കൊച്ചി: പാറ്റൂർ ഭൂമിക്കേസിൽ ലോകായുക്ത മുന്പാകെ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയ റിപ്പോർട്ട് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഹൈക്കോടതി. പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കാൻ മുൻചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് നൽകിയ ഹർജി പരിഗണിക്കവെയാണു ഹൈക്കോടതിയുടെ വിമർശനം.
നേരത്ത ഈ കേസിൽ സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ജേക്കബ് തോമസ് ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇതിലുള്ള അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ വാട്ടർ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണു കേസ്. ഈ കേസിലുൾപ്പെട്ട ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്ററിൽ ക്രമക്കേടുണ്ടെന്നു മുൻപു ലോകായുക്തയിൽ ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിരുന്നു.
കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ ജേക്കബ് തോമസിനോടു വിശദീകരണം തേടിയിരുന്നു. തുടർന്നു നേരിട്ടു ഹാജരായ ജേക്കബ് തോമസ് സെറ്റിൽമെന്റ് രജിസ്റ്ററിലല്ല, അനുബന്ധരേഖകളിലാണു ക്രമക്കേടെന്ന് അഭിപ്രായപ്പെട്ടു. ലോകായുക്തയ്ക്കു നൽകിയ റിപ്പോർട്ടിൽ തെറ്റുണ്ടെങ്കിൽ അതു പറയണമെന്നും ഇക്കാര്യം വ്യക്തമാക്കി സർക്കാർ അഭിഭാഷകൻ മുഖേന റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എന്നാൽ ജേക്കബ് തോമസ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
നേരത്ത ഈ കേസിൽ സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ജേക്കബ് തോമസ് ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇതിലുള്ള അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ വാട്ടർ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണു കേസ്. ഈ കേസിലുൾപ്പെട്ട ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്ററിൽ ക്രമക്കേടുണ്ടെന്നു മുൻപു ലോകായുക്തയിൽ ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിരുന്നു.
കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ ജേക്കബ് തോമസിനോടു വിശദീകരണം തേടിയിരുന്നു. തുടർന്നു നേരിട്ടു ഹാജരായ ജേക്കബ് തോമസ് സെറ്റിൽമെന്റ് രജിസ്റ്ററിലല്ല, അനുബന്ധരേഖകളിലാണു ക്രമക്കേടെന്ന് അഭിപ്രായപ്പെട്ടു. ലോകായുക്തയ്ക്കു നൽകിയ റിപ്പോർട്ടിൽ തെറ്റുണ്ടെങ്കിൽ അതു പറയണമെന്നും ഇക്കാര്യം വ്യക്തമാക്കി സർക്കാർ അഭിഭാഷകൻ മുഖേന റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എന്നാൽ ജേക്കബ് തോമസ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.