കോട്ടയം: കേരള കോണ്‍ഗ്രസും കെ.എം. മാണിയും തുടർന്നും യുഡിഎഫിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ തീരുമാനമെടുക്കാൻ കേരള കോണ്‍ഗ്രസിനു സ്വാതന്ത്ര്യമുണ്ട്. യുഡിഎഫിലേക്കു മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് അവരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.
കെ.എം. മാണി വളരെക്കാലം യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ളയാളാണ്. തുടർന്നും അവിടെത്തന്നെ ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനം എടുത്തതിനെതിരേ മാത്രമാണു കോണ്‍ഗ്രസ് നിലപാടു സ്വീകരിച്ചത്. തദ്ദേശ-സഹകരണ തലങ്ങളിലെ കോണ്‍ഗ്രസിന്റെ സമീപനം തുടരും.
ബിജെപിയാണ് രാജ്യത്തിന്റെ പ്രധാന ശത്രു. അവരുടെ പല നയങ്ങളും തീരുമാനങ്ങളും നമ്മുടെ അടിസ്ഥാനം തകർക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ രാജ്യത്തെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചു പ്രവർത്തിക്കണം. അതിൽനിന്നു ആരും മാറി നിൽക്കുന്നതു ഗുണകരമാവില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് അവിടെ പരാജയപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ.എം. മാണി വളരെക്കാലം യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ളയാളാണ്. തുടർന്നും അവിടെത്തന്നെ ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനം എടുത്തതിനെതിരേ മാത്രമാണു കോണ്‍ഗ്രസ് നിലപാടു സ്വീകരിച്ചത്. തദ്ദേശ-സഹകരണ തലങ്ങളിലെ കോണ്‍ഗ്രസിന്റെ സമീപനം തുടരും.
ബിജെപിയാണ് രാജ്യത്തിന്റെ പ്രധാന ശത്രു. അവരുടെ പല നയങ്ങളും തീരുമാനങ്ങളും നമ്മുടെ അടിസ്ഥാനം തകർക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ രാജ്യത്തെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചു പ്രവർത്തിക്കണം. അതിൽനിന്നു ആരും മാറി നിൽക്കുന്നതു ഗുണകരമാവില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് അവിടെ പരാജയപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.