സുൽത്താൻ ബത്തേരി: കെട്ടിട നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ പ്രഥമ നഗരസഭാ ദിനാഘോഷം ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
50 വർഷം മുന്നിൽ കണ്ട് നഗര മാസ്റ്റർ പ്ലാൻ രൂപീകരിക്കണം. അതിന് എൻജിനിയറിംഗ് മേഖല ഉപയോഗപ്പെടുത്തണം. സംസ്ഥാനത്ത് 600ലധികം ഓവർസിയർ തസ്തികയുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഒഴിവുകൾ നികത്താനാകും. ഒരു സ്ഥാപനത്തിന് ഒരു എൻജിനിയർ എന്നത് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടനിർമാണത്തിന് അപേക്ഷ നൽകിയവരുടെ ദുരിതം അവസാനിപ്പിക്കും. നഗരസഭകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒരു കോടി രൂപവീതം അനുവദിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഓണറേറിയത്തിന്റെ കാര്യത്തിൽ ഇടപെടൽ നടക്കാറില്ല. നേരത്തെ സമ്പന്ന വിഭാഗത്തിലുള്ള ജനപ്രതിനിധികളായിരുന്നു കൂടുതലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ താഴെത്തട്ടിലുള്ളവർ ധാരാളമുണ്ട്. മന്ത്രിയെന്ന നിലയിൽ 55000ത്തോളം രൂപയാണ് ലഭിക്കുന്നത്. കോളജിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ ലഭിക്കുമായിരുന്നു. ജനപ്രതിനിധികൾക്ക് ശമ്പള സ്കെയിൽ നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ഓണറേറിയം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. കൗണ്സിലർമാരുടെ സിറ്റിംഗ് ഫീസ് 60 രൂപയായിരുന്നത് 200 രൂപയായി ഉയർത്തി. പ്രസിഡന്റിന് 75 രൂപയായിരുന്നത് 250 രൂപയായി വർധിപ്പിച്ചു. ഒരുപാടുകാര്യങ്ങൾ ചെയ്യണമെന്നാഗ്രഹമുണ്ട്. എന്നാൽ എല്ലാം നടക്കണമെന്നില്ല - മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സെക്രട്ടറി ഡോ.ബി. അശോക് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ബത്തേരി നഗരസഭാ ചെയർമാൻ സി.കെ. സഹദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, നഗരകാര്യ ഡയറക്ടർ ഹരിത വി. കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ വി.വി. രമേശൻ, ജില്ലാ കളക്ടർ എ.സുഹാസ്, പഞ്ചായത്ത് ഡയറക്ടർ മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു രാവിലെ ഒന്പതിന് പഠന യാത്ര നടക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും.
50 വർഷം മുന്നിൽ കണ്ട് നഗര മാസ്റ്റർ പ്ലാൻ രൂപീകരിക്കണം. അതിന് എൻജിനിയറിംഗ് മേഖല ഉപയോഗപ്പെടുത്തണം. സംസ്ഥാനത്ത് 600ലധികം ഓവർസിയർ തസ്തികയുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഒഴിവുകൾ നികത്താനാകും. ഒരു സ്ഥാപനത്തിന് ഒരു എൻജിനിയർ എന്നത് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടനിർമാണത്തിന് അപേക്ഷ നൽകിയവരുടെ ദുരിതം അവസാനിപ്പിക്കും. നഗരസഭകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒരു കോടി രൂപവീതം അനുവദിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഓണറേറിയത്തിന്റെ കാര്യത്തിൽ ഇടപെടൽ നടക്കാറില്ല. നേരത്തെ സമ്പന്ന വിഭാഗത്തിലുള്ള ജനപ്രതിനിധികളായിരുന്നു കൂടുതലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ താഴെത്തട്ടിലുള്ളവർ ധാരാളമുണ്ട്. മന്ത്രിയെന്ന നിലയിൽ 55000ത്തോളം രൂപയാണ് ലഭിക്കുന്നത്. കോളജിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ ലഭിക്കുമായിരുന്നു. ജനപ്രതിനിധികൾക്ക് ശമ്പള സ്കെയിൽ നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ഓണറേറിയം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. കൗണ്സിലർമാരുടെ സിറ്റിംഗ് ഫീസ് 60 രൂപയായിരുന്നത് 200 രൂപയായി ഉയർത്തി. പ്രസിഡന്റിന് 75 രൂപയായിരുന്നത് 250 രൂപയായി വർധിപ്പിച്ചു. ഒരുപാടുകാര്യങ്ങൾ ചെയ്യണമെന്നാഗ്രഹമുണ്ട്. എന്നാൽ എല്ലാം നടക്കണമെന്നില്ല - മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സെക്രട്ടറി ഡോ.ബി. അശോക് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ബത്തേരി നഗരസഭാ ചെയർമാൻ സി.കെ. സഹദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, നഗരകാര്യ ഡയറക്ടർ ഹരിത വി. കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ വി.വി. രമേശൻ, ജില്ലാ കളക്ടർ എ.സുഹാസ്, പഞ്ചായത്ത് ഡയറക്ടർ മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു രാവിലെ ഒന്പതിന് പഠന യാത്ര നടക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും.