മട്ടന്നൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ആശിഷുമായി പോലീസ് സ്റ്റേഷനിലെ ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് എഎസ്ഐക്കു സസ്പെൻഷൻ. അപമര്യാദയായി പെരുമാറിയെന്ന ആശിഷിന്റെ പരാതിയിലാണ് സസ്പെൻഷൻ.
മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ.എം.മനോജ് കുമാറിനെയാണു ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് അനുകൂല പോലീസ് അസോസിയേഷൻ മുൻ പ്രസിഡന്റാണു മനോജ് കുമാർ. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാൻ സൗകര്യമൊരുക്കി തരണമെന്നാവശ്യപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ10 ന് രാവിലെ എട്ടിനായിരുന്നു സംഭവം. കണ്ണൂരിലെ ഒരു സ്കൂളിൽനിന്ന് എട്ട് വിദ്യാർഥിനികളും ഒരു അധ്യാപികയുമടക്കം 11 പേർ ഭോപ്പാലിൽ നടന്ന കലാ ഉത്സവ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം.
മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ.എം.മനോജ് കുമാറിനെയാണു ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് അനുകൂല പോലീസ് അസോസിയേഷൻ മുൻ പ്രസിഡന്റാണു മനോജ് കുമാർ. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാൻ സൗകര്യമൊരുക്കി തരണമെന്നാവശ്യപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ10 ന് രാവിലെ എട്ടിനായിരുന്നു സംഭവം. കണ്ണൂരിലെ ഒരു സ്കൂളിൽനിന്ന് എട്ട് വിദ്യാർഥിനികളും ഒരു അധ്യാപികയുമടക്കം 11 പേർ ഭോപ്പാലിൽ നടന്ന കലാ ഉത്സവ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം.