കൃഷി ഒരു സംസ്കാരമാണെ ന്നൊക്കെ നമ്മൾ പറയും. എന്നാൽ യഥാർഥത്തിൽ ഈ സംസ്കാരം എന്തെന്നു കാണിച്ചു തരികയാണ് മൈസൂരിലെ ഗ്രാമങ്ങൾ. ഒരു ടൗണ്ഷിപ്പുപോലെ കർഷകർ ഒന്നിച്ചു താമസിക്കുന്നു.
രാവിലെ കുളിർകാറ്റിനൊപ്പം ഒഴുകിയെത്തുന്ന ആരാധനാലയങ്ങളിലെ സംഗീതം. ഒന്നിച്ചുണർന്ന് ആരാധനാലയങ്ങളിൽ പോയി കർഷകർ നേരേയെത്തുന്നത് കൃഷിയിടങ്ങളിലേക്കാണ്. പരസ്പരം സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കർഷകർ, ഉള്ളതുകൊണ്ട് ഓണമൊരുക്കുന്നു. കർണാടകയുടെ ഉൾപ്രദേശങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാൽ കാണുന്നത് കൃഷിയുടെ നന്മകളാണ്. കർഷകരെല്ലാം ചെയ്യുന്നത് സമ്മിശ്ര കൃഷി. കോഴിയും പശുവുമില്ലാത്ത കർഷക കുടുംബങ്ങൾ ചുരുക്കം. രാസവളപ്രയോഗമുണ്ടെങ്കിലും അത് മണ്ണിന്റെ ഘടന നശിപ്പിക്കുന്ന രീതിയിലേക്കു പോകുന്നില്ല. ജൈവവളത്തോടൊപ്പം രാസവളം ഇടകലർത്തി നൽകുന്ന രീതി മണ്ണിന് ദോഷമുണ്ടാക്കുന്നില്ല. തോട്ടങ്ങളിൽ ഉപയോഗിക്കുന്നത് ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന ജൈവവളം. ചാണകവും കരിയിലയും ലയറുകളാക്കി ഒന്നോ രണ്ടോ മാസം സൂക്ഷിക്കുന്നു. ഇതിനെ മണ്ണിരകൾ പൊടിപോലാക്കുന്നതാണ് വളപ്പരുവം. ഇങ്ങനെ മണ്ണിര ലയിപ്പിച്ച ചാണകവും കരിയിലയും നല്ലവിളവു നൽകാൻ പോന്നവയാണ്. കർണാടകയിലെ നാടൻപശുക്കളുടെ ചാണകമാണ് ഇത്തരത്തിൽ വളം നിർമിക്കാൻ ഉപയോഗിക്കുന്നത്.
കൃഷി ഒരുക്കുന്ന വസന്തം
ഒന്നോ അതിലധികമോ നാടൻപശുക്കളെ കെട്ടിയിട്ടിരിക്കുന്ന വീട്ടുമുറ്റം, അതിനടുത്തായി നിന്നു ചികയുന്ന കോഴികൾ, തള്ളയാടിന്റെ അടുത്തേക്ക് ഓടിയെത്തുന്ന ആട്ടിൻക്കുട്ടികൾ, ഇവയെ തൊട്ടു തലോടി പല്ലുതേക്കുന്ന കുട്ടികൾ, കൃഷിസ്ഥലത്തേക്ക് പോകുന്നതിനു മുന്നോടിയായി പുകയുന്ന അടുപ്പുകൾ. കർണാടകയിലെ ഗ്രാമീണകാഴ്ചകളാണിവയെല്ലാം. എല്ലാ വീടുകളിലും ആവർത്തിക്കുന്നത് ഈ കാഴ്ചകൾതന്നെ. ഇവരെല്ലാം ചേർന്നാണ് ഇവിടെ കൃഷിവസന്തമൊരുക്കുന്നത്. ആടിന്റെ കാഷ്ഠവും നാടൻപശുവിന്റെ ചാണകവും പാഴാകുന്നില്ല. വീടിനു സമീപത്തെ കാടുകളിലെ ഉണക്കയില രാവിലെതന്നെ ശേഖരിച്ച് വീടിനു സമീപം തന്നെ കൊണ്ടിടുന്നു. ഇവയ്ക്കു പുറമേ ചാണകവും ആട്ടിൻ കാഷ്ഠവും വീഴുന്നു. ഇതിനുപുറമേഅൽപം മണ്ണും വിതറിയശേഷമാണ് കർഷകകുടുംബങ്ങൾ രാവിലെ കൃഷിയിടത്തിലേക്കു നീങ്ങുന്നത്.
സെക്ടറുകളാക്കിയുള്ള കൃഷി
കൃഷിയിടങ്ങളെ പല സെക്ടറുകളായി തിരിച്ചാണ് കൃഷി. രണ്ടേക്കറുണ്ടെങ്കിൽ നാലുതരം വിളകളെങ്കിലും കൃഷിചെയ്യും. കൃഷിയിടങ്ങൾ പുലർച്ചേ തന്നെ സജീവമാകുന്നു. മൂന്നും നാലും ഏക്കറുകളാണ് ഒരു ശരാശരി കർഷകന് സ്വന്തമായുള്ളത്. ഇതിനെ പലസെക്ടറുകളായി തിരിച്ച് പരസ്പരം സഹായകമാകുന്ന വിളകൾ മാറിമാറി കൃഷിചെയ്യുന്നു. ഇത്തരത്തിൽ കൃഷിരീതിയിലൂടെയുള്ള കീട നിയന്ത്രണം സാധ്യമാക്കുന്നു. തുവര, കാബേജ്, സാലഡ് വെള്ളരി, ചോളം, തിന, റാഗി, ഉഴുന്ന്, മുതിര, മൾബറി, സൂര്യകാന്തി, ബന്തിപ്പൂവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഫലവർഗങ്ങൾ, മാവ് തുടങ്ങി കർണാടകയുടെ ഗ്രാമപ്രദേശങ്ങളിൽ വിളയാത്തതൊന്നുമില്ല. കർഷക കുടുംബാംഗങ്ങൾ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങുന്നു. രാവിലെ ആറ്, ആറര മുതൽ ഉച്ചകഴിഞ്ഞ് ഒന്നു രണ്ടുവരെയാണ് കൃഷിയിടത്തിലെ ജോലികൾ കൂടുതലും നടക്കുന്നത്.
പരന്പരാഗത കൃഷിരീതികൾ
പരന്പരാഗത കൃഷി രീതികൾ അനുവർത്തിക്കുന്ന തോട്ടങ്ങളാണ് കർണാടകയിലധികവും. ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന കന്പോസ്റ്റാണ് പ്രധാന അടിവളം. ഉഴവിന് യന്ത്രസഹായമുണ്ട്. വിളകൾ ചന്തകളിലെത്തിക്കുന്നതിന് കാളവണ്ടികളും ഉപയോഗിക്കുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷി. മഴയുടെ ദൗർലഭ്യം കൃഷിയിടങ്ങളെ മോശമായി തന്നെ ബാധിക്കുന്നു. ചെമ്മണ്ണും തരിമണലും ചേർന്നുള്ള മണൽ എല്ലാ കൃഷികൾക്കും യോജിച്ചതാണ്. നല്ല തണുപ്പും ചൂടും ഇടകലർന്നുള്ള കാലാവസ്ഥയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും.
വിളവെടുപ്പ്
റാഗി, തിന, മുതിര, ഉഴുന്ന് എന്നിവയുടെ വിളവെടുപ്പും രസകരമാണ്. വിളവെടുപ്പായാൽ റോഡുകൾ വിളവെടുത്ത ചെടികൾകൊണ്ട് നിറയുകയായി. ഇതിനുമുകളിലൂടെ വാഹനങ്ങൾ കയറിപ്പോകുന്നതിനായി ഒരു ദിവസം റോഡിൽ നിരത്തുന്നു. നിരത്തുന്നതിനു മുന്പ് റോഡുകൾ അടിച്ചു വൃത്തിയാക്കുന്നു. ഇതിൽ നിരത്തിയ ചെടികൾക്കു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങിയ ശേഷം വൈകുന്നേരത്തോടെ കർഷകർ റോഡുകളിൽ സജീവമാകും. ബാക്കിയുള്ള കറ്റകൾ മെതിച്ച് വിളകൾ വേർതിരിച്ച് പാറ്റി ചാക്കുകളിലാക്കുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നു.
വിൽക്കാൻ മാർക്കറ്റുകൾ സർക്കാർ ഒപ്പമുണ്ട്
കർണാടക സർക്കാർ കർഷകർക്കൊപ്പമാണ്. വാഗ്ദാനങ്ങൾക്കപ്പുറം പ്രവർത്തികൾക്കാണിവിടെ പ്രാമുഖ്യം.
കൃഷിയിടങ്ങളിലേക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു. കൃഷിയിടങ്ങളിലെ പോസ്റ്റുകളിൽ നിന്ന് നേരിട്ട്, മീറ്ററോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ വൈദ്യുതി കണക്ഷൻ നൽകുന്നു. ആധുനിക ജലസേചന സംവിധാനമായ ഡ്രിപ്പ് ഇറിഗേഷന് ഏക്കറിന് 25,000 രൂപയാണ് സബ്സിഡി. കർഷകർ ഉത്പാദിപ്പിക്കുന്നവ വിറ്റഴിക്കാനും സർക്കാർ സംവിധാനം ശക്തമാണ്. ഒരോഗ്രാമത്തിലും രണ്ടോ മൂന്നോ റൂറൽ മാർക്കറ്റിംഗ് സെന്ററുകൾ സർക്കാർ സ്ഥാപിച്ചിരിക്കുന്നു.
കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ എത്തിച്ച് വിൽക്കാം. തുക അപ്പോൾതന്നെ കർഷകനു ലഭിക്കും.
പുതിയ ആശയങ്ങൾ ഏതെങ്കിലും കർഷകൻ പ്രയോഗിക്കുകയാണെങ്കിൽ അത് പഠിച്ച് അതിനുള്ള പ്രോത്സാഹനങ്ങളും സഹായവും സർക്കാർ എത്തിച്ചു കൊടുക്കുന്നു.
സർക്കാർ ഇടപെടലുകളിൽ തൃപ്തരുമാണ് ഇവിടുത്തെ എല്ലാ കർഷകരും.
ഫോൺ- 93495 99023.
ടോം ജോർജ്
കുറഞ്ഞചെലവിൽ ഫെർട്ടിഗേഷൻ
കേരളത്തിലെ ഹൈടെക്ക് കർഷകർക്കും അനുവർത്തിക്കാവുന്നതാണ് മൈസൂരുവിലെ മഹേഷാ എന്ന കർഷകന്റെ കൃഷിരീതികൾ. വളരെ കുറഞ്ഞചെലവിലാണ് വെള്ളത്തോടൊപ്പം വളം ചേർത്തുനൽകുന്ന ഫെർട്ടിഗേഷൻ രീതി കൃഷിയിടത്തിൽ നടപ്പാക്കിയിരിക്കുന്നത് എന്നതാണ് ഈ കൃഷിയിടത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം.
സർക്കാർ സൗജന്യമായി നൽകുന്ന വൈദ്യുതി കണക്ഷനിലാണ് ബോർവെൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ബോർവെൽ പ്രവർത്തിപ്പിച്ച് ഡ്രിപ്പുകളിലേക്ക് നേരിട്ട് ജലമെത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫെർട്ടിഗേഷൻ രീതിയിൽ വളം നൽകുന്നതിന് ബോർവെല്ലിൽ നിന്നും വാൽവ് ഘടിപ്പിച്ച് ഒരു ഹോസ് പുറത്തേക്കിട്ടിരിക്കുന്നു. ഇത് എൻപികെ മിശ്രിതം ലയിപ്പിച്ച ബക്കറ്റിലേക്കിട്ടാൽ മതി ഈ ജലം വലിച്ച് ബോർവെല്ലിലെ ജലവുമായി ലയിപ്പിച്ച് കൃഷിയിടത്തിൽ വിളകൾക്ക് ലഭിക്കുകയായി.
രാവിലെ കുളിർകാറ്റിനൊപ്പം ഒഴുകിയെത്തുന്ന ആരാധനാലയങ്ങളിലെ സംഗീതം. ഒന്നിച്ചുണർന്ന് ആരാധനാലയങ്ങളിൽ പോയി കർഷകർ നേരേയെത്തുന്നത് കൃഷിയിടങ്ങളിലേക്കാണ്. പരസ്പരം സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കർഷകർ, ഉള്ളതുകൊണ്ട് ഓണമൊരുക്കുന്നു. കർണാടകയുടെ ഉൾപ്രദേശങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാൽ കാണുന്നത് കൃഷിയുടെ നന്മകളാണ്. കർഷകരെല്ലാം ചെയ്യുന്നത് സമ്മിശ്ര കൃഷി. കോഴിയും പശുവുമില്ലാത്ത കർഷക കുടുംബങ്ങൾ ചുരുക്കം. രാസവളപ്രയോഗമുണ്ടെങ്കിലും അത് മണ്ണിന്റെ ഘടന നശിപ്പിക്കുന്ന രീതിയിലേക്കു പോകുന്നില്ല. ജൈവവളത്തോടൊപ്പം രാസവളം ഇടകലർത്തി നൽകുന്ന രീതി മണ്ണിന് ദോഷമുണ്ടാക്കുന്നില്ല. തോട്ടങ്ങളിൽ ഉപയോഗിക്കുന്നത് ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന ജൈവവളം. ചാണകവും കരിയിലയും ലയറുകളാക്കി ഒന്നോ രണ്ടോ മാസം സൂക്ഷിക്കുന്നു. ഇതിനെ മണ്ണിരകൾ പൊടിപോലാക്കുന്നതാണ് വളപ്പരുവം. ഇങ്ങനെ മണ്ണിര ലയിപ്പിച്ച ചാണകവും കരിയിലയും നല്ലവിളവു നൽകാൻ പോന്നവയാണ്. കർണാടകയിലെ നാടൻപശുക്കളുടെ ചാണകമാണ് ഇത്തരത്തിൽ വളം നിർമിക്കാൻ ഉപയോഗിക്കുന്നത്.
കൃഷി ഒരുക്കുന്ന വസന്തം
ഒന്നോ അതിലധികമോ നാടൻപശുക്കളെ കെട്ടിയിട്ടിരിക്കുന്ന വീട്ടുമുറ്റം, അതിനടുത്തായി നിന്നു ചികയുന്ന കോഴികൾ, തള്ളയാടിന്റെ അടുത്തേക്ക് ഓടിയെത്തുന്ന ആട്ടിൻക്കുട്ടികൾ, ഇവയെ തൊട്ടു തലോടി പല്ലുതേക്കുന്ന കുട്ടികൾ, കൃഷിസ്ഥലത്തേക്ക് പോകുന്നതിനു മുന്നോടിയായി പുകയുന്ന അടുപ്പുകൾ. കർണാടകയിലെ ഗ്രാമീണകാഴ്ചകളാണിവയെല്ലാം. എല്ലാ വീടുകളിലും ആവർത്തിക്കുന്നത് ഈ കാഴ്ചകൾതന്നെ. ഇവരെല്ലാം ചേർന്നാണ് ഇവിടെ കൃഷിവസന്തമൊരുക്കുന്നത്. ആടിന്റെ കാഷ്ഠവും നാടൻപശുവിന്റെ ചാണകവും പാഴാകുന്നില്ല. വീടിനു സമീപത്തെ കാടുകളിലെ ഉണക്കയില രാവിലെതന്നെ ശേഖരിച്ച് വീടിനു സമീപം തന്നെ കൊണ്ടിടുന്നു. ഇവയ്ക്കു പുറമേ ചാണകവും ആട്ടിൻ കാഷ്ഠവും വീഴുന്നു. ഇതിനുപുറമേഅൽപം മണ്ണും വിതറിയശേഷമാണ് കർഷകകുടുംബങ്ങൾ രാവിലെ കൃഷിയിടത്തിലേക്കു നീങ്ങുന്നത്.
സെക്ടറുകളാക്കിയുള്ള കൃഷി
കൃഷിയിടങ്ങളെ പല സെക്ടറുകളായി തിരിച്ചാണ് കൃഷി. രണ്ടേക്കറുണ്ടെങ്കിൽ നാലുതരം വിളകളെങ്കിലും കൃഷിചെയ്യും. കൃഷിയിടങ്ങൾ പുലർച്ചേ തന്നെ സജീവമാകുന്നു. മൂന്നും നാലും ഏക്കറുകളാണ് ഒരു ശരാശരി കർഷകന് സ്വന്തമായുള്ളത്. ഇതിനെ പലസെക്ടറുകളായി തിരിച്ച് പരസ്പരം സഹായകമാകുന്ന വിളകൾ മാറിമാറി കൃഷിചെയ്യുന്നു. ഇത്തരത്തിൽ കൃഷിരീതിയിലൂടെയുള്ള കീട നിയന്ത്രണം സാധ്യമാക്കുന്നു. തുവര, കാബേജ്, സാലഡ് വെള്ളരി, ചോളം, തിന, റാഗി, ഉഴുന്ന്, മുതിര, മൾബറി, സൂര്യകാന്തി, ബന്തിപ്പൂവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഫലവർഗങ്ങൾ, മാവ് തുടങ്ങി കർണാടകയുടെ ഗ്രാമപ്രദേശങ്ങളിൽ വിളയാത്തതൊന്നുമില്ല. കർഷക കുടുംബാംഗങ്ങൾ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങുന്നു. രാവിലെ ആറ്, ആറര മുതൽ ഉച്ചകഴിഞ്ഞ് ഒന്നു രണ്ടുവരെയാണ് കൃഷിയിടത്തിലെ ജോലികൾ കൂടുതലും നടക്കുന്നത്.
പരന്പരാഗത കൃഷിരീതികൾ
പരന്പരാഗത കൃഷി രീതികൾ അനുവർത്തിക്കുന്ന തോട്ടങ്ങളാണ് കർണാടകയിലധികവും. ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന കന്പോസ്റ്റാണ് പ്രധാന അടിവളം. ഉഴവിന് യന്ത്രസഹായമുണ്ട്. വിളകൾ ചന്തകളിലെത്തിക്കുന്നതിന് കാളവണ്ടികളും ഉപയോഗിക്കുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷി. മഴയുടെ ദൗർലഭ്യം കൃഷിയിടങ്ങളെ മോശമായി തന്നെ ബാധിക്കുന്നു. ചെമ്മണ്ണും തരിമണലും ചേർന്നുള്ള മണൽ എല്ലാ കൃഷികൾക്കും യോജിച്ചതാണ്. നല്ല തണുപ്പും ചൂടും ഇടകലർന്നുള്ള കാലാവസ്ഥയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും.
വിളവെടുപ്പ്
റാഗി, തിന, മുതിര, ഉഴുന്ന് എന്നിവയുടെ വിളവെടുപ്പും രസകരമാണ്. വിളവെടുപ്പായാൽ റോഡുകൾ വിളവെടുത്ത ചെടികൾകൊണ്ട് നിറയുകയായി. ഇതിനുമുകളിലൂടെ വാഹനങ്ങൾ കയറിപ്പോകുന്നതിനായി ഒരു ദിവസം റോഡിൽ നിരത്തുന്നു. നിരത്തുന്നതിനു മുന്പ് റോഡുകൾ അടിച്ചു വൃത്തിയാക്കുന്നു. ഇതിൽ നിരത്തിയ ചെടികൾക്കു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങിയ ശേഷം വൈകുന്നേരത്തോടെ കർഷകർ റോഡുകളിൽ സജീവമാകും. ബാക്കിയുള്ള കറ്റകൾ മെതിച്ച് വിളകൾ വേർതിരിച്ച് പാറ്റി ചാക്കുകളിലാക്കുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നു.
വിൽക്കാൻ മാർക്കറ്റുകൾ സർക്കാർ ഒപ്പമുണ്ട്
കർണാടക സർക്കാർ കർഷകർക്കൊപ്പമാണ്. വാഗ്ദാനങ്ങൾക്കപ്പുറം പ്രവർത്തികൾക്കാണിവിടെ പ്രാമുഖ്യം.
കൃഷിയിടങ്ങളിലേക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു. കൃഷിയിടങ്ങളിലെ പോസ്റ്റുകളിൽ നിന്ന് നേരിട്ട്, മീറ്ററോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ വൈദ്യുതി കണക്ഷൻ നൽകുന്നു. ആധുനിക ജലസേചന സംവിധാനമായ ഡ്രിപ്പ് ഇറിഗേഷന് ഏക്കറിന് 25,000 രൂപയാണ് സബ്സിഡി. കർഷകർ ഉത്പാദിപ്പിക്കുന്നവ വിറ്റഴിക്കാനും സർക്കാർ സംവിധാനം ശക്തമാണ്. ഒരോഗ്രാമത്തിലും രണ്ടോ മൂന്നോ റൂറൽ മാർക്കറ്റിംഗ് സെന്ററുകൾ സർക്കാർ സ്ഥാപിച്ചിരിക്കുന്നു.
കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ എത്തിച്ച് വിൽക്കാം. തുക അപ്പോൾതന്നെ കർഷകനു ലഭിക്കും.
പുതിയ ആശയങ്ങൾ ഏതെങ്കിലും കർഷകൻ പ്രയോഗിക്കുകയാണെങ്കിൽ അത് പഠിച്ച് അതിനുള്ള പ്രോത്സാഹനങ്ങളും സഹായവും സർക്കാർ എത്തിച്ചു കൊടുക്കുന്നു.
സർക്കാർ ഇടപെടലുകളിൽ തൃപ്തരുമാണ് ഇവിടുത്തെ എല്ലാ കർഷകരും.
ഫോൺ- 93495 99023.
ടോം ജോർജ്
കുറഞ്ഞചെലവിൽ ഫെർട്ടിഗേഷൻ
കേരളത്തിലെ ഹൈടെക്ക് കർഷകർക്കും അനുവർത്തിക്കാവുന്നതാണ് മൈസൂരുവിലെ മഹേഷാ എന്ന കർഷകന്റെ കൃഷിരീതികൾ. വളരെ കുറഞ്ഞചെലവിലാണ് വെള്ളത്തോടൊപ്പം വളം ചേർത്തുനൽകുന്ന ഫെർട്ടിഗേഷൻ രീതി കൃഷിയിടത്തിൽ നടപ്പാക്കിയിരിക്കുന്നത് എന്നതാണ് ഈ കൃഷിയിടത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം.
സർക്കാർ സൗജന്യമായി നൽകുന്ന വൈദ്യുതി കണക്ഷനിലാണ് ബോർവെൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ബോർവെൽ പ്രവർത്തിപ്പിച്ച് ഡ്രിപ്പുകളിലേക്ക് നേരിട്ട് ജലമെത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫെർട്ടിഗേഷൻ രീതിയിൽ വളം നൽകുന്നതിന് ബോർവെല്ലിൽ നിന്നും വാൽവ് ഘടിപ്പിച്ച് ഒരു ഹോസ് പുറത്തേക്കിട്ടിരിക്കുന്നു. ഇത് എൻപികെ മിശ്രിതം ലയിപ്പിച്ച ബക്കറ്റിലേക്കിട്ടാൽ മതി ഈ ജലം വലിച്ച് ബോർവെല്ലിലെ ജലവുമായി ലയിപ്പിച്ച് കൃഷിയിടത്തിൽ വിളകൾക്ക് ലഭിക്കുകയായി.