തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് 24നു വാഹന പണിമുടക്കു നടത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു പണിമുടക്ക്.
ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും സംയുക്തമായാണു പണിമുടക്കുന്നതെന്ന് ജനറൽ കണ്‍വീനർ കെ.കെ. ദിവാകരൻ, ട്രേഡ് യൂണിയൻ നേതാക്കളായ പി. നന്ദകുമാർ- സിഐടിയു, ജെ. ഉദയഭാനു- എഐടിയുസി, ഇ. നാരായണൻനായർ-ഐഎൻടിയുസി എന്നിവർ അറിയിച്ചു. ഇന്നലെ സംസ്ഥാനത്തു പെട്രോളിനു 17 മുതൽ 18 വരെ പൈസയും ഡീസലിന് 19 മുതൽ 20 വരെ പൈസയും വർധിച്ചു.
30 മുതൽ ബസ് സമരം
ബസ് ചാർജ് വർധിപ്പിക്കണമെന്നു ശിപാർശ ചെയ്ത ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷൻ 30 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കു നടത്തും. ഇതിനു മുന്നോടിയായി 22നു സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടനാ ഭാരവാഹികൾ നിരാഹാരസമരം നടത്തുമെന്ന് കോണ്‍ഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു.
ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും സംയുക്തമായാണു പണിമുടക്കുന്നതെന്ന് ജനറൽ കണ്‍വീനർ കെ.കെ. ദിവാകരൻ, ട്രേഡ് യൂണിയൻ നേതാക്കളായ പി. നന്ദകുമാർ- സിഐടിയു, ജെ. ഉദയഭാനു- എഐടിയുസി, ഇ. നാരായണൻനായർ-ഐഎൻടിയുസി എന്നിവർ അറിയിച്ചു. ഇന്നലെ സംസ്ഥാനത്തു പെട്രോളിനു 17 മുതൽ 18 വരെ പൈസയും ഡീസലിന് 19 മുതൽ 20 വരെ പൈസയും വർധിച്ചു.
30 മുതൽ ബസ് സമരം
ബസ് ചാർജ് വർധിപ്പിക്കണമെന്നു ശിപാർശ ചെയ്ത ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷൻ 30 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കു നടത്തും. ഇതിനു മുന്നോടിയായി 22നു സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടനാ ഭാരവാഹികൾ നിരാഹാരസമരം നടത്തുമെന്ന് കോണ്‍ഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു.