വൈപ്പിൻ: പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരനെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിക്കു ഞാറയ്ക്കൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി തടവുശിക്ഷ വിധിച്ചു. ആറു വകുപ്പുകൾ ചേർത്ത് 2009ൽ ഞാറയ്ക്കൽ പോലീസ് ചാർജ് ചെയ്ത കേസിലാണു ശിക്ഷ.
മൂന്നു വകുപ്പുകളിൽ ആറുമാസം കഠിന തടവും 3,000 രൂപ പിഴയും മറ്റു മൂന്നു വകുപ്പുകളിൽ ഒരു വർഷം കഠിന തടവും 3,000 രൂപ പിഴയുമാണു വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസംവെറും തടവു കൂടി അനുഭവിക്കേണ്ടിവരും.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടാൻ യൂത്ത്കോണ്ഗ്രസുകാർക്കൊപ്പം സംഘം ചേർന്നു ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരനെ തള്ളിയിടുകയും ഔദ്യോഗി കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു കേസ്.
മൂന്നു വകുപ്പുകളിൽ ആറുമാസം കഠിന തടവും 3,000 രൂപ പിഴയും മറ്റു മൂന്നു വകുപ്പുകളിൽ ഒരു വർഷം കഠിന തടവും 3,000 രൂപ പിഴയുമാണു വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസംവെറും തടവു കൂടി അനുഭവിക്കേണ്ടിവരും.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടാൻ യൂത്ത്കോണ്ഗ്രസുകാർക്കൊപ്പം സംഘം ചേർന്നു ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരനെ തള്ളിയിടുകയും ഔദ്യോഗി കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു കേസ്.