തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കം. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണു സമ്മേളനത്തിനു തുടക്കം കുറിക്കുന്നത്.
ജിഎസ്ടിയിൽ അമിതപ്രതീക്ഷയർപ്പിച്ചിരുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്ക് നികുതി വരുമാനം കുത്തനെ ഇടിഞ്ഞ സാന്പത്തികചിത്രം വരച്ചുകാട്ടിക്കൊണ്ടായിരിക്കും ഇത്തവണ ബജറ്റ് കണക്കുകൾ അവതരിപ്പിക്കുക. സ്വാഭാവികമായും കടുത്ത ട്രഷറി നിയന്ത്രണം വരെ ഏർപ്പെടുത്താൻ നിർബന്ധിതമായ സാന്പത്തിക പ്രതിസന്ധിയുടെ കാര്യകാരണങ്ങൾ നിയമസഭയെ ബോധ്യപ്പെടുത്താൻ ധനമന്ത്രിക്കു ബുദ്ധിമുട്ടേണ്ടിവരും.
നവംബർ 30ന് ആഞ്ഞുവീശിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്നു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുമെന്നുറപ്പ്. എന്നാൽ, ദുരന്തത്തിനു ശേഷം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനായിരിക്കും ഭരണപക്ഷം ശ്രമിക്കുക. പോലീസ് ഭരണവും വിജിലൻസ് കേസുകളും ഇത്തവണ നിയമസഭയിലെ ചൂടേറിയ വിഷയങ്ങളാകും.
നവംബർ ഒന്പതിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി സോളാർ റിപ്പോർട്ട് സഭയിൽ വച്ചു പിരിഞ്ഞതിനു ശേഷമുള്ള സമ്മേളനം എന്ന നിലയിൽ സോളാർ റിപ്പോർട്ട് സഭയിലെ ചർച്ചകളിൽ കടന്നുവരും. റിപ്പോർട്ടിനൊപ്പം സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നിയമനടപടികളും സഭയിൽ വ്യക്തമാക്കിയിരുന്നു. പ്രത്യേക സമ്മേളനത്തിൽ ഈ വിഷയത്തിൽ ചർച്ചയുണ്ടായിരുന്നില്ല. എന്നാൽ, റിപ്പോർട്ട് സഭയിൽ വച്ച് രണ്ടര മാസം പിന്നിടുന്പോഴും തുടർനടപടികളൊന്നും തുടങ്ങി വയ്ക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ കഴിഞ്ഞതെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷത്തിന് അവസരം ലഭിക്കുകയാണ്.
കഴിഞ്ഞ മാസങ്ങളിൽ പൊതുവേ ശാന്തമായി കടന്നു പോയ രാഷ്ട്രീയാന്തരീക്ഷത്തിൽ വിവാദപ്പെരുമഴ സൃഷ്ടിച്ചത് വി.ടി. ബൽറാം എ.കെ.ജിയെക്കുറിച്ചു നടത്തിയ പരാമർശമായിരുന്നു. സ്വാഭാവികമായും ഇതിന്റെ അനുരണനങ്ങൾ സഭയിലുമുണ്ടാകാം.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാകും. ഇതേസമയം നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും വീരേന്ദ്രകുമാറിന്റെ ജനതാദൾ യു യുഡിഎഫ് വിട്ടത് ഭരണപക്ഷത്തിനു നല്ലൊരു ആയുധമാണ്. യുഡിഎഫ് ദുർബലമായിക്കഴിഞ്ഞു എന്ന പ്രചാരണം ഇടതുപക്ഷം ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു.
കേരള കോണ്ഗ്രസ് -എം ഇപ്പോഴും സർവതന്ത്ര സ്വതന്ത്രരായി തുടരുന്നെങ്കിലും അവരുടെ സഭയിലെ നിലപാടുകൾ ശ്രദ്ധയാകർഷിക്കും. പ്രത്യേകിച്ചു കേരള കോണ്ഗ്രസിനെതിരെ സിപിഐ പരസ്യനിലപാട് സ്വീകരിച്ചു നിൽക്കുന്ന സാഹചര്യത്തിൽ.
സിറ്റിംഗ് എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണവും മുൻമന്ത്രിയും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണവും നിയമസഭയുടെ നഷ്ടങ്ങളിൽ പെടും. സമ്മേളനത്തിന്റെ രണ്ടാം ദിവസം ചരമോപചാരം നടത്തി സഭ പിരിയും.
ഈ വർഷം മാർച്ചിനകം തന്നെ ബജറ്റ് നടപടി പൂർത്തിയാക്കാനാണു തീരുമാനം. സാധാരണ ഫെബ്രുവരി-മാർച്ചിൽ ബജറ്റ് അവതരിപ്പിച്ച് നാലു മാസത്തേക്കുള്ള വോട്ട് ഓണ് അക്കൗണ്ട് പാസാക്കി നിയമസഭ പിരിയുകയാണു പതിവ്. പിന്നീട് ജൂണിൽ നിയമസഭ ചേർന്നു ബജറ്റ് പാസാക്കുകയാണു ചെയ്യാറുള്ളത്. ഇത്തവണ ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. പൊതുചർച്ച പൂർത്തിയാക്കി ഫെബ്രുവരി ഏഴിനു സഭ പിരിയുമെങ്കിലും മാർച്ചിൽ വീണ്ടും ചേർന്നു സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനം.
ജിഎസ്ടി നടപ്പിലായ സാഹചര്യത്തിൽ പ്രധാന നികുതികളിലൊന്നും മാറ്റം വരുത്താൻ സാധിക്കാത്ത പരിമിതിയിൽനിന്നു കൊണ്ടുള്ള ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്.
ഫെബ്രുവരിയിലും മാർച്ച് ആദ്യവുമായി സിപിഎം, സിപിഐ സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നതിനാലാണു നിയമസഭ ഇടയ്ക്കു പിരിയുന്നത്.
സാബു ജോണ്
ജിഎസ്ടിയിൽ അമിതപ്രതീക്ഷയർപ്പിച്ചിരുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്ക് നികുതി വരുമാനം കുത്തനെ ഇടിഞ്ഞ സാന്പത്തികചിത്രം വരച്ചുകാട്ടിക്കൊണ്ടായിരിക്കും ഇത്തവണ ബജറ്റ് കണക്കുകൾ അവതരിപ്പിക്കുക. സ്വാഭാവികമായും കടുത്ത ട്രഷറി നിയന്ത്രണം വരെ ഏർപ്പെടുത്താൻ നിർബന്ധിതമായ സാന്പത്തിക പ്രതിസന്ധിയുടെ കാര്യകാരണങ്ങൾ നിയമസഭയെ ബോധ്യപ്പെടുത്താൻ ധനമന്ത്രിക്കു ബുദ്ധിമുട്ടേണ്ടിവരും.
നവംബർ 30ന് ആഞ്ഞുവീശിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്നു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുമെന്നുറപ്പ്. എന്നാൽ, ദുരന്തത്തിനു ശേഷം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനായിരിക്കും ഭരണപക്ഷം ശ്രമിക്കുക. പോലീസ് ഭരണവും വിജിലൻസ് കേസുകളും ഇത്തവണ നിയമസഭയിലെ ചൂടേറിയ വിഷയങ്ങളാകും.
നവംബർ ഒന്പതിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി സോളാർ റിപ്പോർട്ട് സഭയിൽ വച്ചു പിരിഞ്ഞതിനു ശേഷമുള്ള സമ്മേളനം എന്ന നിലയിൽ സോളാർ റിപ്പോർട്ട് സഭയിലെ ചർച്ചകളിൽ കടന്നുവരും. റിപ്പോർട്ടിനൊപ്പം സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നിയമനടപടികളും സഭയിൽ വ്യക്തമാക്കിയിരുന്നു. പ്രത്യേക സമ്മേളനത്തിൽ ഈ വിഷയത്തിൽ ചർച്ചയുണ്ടായിരുന്നില്ല. എന്നാൽ, റിപ്പോർട്ട് സഭയിൽ വച്ച് രണ്ടര മാസം പിന്നിടുന്പോഴും തുടർനടപടികളൊന്നും തുടങ്ങി വയ്ക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ കഴിഞ്ഞതെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷത്തിന് അവസരം ലഭിക്കുകയാണ്.
കഴിഞ്ഞ മാസങ്ങളിൽ പൊതുവേ ശാന്തമായി കടന്നു പോയ രാഷ്ട്രീയാന്തരീക്ഷത്തിൽ വിവാദപ്പെരുമഴ സൃഷ്ടിച്ചത് വി.ടി. ബൽറാം എ.കെ.ജിയെക്കുറിച്ചു നടത്തിയ പരാമർശമായിരുന്നു. സ്വാഭാവികമായും ഇതിന്റെ അനുരണനങ്ങൾ സഭയിലുമുണ്ടാകാം.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാകും. ഇതേസമയം നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും വീരേന്ദ്രകുമാറിന്റെ ജനതാദൾ യു യുഡിഎഫ് വിട്ടത് ഭരണപക്ഷത്തിനു നല്ലൊരു ആയുധമാണ്. യുഡിഎഫ് ദുർബലമായിക്കഴിഞ്ഞു എന്ന പ്രചാരണം ഇടതുപക്ഷം ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു.
കേരള കോണ്ഗ്രസ് -എം ഇപ്പോഴും സർവതന്ത്ര സ്വതന്ത്രരായി തുടരുന്നെങ്കിലും അവരുടെ സഭയിലെ നിലപാടുകൾ ശ്രദ്ധയാകർഷിക്കും. പ്രത്യേകിച്ചു കേരള കോണ്ഗ്രസിനെതിരെ സിപിഐ പരസ്യനിലപാട് സ്വീകരിച്ചു നിൽക്കുന്ന സാഹചര്യത്തിൽ.
സിറ്റിംഗ് എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണവും മുൻമന്ത്രിയും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണവും നിയമസഭയുടെ നഷ്ടങ്ങളിൽ പെടും. സമ്മേളനത്തിന്റെ രണ്ടാം ദിവസം ചരമോപചാരം നടത്തി സഭ പിരിയും.
ഈ വർഷം മാർച്ചിനകം തന്നെ ബജറ്റ് നടപടി പൂർത്തിയാക്കാനാണു തീരുമാനം. സാധാരണ ഫെബ്രുവരി-മാർച്ചിൽ ബജറ്റ് അവതരിപ്പിച്ച് നാലു മാസത്തേക്കുള്ള വോട്ട് ഓണ് അക്കൗണ്ട് പാസാക്കി നിയമസഭ പിരിയുകയാണു പതിവ്. പിന്നീട് ജൂണിൽ നിയമസഭ ചേർന്നു ബജറ്റ് പാസാക്കുകയാണു ചെയ്യാറുള്ളത്. ഇത്തവണ ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. പൊതുചർച്ച പൂർത്തിയാക്കി ഫെബ്രുവരി ഏഴിനു സഭ പിരിയുമെങ്കിലും മാർച്ചിൽ വീണ്ടും ചേർന്നു സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനം.
ജിഎസ്ടി നടപ്പിലായ സാഹചര്യത്തിൽ പ്രധാന നികുതികളിലൊന്നും മാറ്റം വരുത്താൻ സാധിക്കാത്ത പരിമിതിയിൽനിന്നു കൊണ്ടുള്ള ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്.
ഫെബ്രുവരിയിലും മാർച്ച് ആദ്യവുമായി സിപിഎം, സിപിഐ സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നതിനാലാണു നിയമസഭ ഇടയ്ക്കു പിരിയുന്നത്.
സാബു ജോണ്