തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തൽ. ഫോർട്ട് പോലീസ് പിടികൂടി ഉരുട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പുകട്ടിൽ, ബെഞ്ച്, ഇരുമ്പുകമ്പി എന്നിവ സാക്ഷി തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ഫോറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടർ അലക്സാണ്ടർ തോമസാണ് കേസിലെ നിർണായക വസ്തുക്കൾ കോടതിയിൽ തിരിച്ചറിഞ്ഞത്. ഉദയകുമാറിനെ ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പുകട്ടിൽ തിരുവനന്തപുരത്തു സായുധ സേനാ ക്യാമ്പിൽനിന്നു കൊണ്ടുവന്ന് സിഐ ഓഫീസിൽ സൂക്ഷിച്ചിരുന്നതാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ മുൻ റൈറ്റർ ഗോപകുമാറും മൊഴി നൽകി.
പ്രത്യേക സിബിഐ കോടതിയിലാണു വിചാരണ നടക്കുന്നത്. 2005 സെപ്റ്റംബർ 27ന് രാവിലെ 10.30ന് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
തിരുവനന്തപുരം ഫോറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടർ അലക്സാണ്ടർ തോമസാണ് കേസിലെ നിർണായക വസ്തുക്കൾ കോടതിയിൽ തിരിച്ചറിഞ്ഞത്. ഉദയകുമാറിനെ ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പുകട്ടിൽ തിരുവനന്തപുരത്തു സായുധ സേനാ ക്യാമ്പിൽനിന്നു കൊണ്ടുവന്ന് സിഐ ഓഫീസിൽ സൂക്ഷിച്ചിരുന്നതാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ മുൻ റൈറ്റർ ഗോപകുമാറും മൊഴി നൽകി.
പ്രത്യേക സിബിഐ കോടതിയിലാണു വിചാരണ നടക്കുന്നത്. 2005 സെപ്റ്റംബർ 27ന് രാവിലെ 10.30ന് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.