കോട്ടയം: ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിലേക്കു വയൽ നികത്തി റോഡ് നിർമിച്ചെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി കോട്ടയം വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. പുതിയ അന്വേഷണസംഘമാണ് ഇന്നലെ എഫ്ഐആർ സമർപ്പിച്ചത്. ഏപ്രിൽ 19ന് അന്തിമറിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. 2008 നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചു റോഡ് നിർമിച്ചുവെന്ന പരാതിയിലാണ് എഫ്ഐആർ.
മുൻ കളക്ടർ പി. വേണുഗോപാൽ, സബ് കളക്ടർ സൗരഭ് ജെയിൻ, എഡിഎം കെ.പി. തന്പി എന്നിവർ ഉൾപ്പെടെ 22 ഉദ്യോഗസ്ഥരെയും തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയെയും പ്രതികളാക്കി.
കേസന്വേഷണം തിരുവനന്തപുരം വിജിലൻസിന്റെ പ്രത്യേക സംഘത്തിനു കൈമാറിയതു പിൻവലിക്കണമെന്ന പരാതിക്കാരൻ സുഭാഷ് എം. തീക്കാടന്റെ ആവശ്യം വിജിലൻസ് കോടതി നിരാകരിച്ചു. കോട്ടയം വിജിലൻസ് സംഘം അന്വേഷിച്ചു കൊണ്ടിരുന്ന കേസാണു തിരുവനന്തപുരം എസ്ഐ യൂണിറ്റ് ഒന്നിനു കൈമാറിയത്. എസ്പി കെ.ഇ. ബൈജുവിനാണ് അന്വേഷണ നേതൃത്വം. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നു പരാതിക്കാരൻ ആരോപിച്ചു. അന്വേഷണസംഘത്തെ മാറ്റിയ വിഷയത്തിൽ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി.
മുൻ കളക്ടർ പി. വേണുഗോപാൽ, സബ് കളക്ടർ സൗരഭ് ജെയിൻ, എഡിഎം കെ.പി. തന്പി എന്നിവർ ഉൾപ്പെടെ 22 ഉദ്യോഗസ്ഥരെയും തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയെയും പ്രതികളാക്കി.
കേസന്വേഷണം തിരുവനന്തപുരം വിജിലൻസിന്റെ പ്രത്യേക സംഘത്തിനു കൈമാറിയതു പിൻവലിക്കണമെന്ന പരാതിക്കാരൻ സുഭാഷ് എം. തീക്കാടന്റെ ആവശ്യം വിജിലൻസ് കോടതി നിരാകരിച്ചു. കോട്ടയം വിജിലൻസ് സംഘം അന്വേഷിച്ചു കൊണ്ടിരുന്ന കേസാണു തിരുവനന്തപുരം എസ്ഐ യൂണിറ്റ് ഒന്നിനു കൈമാറിയത്. എസ്പി കെ.ഇ. ബൈജുവിനാണ് അന്വേഷണ നേതൃത്വം. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നു പരാതിക്കാരൻ ആരോപിച്ചു. അന്വേഷണസംഘത്തെ മാറ്റിയ വിഷയത്തിൽ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി.