തിരുവനന്തപുരം: പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 3.6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പത്ത് പ്രതികളെക്കൂടെ സിബിഐ അറസ്റ്റ് ചെയ്തു. ഷാരൂഖ് ഖാൻ, സന്തോഷ് കുമാർ, പി.പ്രകാശ്, എസ്. കുരിയാക്കോസ്, നൗഷാദ്, ഉണ്ണികൃഷ്ണൻ, ഇ. നൗഷാദ്, ബി. ഷാനവാസ്,പ്യാരി രാജ, അബ്ദുൾ റഹീം എന്നിവരെയാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയത്.
ഇവരെ ഇന്നു രാവിലെ പതിനൊന്ന് വരെ സിബിഐ കസ്റ്റഡിയിൽ നൽകി. പ്രതികളെ ഈ മാസം 29വരെ റിമാൻഡ് ചെയ്തു .ഇവരുടെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ കേസിൽ ബാങ്ക് മാനേജർ അടക്കം അഞ്ചു പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൊത്തം ഇരുപത്തിയഞ്ചു പ്രതികളുള്ള കേസിൽ ഇതുവരെ പന്ത്രണ്ടു പ്രതികളെ സിബിഐ പിടികൂടിക്കഴിഞ്ഞു.
2011-13 കാലഘട്ടത്തിൽ പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് അന്നത്തെ കേന്ദ്ര സർക്കാരിന്റെ ഭൂമി ലക്ഷ്മി വായ്പ പദ്ധതിയിൽ ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് നൽകുന്ന വായ്പകളിൽ തിരുമറി നടത്തി കോടികൾ കരസ്ഥമാക്കി എന്നാണ് സിബിഐ കേസ് .
ഇവരെ ഇന്നു രാവിലെ പതിനൊന്ന് വരെ സിബിഐ കസ്റ്റഡിയിൽ നൽകി. പ്രതികളെ ഈ മാസം 29വരെ റിമാൻഡ് ചെയ്തു .ഇവരുടെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ കേസിൽ ബാങ്ക് മാനേജർ അടക്കം അഞ്ചു പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൊത്തം ഇരുപത്തിയഞ്ചു പ്രതികളുള്ള കേസിൽ ഇതുവരെ പന്ത്രണ്ടു പ്രതികളെ സിബിഐ പിടികൂടിക്കഴിഞ്ഞു.
2011-13 കാലഘട്ടത്തിൽ പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് അന്നത്തെ കേന്ദ്ര സർക്കാരിന്റെ ഭൂമി ലക്ഷ്മി വായ്പ പദ്ധതിയിൽ ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് നൽകുന്ന വായ്പകളിൽ തിരുമറി നടത്തി കോടികൾ കരസ്ഥമാക്കി എന്നാണ് സിബിഐ കേസ് .