കൊച്ചി: നെടുന്പാശേരി മനുഷ്യക്കടത്ത് കേസിലെ അന്തിമവാദം അടുത്തയാഴ്ച ആരംഭിക്കും. കേസിന്റെ സാക്ഷിവിസ്താരവും കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന നടപടിയും പൂർത്തിയായതിനെത്തുടർന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതി കേസ് അന്തിമവാദത്തിനായി മാറ്റിയത്. സിബിഐ 73 സാക്ഷികളെയും പ്രതിഭാഗം ഏഴു സാക്ഷികളെയും കോടതി മുന്പാകെ വിസ്തരിച്ചു.
തൃശൂർ വലപ്പാട് സ്വദേശി സുരേഷ്, കൊടുങ്ങല്ലൂർ കരുമാത്തറ സ്വദേശിനി ലിസി സോജൻ, കൊടുങ്ങല്ലൂർ ലോകമലേശ്വരം അണ്ടുരുത്തിയിൽ സേതുലാൽ, കൊല്ലം പുനലൂർ സ്വദേശിനി ശാന്ത, മരട് ചന്പക്കര സ്വദേശി വർഗീസ് റാഫേൽ എന്ന സന്തോഷ്, തിരുവനന്തപുരം കരീകുളം വട്ടപ്പാറ സ്വദേശി വി.അനിൽകുമാർ, ചാവക്കാട് സ്വദേശി പി.കെ. കബീർ, കൊടുങ്ങല്ലൂർ എറിയാട് സ്വദേശി എ.പി. മനീഷ് , തിരുവനന്തപുരം വക്കം സ്വദേശി കെ. സുധർമൻ, തൃശൂർ പാഴൂർ സ്വദേശി സിറാജ്, കട്ടപ്പന സ്വദേശിനി ബിന്ദു, കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ടി.എ. റഫീഖ്, എസ്. മുസ്തഫ, താഹിർ എന്നിവരാണ് വിചാരണ നേരിടുന്നത്.
തൃശൂർ വലപ്പാട് സ്വദേശി സുരേഷ്, കൊടുങ്ങല്ലൂർ കരുമാത്തറ സ്വദേശിനി ലിസി സോജൻ, കൊടുങ്ങല്ലൂർ ലോകമലേശ്വരം അണ്ടുരുത്തിയിൽ സേതുലാൽ, കൊല്ലം പുനലൂർ സ്വദേശിനി ശാന്ത, മരട് ചന്പക്കര സ്വദേശി വർഗീസ് റാഫേൽ എന്ന സന്തോഷ്, തിരുവനന്തപുരം കരീകുളം വട്ടപ്പാറ സ്വദേശി വി.അനിൽകുമാർ, ചാവക്കാട് സ്വദേശി പി.കെ. കബീർ, കൊടുങ്ങല്ലൂർ എറിയാട് സ്വദേശി എ.പി. മനീഷ് , തിരുവനന്തപുരം വക്കം സ്വദേശി കെ. സുധർമൻ, തൃശൂർ പാഴൂർ സ്വദേശി സിറാജ്, കട്ടപ്പന സ്വദേശിനി ബിന്ദു, കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ടി.എ. റഫീഖ്, എസ്. മുസ്തഫ, താഹിർ എന്നിവരാണ് വിചാരണ നേരിടുന്നത്.