കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്റേതടക്കം വിവിധ എടിഎമ്മുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമായി തുടരുന്നു. നാലു വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടാമത്തെ അന്വേഷണ സംഘം ഇന്നലെ കോയമ്പത്തൂരിലെത്തി. അവിടത്തെ സിസിടിവികളിൽ നിന്നു പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ചു.
തട്ടിപ്പു നടത്തിയ സംഘങ്ങളിലെ ചിലരെ കോയമ്പത്തൂർ പോലീസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ.പി. അബ്ദുൽ റസാഖ് അറിയിച്ചു. ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ കോയമ്പത്തൂരിലെത്തിയ കസബ എസ്ഐ വി. സിജിത്തും സംഘവും ചില നിർണായക വിവരങ്ങൾകൂടി ശേഖരിച്ചു.
തട്ടിപ്പു നടത്തിയ സംഘങ്ങളിലെ ചിലരെ കോയമ്പത്തൂർ പോലീസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ.പി. അബ്ദുൽ റസാഖ് അറിയിച്ചു. ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ കോയമ്പത്തൂരിലെത്തിയ കസബ എസ്ഐ വി. സിജിത്തും സംഘവും ചില നിർണായക വിവരങ്ങൾകൂടി ശേഖരിച്ചു.