വിഴിഞ്ഞം: ഓഖി ദുരന്തം തട്ടിയെടുത്ത കരിംകുളം ചെമ്പകരാമൻ തുറപുരയിടത്തിൽ ബെൽറ്റന്റെ (30) ചേതനയറ്റ ശരീരം തമിഴ്നാട്ടിൽ നിന്ന് ഇന്നു ബന്ധുക്കൾ ഏറ്റുവാങ്ങും.
കുളച്ചൽ കടലിൽ നിന്ന് ഒന്നര മാസം മുമ്പു കിട്ടിയ മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ വിവരം ഇന്നലെ വൈകുന്നേരം കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ അധികൃതർ അറിയിച്ചു.
നവംബർ 29 ന് മാർട്ടിന്റെ വള്ളത്തിൽ അടിമലത്തുറയിൽ നിന്ന് മീൻ പിടിക്കാൻ പോയ ആറംഗ സംഘത്തിൽപ്പെട്ട ആളായിരുന്നു ബെൽറ്റൻ.
കടൽത്തിരകൾ തകർത്തെറിഞ്ഞ വള്ളത്തിലെ അഞ്ച് പേർ മുങ്ങിത്താണപ്പോൾ വിൽഫ്രഡ് എന്നയാളെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരുടെ മൃതദേഹങ്ങൾ നേരത്തെ കിട്ടിയെങ്കിലും രാജു, ലോറൻസ് എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്.
റോസിറ്റയാണ് ബെൽറ്റന്റെ ഭാര്യ. ഒൻപത് മാസം പ്രായമായ സിയ ഏക മകൻ.
കുളച്ചൽ കടലിൽ നിന്ന് ഒന്നര മാസം മുമ്പു കിട്ടിയ മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ വിവരം ഇന്നലെ വൈകുന്നേരം കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ അധികൃതർ അറിയിച്ചു.
നവംബർ 29 ന് മാർട്ടിന്റെ വള്ളത്തിൽ അടിമലത്തുറയിൽ നിന്ന് മീൻ പിടിക്കാൻ പോയ ആറംഗ സംഘത്തിൽപ്പെട്ട ആളായിരുന്നു ബെൽറ്റൻ.
കടൽത്തിരകൾ തകർത്തെറിഞ്ഞ വള്ളത്തിലെ അഞ്ച് പേർ മുങ്ങിത്താണപ്പോൾ വിൽഫ്രഡ് എന്നയാളെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരുടെ മൃതദേഹങ്ങൾ നേരത്തെ കിട്ടിയെങ്കിലും രാജു, ലോറൻസ് എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്.
റോസിറ്റയാണ് ബെൽറ്റന്റെ ഭാര്യ. ഒൻപത് മാസം പ്രായമായ സിയ ഏക മകൻ.