കൊച്ചി: സോറിയാസിസ് പകരുന്ന രോഗമാണെന്ന തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതാണെന്നും കുത്തിവയ്പ് ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികളിലൂടെ ഈ അസുഖത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ചർമ്മരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനേറിയോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സിന്റെ (ഐഎഡിവിഎൽ) ദേശീയ സമ്മേളനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
പകരുന്ന അസുഖമാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലുള്ളതിനാൽ ഇത്തരം രോഗികൾ ഒറ്റപ്പെടൽ നേരിടുന്ന അവസ്ഥയുണ്ട്. ഇത് മാനസിക പിരിമുറുക്കം വർധിപ്പിക്കുകയും രോഗാവസ്ഥ തീവ്രമാക്കുകയും ചെയ്യുന്നു. അതിനാൽ ഇത്തരം രോഗികൾക്ക് കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും കൂടുതൽ പിന്തുണ ആവശ്യമാണെന്നും വിദഗ്ധർ പറഞ്ഞു.
മത്സ്യബന്ധനം, ഭക്ഷ്യസംസ്കരണം, കയർ തുടങ്ങിയ തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന ചർമരോഗങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ഐഎഡിവിഎൽ മികച്ച ശാഖയ്ക്കുള്ള അവാർഡിന് കേരള ഘടകം അർഹമായി. ദേശീയ അധ്യക്ഷൻ ഡോ. എം. രമേഷ് ഭട്ടിൽനിന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. സലിം അവാർഡ് ഏറ്റുവാങ്ങി.
പകരുന്ന അസുഖമാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലുള്ളതിനാൽ ഇത്തരം രോഗികൾ ഒറ്റപ്പെടൽ നേരിടുന്ന അവസ്ഥയുണ്ട്. ഇത് മാനസിക പിരിമുറുക്കം വർധിപ്പിക്കുകയും രോഗാവസ്ഥ തീവ്രമാക്കുകയും ചെയ്യുന്നു. അതിനാൽ ഇത്തരം രോഗികൾക്ക് കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും കൂടുതൽ പിന്തുണ ആവശ്യമാണെന്നും വിദഗ്ധർ പറഞ്ഞു.
മത്സ്യബന്ധനം, ഭക്ഷ്യസംസ്കരണം, കയർ തുടങ്ങിയ തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന ചർമരോഗങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ഐഎഡിവിഎൽ മികച്ച ശാഖയ്ക്കുള്ള അവാർഡിന് കേരള ഘടകം അർഹമായി. ദേശീയ അധ്യക്ഷൻ ഡോ. എം. രമേഷ് ഭട്ടിൽനിന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. സലിം അവാർഡ് ഏറ്റുവാങ്ങി.