കൊട്ടാരക്കര: സോളാർ കേസുമായി ബന്ധപ്പെട്ടു മുഖ്യ പ്രതി സരിത എസ്.നായരുടെ കത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പത്തനംതിട്ട മുൻ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകി.
ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ സരിതയും ഗണേഷ് കുമാർ എംഎൽഎയും മറ്റു ചിലരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി കത്ത് വ്യാജമായി സൃഷ്ടി ച്ചുവെന്ന ആരോപിച്ച് സുധീർ ജേക്കബ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് മുൻ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ മൊഴി രേഖപ്പെടുത്തിയത്.
വിചാരണത്തടവുകാരിയായി സരിത 2013 ജൂലൈ 21ന് ജയിലിൽ എത്തുമ്പോൾ വനിതാ വാർഡർമാർ നടത്തിയ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് ലഭിച്ചിരുന്നു. ഈ കത്തിനെ പറ്റി ചോദിച്ചപ്പോൾ തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് കേസ് നടത്തുന്നതിന് ഏൽപ്പിക്കാനാണെന്നു സരിത പറഞ്ഞിരുന്നു-ജയിൽ സൂപ്രണ്ടിന്റെ മൊഴിയിൽ പറയുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ സരിതയും ഗണേഷ് കുമാർ എംഎൽഎയും മറ്റു ചിലരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി കത്ത് വ്യാജമായി സൃഷ്ടി ച്ചുവെന്ന ആരോപിച്ച് സുധീർ ജേക്കബ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് മുൻ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ മൊഴി രേഖപ്പെടുത്തിയത്.
വിചാരണത്തടവുകാരിയായി സരിത 2013 ജൂലൈ 21ന് ജയിലിൽ എത്തുമ്പോൾ വനിതാ വാർഡർമാർ നടത്തിയ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് ലഭിച്ചിരുന്നു. ഈ കത്തിനെ പറ്റി ചോദിച്ചപ്പോൾ തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് കേസ് നടത്തുന്നതിന് ഏൽപ്പിക്കാനാണെന്നു സരിത പറഞ്ഞിരുന്നു-ജയിൽ സൂപ്രണ്ടിന്റെ മൊഴിയിൽ പറയുന്നു.