ആലപ്പുഴ: കരിങ്കല്ല്, എംസാൻഡ് തുടങ്ങിയ ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം നിർമാണ മേഖല സ്തംഭനത്തിലേക്ക്. 40 ശതമാനം മുതൽ ഏഴുപതു ശതമാനം വരെ വിലവർധന ഈ മേഖലയിലുണ്ടായെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഭാരവാഹികളും ഗവണ്മെന്റ് കോണ്ട്രാക്ടർമാരും പറയുന്നു. ആവശ്യമുള്ളത്രയും വസ്തുക്കൾ കിട്ടുന്നതുമില്ല. ആവശ്യമുള്ളതിന്റെ 30 ശതമാനം ക്വാറി-ക്രഷർ ഉത്പന്നങ്ങൾ പോലും ലഭിക്കാത്തതിനാൽ ജിഎസ്ടി രജിസ്ട്രേഷനുള്ള സർക്കാർ-സ്വകാര്യ കരാറുകാർക്കു പണികൾ പൂർത്തിയാക്കാനും കഴിയുന്നില്ല.
അനുബന്ധമായി ക്വാറികളില്ലാത്ത മിക്ക ക്രഷറുകളും പ്രവർത്തനരഹിതവുമായി. നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രതിസന്ധിക്കൊപ്പം ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റം കൂടിയായതോടെ പിടിച്ചുനിൽക്കാൻ പലരും ബുദ്ധിമുട്ടുകയാണ്. കരിങ്കല്ല് സെക്കൻഡ് ഗ്രേഡ് ഒരു ക്യുബിക് അടിക്ക് 18 രൂപയും വലുതിന് 22 രൂപയും വരെയാണ് ഈടാക്കുന്നത്. മണലിനാകട്ടെ 20ൽനിന്ന് എഴുപതു രൂപവരെയും ആയി. ഗുണനിലവാരത്തിലും ഇടിവുണ്ടായെന്ന് ഭാരവാഹികൾ പറയുന്നു. എംസാൻഡിലടക്കം പൊടിയുടെ അംശം കൂടുതലായി വരുന്നു. ഇതു നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന മൂവായിരത്തിൽപരം കരിങ്കൽ ക്വാറികളുടെ പ്രവർത്തനം കേവലം നൂറിലേക്കു ചുരുങ്ങി. പുതിയ ക്വാറികൾ തുടങ്ങുന്നതിനു സർക്കാർ ഭൂമി പാട്ടത്തിനു നല്കി പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ സന്തോഷ്ബാബു, സെക്രട്ടറി ആർ. മുരളീധരൻ, ആലപ്പുഴ സെന്റർ ചെയർമാൻ ടോമി പുലിക്കാട്ടിൽ, തിരുവല്ല സെന്റർ ചെയർമാൻ ജോണ്‍ഫിലിപ്പ്, കേന്ദ്രകമ്മിറ്റിയംഗം കുര്യൻ ഫിലിപ്പ് എന്നിവരും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം റഗുലേറ്ററി കമ്മീഷനെ വച്ച് ഏകീകൃത വില നിലവാരം നടപ്പിലാക്കുകയും വേണം.
അഞ്ചു വർഷത്തെ ആവശ്യം മുന്നിൽകണ്ടു ക്വാറി-ക്രഷർ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര കർമപദ്ധതി ആവിഷ്കരിക്കണമെന്നു കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ. രഘുനാഥൻ, ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അൻവർ ഹുസൈൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അനുബന്ധമായി ക്വാറികളില്ലാത്ത മിക്ക ക്രഷറുകളും പ്രവർത്തനരഹിതവുമായി. നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രതിസന്ധിക്കൊപ്പം ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റം കൂടിയായതോടെ പിടിച്ചുനിൽക്കാൻ പലരും ബുദ്ധിമുട്ടുകയാണ്. കരിങ്കല്ല് സെക്കൻഡ് ഗ്രേഡ് ഒരു ക്യുബിക് അടിക്ക് 18 രൂപയും വലുതിന് 22 രൂപയും വരെയാണ് ഈടാക്കുന്നത്. മണലിനാകട്ടെ 20ൽനിന്ന് എഴുപതു രൂപവരെയും ആയി. ഗുണനിലവാരത്തിലും ഇടിവുണ്ടായെന്ന് ഭാരവാഹികൾ പറയുന്നു. എംസാൻഡിലടക്കം പൊടിയുടെ അംശം കൂടുതലായി വരുന്നു. ഇതു നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന മൂവായിരത്തിൽപരം കരിങ്കൽ ക്വാറികളുടെ പ്രവർത്തനം കേവലം നൂറിലേക്കു ചുരുങ്ങി. പുതിയ ക്വാറികൾ തുടങ്ങുന്നതിനു സർക്കാർ ഭൂമി പാട്ടത്തിനു നല്കി പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ സന്തോഷ്ബാബു, സെക്രട്ടറി ആർ. മുരളീധരൻ, ആലപ്പുഴ സെന്റർ ചെയർമാൻ ടോമി പുലിക്കാട്ടിൽ, തിരുവല്ല സെന്റർ ചെയർമാൻ ജോണ്‍ഫിലിപ്പ്, കേന്ദ്രകമ്മിറ്റിയംഗം കുര്യൻ ഫിലിപ്പ് എന്നിവരും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം റഗുലേറ്ററി കമ്മീഷനെ വച്ച് ഏകീകൃത വില നിലവാരം നടപ്പിലാക്കുകയും വേണം.
അഞ്ചു വർഷത്തെ ആവശ്യം മുന്നിൽകണ്ടു ക്വാറി-ക്രഷർ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര കർമപദ്ധതി ആവിഷ്കരിക്കണമെന്നു കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ. രഘുനാഥൻ, ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അൻവർ ഹുസൈൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.