നെടുമ്പാശേരി: കാൻസൽ ചെയ്ത ടിക്കറ്റുമായി കുടുംബാംഗങ്ങളെ യാത്രയാക്കാൻ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിനകത്ത് പ്രവേശിച്ച സൗദി പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അൽ ഖലീഫ ഷെയ്ക് ഹസൻ (45) ആണ് പിടിയിലായത്.
കേരള സന്ദർശനത്തിനായി ഭാര്യയും മക്കളും അടങ്ങുന്ന ആറംഗ സംഘം ഏതാനും ദിവസങ്ങൾ മുന്പാണ് സംസ്ഥാനത്ത് എത്തിയത്. സന്ദർശനം പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ബന്ധു ചികിത്സയ്ക്കായി ബംഗളൂരുവിൽ വരുന്നതറിഞ്ഞ് ഷെയ്ക് ഹസൻ തന്റെ ദമാമിലേക്കുള്ള ടിക്കറ്റ് കാൻസൽ ചെയ്ത് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
കുടുംബാംഗങ്ങളെ ദമാമിലേക്ക് യാത്രയാക്കാനെത്തിയ ഷെയ്ക് ഹസൻ കാൻസൽ ചെയ്ത ടിക്കറ്റുമായി അന്താരാഷ്ട്ര ടെർമിനലിനകത്ത് പ്രവേശിക്കുകയായിരുന്നു. ആറു പേരുടെ ഓൺലൈൻ ടിക്കറ്റ് ആയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. കുടുംബാംഗങ്ങളെ യാത്രയാക്കിയ ശേഷം അഭ്യന്തര ടെർമിനലിലേക്ക് പോകാൻ പുറത്തേക്കിറങ്ങവേ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് കാൻസൽ ചെയ്ത ടിക്കറ്റുമായാണ് അകത്തേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തിയത്.
റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. യാത്രക്കാരെ മാത്രമാണ് ഇപ്പോൾ ടെർമിനലിനകത്തേക്ക് കടത്തിവിടുന്നത്. ഈ സാഹചര്യത്തിലാണ് പുറപ്പെടൽ ഭാഗത്ത് അകത്തേക്ക് പോയ ആൾ മടങ്ങി വന്നപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. എന്നാൽ തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നെന്നും അബദ്ധം പറ്റിയതാണെന്നും ഷെയ്ക് ഹസൻ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു.
കേരള സന്ദർശനത്തിനായി ഭാര്യയും മക്കളും അടങ്ങുന്ന ആറംഗ സംഘം ഏതാനും ദിവസങ്ങൾ മുന്പാണ് സംസ്ഥാനത്ത് എത്തിയത്. സന്ദർശനം പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ബന്ധു ചികിത്സയ്ക്കായി ബംഗളൂരുവിൽ വരുന്നതറിഞ്ഞ് ഷെയ്ക് ഹസൻ തന്റെ ദമാമിലേക്കുള്ള ടിക്കറ്റ് കാൻസൽ ചെയ്ത് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
കുടുംബാംഗങ്ങളെ ദമാമിലേക്ക് യാത്രയാക്കാനെത്തിയ ഷെയ്ക് ഹസൻ കാൻസൽ ചെയ്ത ടിക്കറ്റുമായി അന്താരാഷ്ട്ര ടെർമിനലിനകത്ത് പ്രവേശിക്കുകയായിരുന്നു. ആറു പേരുടെ ഓൺലൈൻ ടിക്കറ്റ് ആയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. കുടുംബാംഗങ്ങളെ യാത്രയാക്കിയ ശേഷം അഭ്യന്തര ടെർമിനലിലേക്ക് പോകാൻ പുറത്തേക്കിറങ്ങവേ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് കാൻസൽ ചെയ്ത ടിക്കറ്റുമായാണ് അകത്തേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തിയത്.
റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. യാത്രക്കാരെ മാത്രമാണ് ഇപ്പോൾ ടെർമിനലിനകത്തേക്ക് കടത്തിവിടുന്നത്. ഈ സാഹചര്യത്തിലാണ് പുറപ്പെടൽ ഭാഗത്ത് അകത്തേക്ക് പോയ ആൾ മടങ്ങി വന്നപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. എന്നാൽ തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നെന്നും അബദ്ധം പറ്റിയതാണെന്നും ഷെയ്ക് ഹസൻ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു.