കോഴിക്കോട്: മലയാളത്തിലെ ‘റോബിന് ഹുഡ്’ സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ പോലീസിനു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു.
വ്യത്യസ്ത ദിവസങ്ങളിലായി ഒന്നിലധികം സംഘങ്ങൾ ചേവായൂർ സ്റ്റേഷൻ പരിധിയിലെ വെള്ളിമാടുകുന്ന് എടിഎം കൗണ്ടറിലെ മെഷീനിൽ ഉപകരണം സ്ഥാപിക്കുന്നതും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുന്നതുമടങ്ങുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു സംഘാംഗങ്ങളെ ഏറെക്കുറെ തിരിച്ചറിഞ്ഞത്.
ആശങ്കയിൽ
ഇവരിൽ ചിലർ പോലീസ് വലയിലായതായും സൂചനയുണ്ട്. കോയന്പത്തൂരിലെത്തിയ സിറ്റി പോലീസ് സംഘവും ചില നിർണായക വിവരങ്ങൾ ശേഖരിച്ചു. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണു വിവരം.
ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. തട്ടിപ്പുവിവരം പുറത്തുവന്നതോടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇടപാടുകാർ ആശങ്കയിലാണ്. തട്ടിപ്പുസംഘത്തിന് ഏതെങ്കിലും ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നു.
രണ്ടംഗ സംഘം
8,11 തീയതികളിൽ രണ്ടുപേർ വീതമടങ്ങുന്ന വ്യത്യസ്ത സംഘങ്ങളാണ് വെള്ളിമാടുകുന്നിലെ പിഎൻബി എടിഎം കൗണ്ടറിൽനിന്ന് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയത്. 11ന് രാവിലെ 7.40 മുതൽ ടീഷർട്ട് ധരിച്ച രണ്ടു യുവാക്കൾ പലതവണ കൗണ്ടറിൽ കയറിയിറങ്ങുന്നതാണു ദൃശ്യങ്ങൾ. ഒരാൾ തൊപ്പിയുടെ ഷേഡ് താഴ്ത്തി മുഖം മറച്ച നിലയിലാണ്. സാരി ധരിച്ച യുവതി രാവിലെ 7.43ന് കൗണ്ടറിൽനിന്ന് ഒരു മിനിറ്റിനകം പണം പിൻവലിച്ചു പുറത്തേക്കു പോയതിനു പിന്നാലെ യുവാക്കൾ കൗണ്ടറിൽ കടന്നു കീശയിൽനിന്നെടുത്ത ഉപകരണം കാർഡ് സ്ലോട്ടിൽ സ്ഥാപിച്ചു സ്ത്രീയുടെ അക്കൗണ്ട് വിവരങ്ങൾ കോപ്പിചെയ്തെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. (ഈ സ്ത്രീയുടെ പണം പിറ്റേന്ന് കോയന്പത്തൂർ പിച്ചാനൂരിൽനിന്നു പിൻവലിച്ചിട്ടുണ്ട്.)
കോപ്പി ചെയ്തു
കൗണ്ടറിനു പുറത്ത് മറ്റൊരു ഇടപാടുകാരൻ വന്നതോടെ ഇരുവരും തിരക്കിട്ടു പുറത്തേക്കു പോകുന്നതും കാണാം. ഈ ഇടപാടുകാരൻ പുറത്തിറങ്ങിയ ശേഷം വീണ്ടും ഉള്ളിലെത്തിയ തട്ടിപ്പുകാർ നാലു മിനിറ്റോളം കൗണ്ടറിൽ തിരക്കിട്ടു വിവരങ്ങൾ കാർഡിൽ കോപ്പി ചെയ്തു. എടിഎമ്മിലെ കാർഡ് ഇടുന്ന സ്ളോട്ടിൽനിന്ന് ഉപകരണം ഇളക്കിയെടുത്തു കീശയിലാക്കിയാണ് ഇരുവരും പുറത്തേക്കു പോകുന്നത്.
ജനുവരി എട്ടിന് വേറെ രണ്ടുപേരാണ് ഇതേ കൗണ്ടറിൽനിന്നു വിവരങ്ങൾ ശേഖരിച്ചത്. രണ്ടു പേരും തൊപ്പി ധരിച്ചിട്ടുണ്ട്. തൊപ്പിയുടെ ഷേഡ് ഉപയോഗിച്ചു പരമാവധി മുഖം മറച്ചും കാമറയിലേക്കു നോക്കാതെയുമാണ് ഉപകരണങ്ങൾ ഘടിപ്പിച്ചതും കാർഡ് വിവരങ്ങൾ ചോർത്തിയതും. ഇതിനിടെ, ഒരാൾ അറിയാതെ മുകളിലേക്കു നോക്കുന്നുണ്ട്. ഈ ദൃശ്യങ്ങളിൽനിന്നാണു പോലീസിനു തുന്പു ലഭിക്കുന്നത്.
പിൻവലിക്കൽ കോയന്പത്തൂരിൽ
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ പണാപഹരണം ഉണ്ടായിട്ടുള്ളത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ജില്ലയില്‍ വെള്ളിമാടുകുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽനിന്നു ചോർത്തിയ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചു കോയന്പത്തൂരിലെ പിച്ചന്നൂരില്നിന്നാണ് പണം പിന്‍വലിച്ചത്.
വ്യത്യസ്ത ദിവസങ്ങളിലായി ഒന്നിലധികം സംഘങ്ങൾ ചേവായൂർ സ്റ്റേഷൻ പരിധിയിലെ വെള്ളിമാടുകുന്ന് എടിഎം കൗണ്ടറിലെ മെഷീനിൽ ഉപകരണം സ്ഥാപിക്കുന്നതും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുന്നതുമടങ്ങുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു സംഘാംഗങ്ങളെ ഏറെക്കുറെ തിരിച്ചറിഞ്ഞത്.
ആശങ്കയിൽ
ഇവരിൽ ചിലർ പോലീസ് വലയിലായതായും സൂചനയുണ്ട്. കോയന്പത്തൂരിലെത്തിയ സിറ്റി പോലീസ് സംഘവും ചില നിർണായക വിവരങ്ങൾ ശേഖരിച്ചു. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണു വിവരം.
ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. തട്ടിപ്പുവിവരം പുറത്തുവന്നതോടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇടപാടുകാർ ആശങ്കയിലാണ്. തട്ടിപ്പുസംഘത്തിന് ഏതെങ്കിലും ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നു.
രണ്ടംഗ സംഘം
8,11 തീയതികളിൽ രണ്ടുപേർ വീതമടങ്ങുന്ന വ്യത്യസ്ത സംഘങ്ങളാണ് വെള്ളിമാടുകുന്നിലെ പിഎൻബി എടിഎം കൗണ്ടറിൽനിന്ന് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയത്. 11ന് രാവിലെ 7.40 മുതൽ ടീഷർട്ട് ധരിച്ച രണ്ടു യുവാക്കൾ പലതവണ കൗണ്ടറിൽ കയറിയിറങ്ങുന്നതാണു ദൃശ്യങ്ങൾ. ഒരാൾ തൊപ്പിയുടെ ഷേഡ് താഴ്ത്തി മുഖം മറച്ച നിലയിലാണ്. സാരി ധരിച്ച യുവതി രാവിലെ 7.43ന് കൗണ്ടറിൽനിന്ന് ഒരു മിനിറ്റിനകം പണം പിൻവലിച്ചു പുറത്തേക്കു പോയതിനു പിന്നാലെ യുവാക്കൾ കൗണ്ടറിൽ കടന്നു കീശയിൽനിന്നെടുത്ത ഉപകരണം കാർഡ് സ്ലോട്ടിൽ സ്ഥാപിച്ചു സ്ത്രീയുടെ അക്കൗണ്ട് വിവരങ്ങൾ കോപ്പിചെയ്തെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. (ഈ സ്ത്രീയുടെ പണം പിറ്റേന്ന് കോയന്പത്തൂർ പിച്ചാനൂരിൽനിന്നു പിൻവലിച്ചിട്ടുണ്ട്.)
കോപ്പി ചെയ്തു
കൗണ്ടറിനു പുറത്ത് മറ്റൊരു ഇടപാടുകാരൻ വന്നതോടെ ഇരുവരും തിരക്കിട്ടു പുറത്തേക്കു പോകുന്നതും കാണാം. ഈ ഇടപാടുകാരൻ പുറത്തിറങ്ങിയ ശേഷം വീണ്ടും ഉള്ളിലെത്തിയ തട്ടിപ്പുകാർ നാലു മിനിറ്റോളം കൗണ്ടറിൽ തിരക്കിട്ടു വിവരങ്ങൾ കാർഡിൽ കോപ്പി ചെയ്തു. എടിഎമ്മിലെ കാർഡ് ഇടുന്ന സ്ളോട്ടിൽനിന്ന് ഉപകരണം ഇളക്കിയെടുത്തു കീശയിലാക്കിയാണ് ഇരുവരും പുറത്തേക്കു പോകുന്നത്.
ജനുവരി എട്ടിന് വേറെ രണ്ടുപേരാണ് ഇതേ കൗണ്ടറിൽനിന്നു വിവരങ്ങൾ ശേഖരിച്ചത്. രണ്ടു പേരും തൊപ്പി ധരിച്ചിട്ടുണ്ട്. തൊപ്പിയുടെ ഷേഡ് ഉപയോഗിച്ചു പരമാവധി മുഖം മറച്ചും കാമറയിലേക്കു നോക്കാതെയുമാണ് ഉപകരണങ്ങൾ ഘടിപ്പിച്ചതും കാർഡ് വിവരങ്ങൾ ചോർത്തിയതും. ഇതിനിടെ, ഒരാൾ അറിയാതെ മുകളിലേക്കു നോക്കുന്നുണ്ട്. ഈ ദൃശ്യങ്ങളിൽനിന്നാണു പോലീസിനു തുന്പു ലഭിക്കുന്നത്.
പിൻവലിക്കൽ കോയന്പത്തൂരിൽ
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ പണാപഹരണം ഉണ്ടായിട്ടുള്ളത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ജില്ലയില്‍ വെള്ളിമാടുകുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽനിന്നു ചോർത്തിയ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചു കോയന്പത്തൂരിലെ പിച്ചന്നൂരില്നിന്നാണ് പണം പിന്‍വലിച്ചത്.