്കാൻ തയാറാകാത്ത ഡോക്ടറുടെ നടപടിയും അന്വേഷിക്കുമെന്നു എസ്എച്ച്ഒ കെ.പി. തോംസണ് അറിയിച്ചു.
എന്നാൽ, സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസെത്തി കുഴി മാന്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്ത ശേഷമായിരിക്കും തുടർ നടപടി. മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഇരവിമംഗലത്താണ് സംഭവം. കോതനല്ലൂർ സ്വദേശിയുടെ ഭാര്യയായ 41കാരി 18ന് പുലർച്ചെയാണ് സമീപത്തെ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ രാവിലെ 7.45ഓടെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതോടെ യുവതിയുടെ കൗമാരക്കാരിയായ മൂത്ത മകളും യുവതിയുടെ സഹോദരനും ചേർന്നു ബൈക്കിൽ മണ്ണാറപ്പാറയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു.
എന്നാൽ, പരിശോധിച്ച ഡോക്ടർ കുഞ്ഞ് നേരത്തെതന്നെ മരിച്ചതായി ഇരുവരെയും അറിയിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ അസ്വാഭാവികത ഉണ്ടായിട്ടും കുഞ്ഞിന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കളോ മരണം സ്ഥിരീകരിച്ച ഡോക്ടറോ തയാറായില്ലെന്നു പോലീസ് പറയുന്നു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം വീട്ടുകാർ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചു പുരയിടത്തിൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ യുവതി ഭർത്തൃവീട്ടിൽ വച്ചു കിണറ്റിൽ ചാടിയ സംഭവം ഉണ്ടായിരുന്നെന്നും തുടർന്ന് ഫയർഫോഴ്സെത്തിയാണു രക്ഷപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. കുഞ്ഞിനു മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞതായും പോലീസ് പറയുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസണ് പാലാ ആർഡിഒയ്ക്കു കത്ത് നൽകുകയും ഇദ്ദേഹത്തിന്റെ നിർദേശമനുസരിച്ചു വൈക്കം തഹസിൽദാർ ആർ.രാമചന്ദ്രന്റെ സാന്നിധ്യത്തിൽ എസ്എച്ച്ഒ തോംസണ്, എസ്ഐ കെ.കെ. ഷംസു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
പഞ്ചായത്തംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ വിവരമറിഞ്ഞു സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കുഞ്ഞിന്റെ മരണവിവരം പോലീസിനെ അറിയിക്കാൻ തയാറാകാത്ത ഡോക്ടറുടെ നടപടിയും അന്വേഷിക്കുമെന്നു എസ്എച്ച്ഒ കെ.പി. തോംസണ് അറിയിച്ചു.