തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകളിലെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകുന്നേരം സംസ്ഥാനവ്യാപകമായി നിയോജകമണ്ഡല തലങ്ങളിൽ പ്രതിഷേധം പ്രകടനം നടത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രതിഷേധമായി ഇതു മാറി. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് തൃക്കരിപ്പൂരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
യാതൊരു നിയന്ത്രണവുമില്ലാതെയാണു പെട്രോൾ, ഡീസൽവിലകൾ അനുദിനം കേന്ദ്രസർക്കാർ കൂട്ടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാലാകാലങ്ങളിൽ ഇത്തരത്തിൽ വർധനയുണ്ടാകുന്പോൾ സംസ്ഥാന സർക്കാർ ഇതുമൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കുകയാണു പതിവ്.
എന്നാൽ, ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഒരിക്കൽപോലും ഈ നികുതി വേണ്ടെന്നു വയ്ക്കാൻ തയാറായിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും ഇത്തരത്തിൽ ലഭിക്കുന്ന നികുതിയിൽ കാര്യമായ ഇളവാണ് ജനങ്ങൾക്കു നൽകിയിട്ടുള്ളത്.
എന്നിട്ടും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചുരുക്കത്തിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്നു ജനങ്ങളെ കൊള്ള അടിക്കുകയാണെന്നു രമേശ് ആരോപിച്ചു.
യാതൊരു നിയന്ത്രണവുമില്ലാതെയാണു പെട്രോൾ, ഡീസൽവിലകൾ അനുദിനം കേന്ദ്രസർക്കാർ കൂട്ടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാലാകാലങ്ങളിൽ ഇത്തരത്തിൽ വർധനയുണ്ടാകുന്പോൾ സംസ്ഥാന സർക്കാർ ഇതുമൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കുകയാണു പതിവ്.
എന്നാൽ, ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഒരിക്കൽപോലും ഈ നികുതി വേണ്ടെന്നു വയ്ക്കാൻ തയാറായിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും ഇത്തരത്തിൽ ലഭിക്കുന്ന നികുതിയിൽ കാര്യമായ ഇളവാണ് ജനങ്ങൾക്കു നൽകിയിട്ടുള്ളത്.
എന്നിട്ടും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചുരുക്കത്തിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്നു ജനങ്ങളെ കൊള്ള അടിക്കുകയാണെന്നു രമേശ് ആരോപിച്ചു.