കണ്ണൂർ: അപകടത്തിൽ ഇടതുകാൽ മുട്ടിനു താഴെ നഷ്ടപ്പെട്ടെങ്കിലും ഇതിൽ ദുഃഖിച്ചിരിക്കാൻ മധ്യപ്രദേശ് സ്വദേശി പ്രദീപ് കുമാർ സെൻ തയാറല്ലായിരുന്നു. പൂർണ ആരോഗ്യമുള്ളവർ ചിന്തിക്കാൻപോലും തയാറാകാത്ത രീതിയിലുള്ള ഭാരതപര്യടനത്തിലാണ് ഈ യുവാവിപ്പോൾ. മുട്ടിനു താഴെ നഷ്ടപ്പെട്ട ഇടതുകാലിനു പകരം കൃത്രിമക്കാലുമായി സൈക്കിളിലാണ് ഈ യുവാവ് പര്യടനം നടത്തുന്നതെന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്.
‘’’’ശുചിത്വ-ഹരിത ഇന്ത്യ’’’’ എന്ന സന്ദേശം പകരുന്നതിനൊപ്പം റോഡ് സുരക്ഷാ അവബോധവും യാത്രയ്ക്കിടെ ഈ മുപ്പതുകാരൻ പകർന്നുനൽകുന്നു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അവർക്ക് പ്രചോദനം നൽകുകയെന്നതും പ്രദീപ് കുമാർ സെന്നിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ നവംബർ 14ന് മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന് ആരംഭിച്ച യാത്ര വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് കണ്ണൂരിലെത്തിയപ്പോൾ പ്രദീപ് 3050 കിലോമീറ്റർ പിന്നിട്ടു. കന്യാകുമാരി വഴി മറ്റു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജൂൺ മാസത്തോടെ ഇൻഡോറിൽ തിരിച്ചെത്താനാണ് പദ്ധതി. യാത്രാവേളയിൽ എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിച്ചതെന്നു പ്രദീപ് പറഞ്ഞു. പോലീസ് സ്റ്റേഷനുകൾ, സന്നദ്ധസംഘടനകൾ ഒരുക്കുന്ന വിശ്രമസങ്കേതങ്ങൾ എന്നിവിടങ്ങളിൽ രാത്രി കഴിച്ചുകൂട്ടി അതിരാവിലെ യാത്ര തുടരുകയാണ് രീതി. ചിലയിടത്ത് സംശയത്തോടെയുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന അനുഭവവും യുവാവ് പങ്കുവച്ചു.
‘’’’ശുചിത്വ-ഹരിത ഇന്ത്യ’’’’ എന്ന സന്ദേശം പകരുന്നതിനൊപ്പം റോഡ് സുരക്ഷാ അവബോധവും യാത്രയ്ക്കിടെ ഈ മുപ്പതുകാരൻ പകർന്നുനൽകുന്നു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അവർക്ക് പ്രചോദനം നൽകുകയെന്നതും പ്രദീപ് കുമാർ സെന്നിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ നവംബർ 14ന് മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന് ആരംഭിച്ച യാത്ര വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് കണ്ണൂരിലെത്തിയപ്പോൾ പ്രദീപ് 3050 കിലോമീറ്റർ പിന്നിട്ടു. കന്യാകുമാരി വഴി മറ്റു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജൂൺ മാസത്തോടെ ഇൻഡോറിൽ തിരിച്ചെത്താനാണ് പദ്ധതി. യാത്രാവേളയിൽ എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിച്ചതെന്നു പ്രദീപ് പറഞ്ഞു. പോലീസ് സ്റ്റേഷനുകൾ, സന്നദ്ധസംഘടനകൾ ഒരുക്കുന്ന വിശ്രമസങ്കേതങ്ങൾ എന്നിവിടങ്ങളിൽ രാത്രി കഴിച്ചുകൂട്ടി അതിരാവിലെ യാത്ര തുടരുകയാണ് രീതി. ചിലയിടത്ത് സംശയത്തോടെയുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന അനുഭവവും യുവാവ് പങ്കുവച്ചു.