കൊച്ചി: അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 21 പേർ മരിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയതായും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പത്തുദിവസത്തിനകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു. 2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവേ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഇതേത്തുടർന്നാണു ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡിജിപി, ജയിൽ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നത്.
ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പത്തുദിവസത്തിനകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു. 2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവേ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഇതേത്തുടർന്നാണു ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡിജിപി, ജയിൽ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നത്.