കൊച്ചി: ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിൽ കുമരകത്തുള്ള നിരാമയ റിസോർട്ട് കൈവശം അവകാശപ്പെടുന്ന 41 സെന്റ് സ്ഥലം സംബന്ധിച്ച രേഖകൾ നശിപ്പിക്കപ്പെട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റിസോർട്ട് കൈയേറ്റഭൂമിയിലാണെന്നു കാണിച്ചു പഞ്ചായത്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു റിസോർട്ട് അധികൃതർ നൽകിയ ഹർജിയിലാണു വിശദീകരണം.
റിസോർട്ട് നിലനിൽക്കുന്ന ഭാഗത്തെ ഒന്നര സെന്റ് സ്ഥലം തോട്-കായൽ കൈയേറ്റ ഭൂമിയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. റിസോർട്ട് അധികൃതർ കായൽ, തോട് പുറന്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി കുമരകത്തെ ജനസന്പർക്ക സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ കൈയേറ്റം കണ്ടെത്തിയെന്നാണു സർക്കാർ പറയുന്നത്. ഹർജിയിൽ തിരുത്തൽ വരുത്താതെ പുതിയ ആരോപണങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല- സർക്കാർ വ്യക്തമാക്കുന്നു.
റിസോർട്ട് നിലനിൽക്കുന്ന ഭാഗത്തെ ഒന്നര സെന്റ് സ്ഥലം തോട്-കായൽ കൈയേറ്റ ഭൂമിയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. റിസോർട്ട് അധികൃതർ കായൽ, തോട് പുറന്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി കുമരകത്തെ ജനസന്പർക്ക സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ കൈയേറ്റം കണ്ടെത്തിയെന്നാണു സർക്കാർ പറയുന്നത്. ഹർജിയിൽ തിരുത്തൽ വരുത്താതെ പുതിയ ആരോപണങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല- സർക്കാർ വ്യക്തമാക്കുന്നു.