കൊച്ചി: തീരദേശ ജനതയോടു പക്ഷം ചേർന്നു ദീപിക പത്രം സ്വീകരിച്ച നീതിപൂർവകമായ നിലപാടിന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) നന്ദി അറിയിച്ചു. ഓഖി ദുരന്തത്തിന്റെ വേദനകൾ പങ്കുവയ്ക്കാൻ ഇന്നലെ രണ്ടു പേജുകൾ നൽകിക്കൊണ്ട് ദീപിക ചെയ്ത വലിയ കാര്യം തീരജനതയ്ക്ക് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന് അയച്ച കത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോർജ് എന്നിവർ അറിയിച്ചു.
ഓഖി ദുരന്തം തീരദേശത്തുണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മുറിവുണക്കാൻ, ആശ്വാസമേകാൻ ബാധ്യതയും ഉത്തരവാദിത്വവുമുള്ള അധികാരികൾ ദുരന്തത്തിന്റെ ആഴം പൂർണമായും ഉൾക്കൊണ്ടിട്ടില്ല എന്നുള്ളതാണ് ഇതിനു തടസമായി നിൽക്കുന്ന പ്രധാനകാര്യം.
ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികൾ, കേരളത്തിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ തിരിച്ചറിയാതെ കിടക്കുന്ന 14 മൃതശരീരങ്ങൾ, മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരാത്തവർ, ഗുരുതരമായി പരിക്കു പറ്റിയവർ ഇവരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങൾ ഓഖിയുടെ ബാക്കി പത്രങ്ങളാണ്.
2017 നവംബർ 30 മുതൽ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ചുപോരുന്ന വാർത്തകളും സംഭവങ്ങളും എഡിറ്റോറിയലും തീരജനതയ്ക്കു ആശ്വാസകരവും സഹായകരവുമായിരുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ഇനിയും തിരിച്ചുവരാത്ത മത്സ്യത്തൊഴിലാളികളുടെ ചിത്രം ഇന്നലെ ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ച് ദീപിക പത്രധർമത്തിന് മഹത് സാക്ഷ്യമാണ് നൽകിയിട്ടുള്ളത്. ഇന്നലത്തെ പത്രത്തിന്റെ രണ്ടു പേജുകൾ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരന്തകഥകൾക്കു വേണ്ടി നീക്കിവച്ചത് വേദനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടുമുള്ള ദീപികയുടെ പക്ഷം ചേരലായി ഞങ്ങളുൾക്കൊള്ളുന്നു.
പത്രാധിപരോടും ദീപിക പത്രത്തോടുമുള്ള സ്നേഹവും നന്ദിയും ആദരപൂർവം അറിയിക്കുന്നതായി അവർ പറഞ്ഞു.
ഓഖി ദുരന്തം തീരദേശത്തുണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മുറിവുണക്കാൻ, ആശ്വാസമേകാൻ ബാധ്യതയും ഉത്തരവാദിത്വവുമുള്ള അധികാരികൾ ദുരന്തത്തിന്റെ ആഴം പൂർണമായും ഉൾക്കൊണ്ടിട്ടില്ല എന്നുള്ളതാണ് ഇതിനു തടസമായി നിൽക്കുന്ന പ്രധാനകാര്യം.
ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികൾ, കേരളത്തിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ തിരിച്ചറിയാതെ കിടക്കുന്ന 14 മൃതശരീരങ്ങൾ, മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരാത്തവർ, ഗുരുതരമായി പരിക്കു പറ്റിയവർ ഇവരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങൾ ഓഖിയുടെ ബാക്കി പത്രങ്ങളാണ്.
2017 നവംബർ 30 മുതൽ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ചുപോരുന്ന വാർത്തകളും സംഭവങ്ങളും എഡിറ്റോറിയലും തീരജനതയ്ക്കു ആശ്വാസകരവും സഹായകരവുമായിരുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ഇനിയും തിരിച്ചുവരാത്ത മത്സ്യത്തൊഴിലാളികളുടെ ചിത്രം ഇന്നലെ ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ച് ദീപിക പത്രധർമത്തിന് മഹത് സാക്ഷ്യമാണ് നൽകിയിട്ടുള്ളത്. ഇന്നലത്തെ പത്രത്തിന്റെ രണ്ടു പേജുകൾ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരന്തകഥകൾക്കു വേണ്ടി നീക്കിവച്ചത് വേദനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടുമുള്ള ദീപികയുടെ പക്ഷം ചേരലായി ഞങ്ങളുൾക്കൊള്ളുന്നു.
പത്രാധിപരോടും ദീപിക പത്രത്തോടുമുള്ള സ്നേഹവും നന്ദിയും ആദരപൂർവം അറിയിക്കുന്നതായി അവർ പറഞ്ഞു.