കോട്ടയം: എംജി യൂണിവേഴ്സിറ്റി ബിസിനസ് ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്ററിന്റെ (ബിഐഐസി) ആഭിമുഖ്യത്തിൽ പരീക്ഷണശാലയിൽനിന്ന് ഉത്പന്നങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30നു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, രജിസ്ട്രാർ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റംഗങ്ങളായ പി.കെ. ഹരികുമാർ, ഡോ. എ.എം. തോമസ്, ഡോ. കെ. ഷെറഫുദ്ദീൻ, ഡോ. എ. ജോസ്, ബിഐഐസി ഡയറക്ടർ ഡോ. ആർ. ഗിരീഷ്കുമാർ എന്നിവർ പ്രസംഗിക്കും.
അക്കാദമിക, വ്യാവസായിക ബന്ധത്തിലൂടെ ഗവേഷണ ഫലങ്ങൾ സമൂഹന·യ്ക്കായി പ്രയോജനപ്പെടുത്തുന്നതിനായാണ് പുതിയപദ്ധതി നടപ്പാക്കുന്നത്. സർവകലാശാല ഗവേഷണഫലങ്ങൾ പരീക്ഷണശാലയിൽനിന്നും വിപണിയിലേക്കെത്തിക്കുന്ന ന്ധലാബ് ടു ഇൻഡസ്ട്രി’ പദ്ധതിയിലൂടെ ശാസ്ത്രഗവേഷണ ഫലങ്ങൾ പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗവേഷണ ബിരുദങ്ങൾ അവാർഡ് ചെയ്യുന്ന സർവകലാശാലകളിൽ എംജി മുന്നിട്ടു നിൽക്കുന്നു. 2017ൽ 198 പിഎച്ച്ഡി ബിരുദധാരികൾ എംജിയിൽനിന്നും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ഗവേഷണഫലങ്ങളും കണ്ടുപിടുത്തങ്ങളും സമൂഹന·യ്ക്ക് പ്രയോജനപ്പെടുത്തുവാനും വ്യാവസായിക ഉല്പന്നങ്ങളായി മാറ്റുന്നതിനും പേറ്റന്റുകൾ നേടിയെടുക്കുന്നതിനും സർവകലാശാല ഈ പദ്ധതിയിലൂടെ സൗകര്യമൊരുക്കും.
സർവകലാശാലയുടെ പുതിയ പദ്ധതികളായ ഫാബ് ലാബ്, സയൻസ് പാർക്ക് എന്നി ബൃഹത് സംരംഭങ്ങളും സമീപഭാവിയിൽ സാക്ഷാത്ക്കരിക്കപ്പെടും. വിദ്യാർഥികളിൽ സംരംഭകത്വ നൈപുണ്യം വളർത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ബിഐഐസിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥി സ്റ്റാർട്ട് അപ്പുകളും ഇന്നൊവേഷൻ പ്രഭാഷണ പരന്പരകളും പ്രദർശനങ്ങളും പേറ്റന്റുകൾ നേടുന്നതിനുള്ള നടപടികളും ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. പേറ്റന്റിനായുള്ള 14 അപേക്ഷകളിൽ നടപടി പുരോഗമിച്ചുവരുന്നതായി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.
അക്കാദമിക, വ്യാവസായിക ബന്ധത്തിലൂടെ ഗവേഷണ ഫലങ്ങൾ സമൂഹന·യ്ക്കായി പ്രയോജനപ്പെടുത്തുന്നതിനായാണ് പുതിയപദ്ധതി നടപ്പാക്കുന്നത്. സർവകലാശാല ഗവേഷണഫലങ്ങൾ പരീക്ഷണശാലയിൽനിന്നും വിപണിയിലേക്കെത്തിക്കുന്ന ന്ധലാബ് ടു ഇൻഡസ്ട്രി’ പദ്ധതിയിലൂടെ ശാസ്ത്രഗവേഷണ ഫലങ്ങൾ പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗവേഷണ ബിരുദങ്ങൾ അവാർഡ് ചെയ്യുന്ന സർവകലാശാലകളിൽ എംജി മുന്നിട്ടു നിൽക്കുന്നു. 2017ൽ 198 പിഎച്ച്ഡി ബിരുദധാരികൾ എംജിയിൽനിന്നും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ഗവേഷണഫലങ്ങളും കണ്ടുപിടുത്തങ്ങളും സമൂഹന·യ്ക്ക് പ്രയോജനപ്പെടുത്തുവാനും വ്യാവസായിക ഉല്പന്നങ്ങളായി മാറ്റുന്നതിനും പേറ്റന്റുകൾ നേടിയെടുക്കുന്നതിനും സർവകലാശാല ഈ പദ്ധതിയിലൂടെ സൗകര്യമൊരുക്കും.
സർവകലാശാലയുടെ പുതിയ പദ്ധതികളായ ഫാബ് ലാബ്, സയൻസ് പാർക്ക് എന്നി ബൃഹത് സംരംഭങ്ങളും സമീപഭാവിയിൽ സാക്ഷാത്ക്കരിക്കപ്പെടും. വിദ്യാർഥികളിൽ സംരംഭകത്വ നൈപുണ്യം വളർത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ബിഐഐസിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥി സ്റ്റാർട്ട് അപ്പുകളും ഇന്നൊവേഷൻ പ്രഭാഷണ പരന്പരകളും പ്രദർശനങ്ങളും പേറ്റന്റുകൾ നേടുന്നതിനുള്ള നടപടികളും ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. പേറ്റന്റിനായുള്ള 14 അപേക്ഷകളിൽ നടപടി പുരോഗമിച്ചുവരുന്നതായി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.