സുൽത്താൻ ബത്തേരി: വനം വകുപ്പ് വാച്ചറെ കാട്ടുകൊന്പൻ ചവിട്ടിക്കൊന്നു. കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ കരിയൻ (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കുറിച്യാട് കോളനിക്ക് സമീപത്ത് 50 ഏക്കർ സ്ഥലത്തുവച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആന കരിയനെ ചവുട്ടിയ ശേഷം വലിച്ചെറിഞ്ഞു. കരിയൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കരിയന്റെ ഷർട്ട് തേക്ക് മരത്തിന്റെ മുകളിൽ ചുറ്റി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം വനത്തിനു പുറത്തു വടക്കനാടിനു സമീപം എത്തിച്ചു. എന്നാൽ, ഉത്തവാദപ്പെട്ടവർ ആരും സംഭവ സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ മൃതദേഹം കൊണ്ടുപോകുന്നതു തടഞ്ഞു.
ജില്ലാ കളക്ടർ അല്ലെങ്കിൽ ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ശഠിച്ചു. സംഭവം നടന്ന് രാത്രി ഏഴരയായിട്ടും ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. കാട്ടുകൊന്പൻ കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു. എന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ആന കരിയനെ ചവുട്ടിയ ശേഷം വലിച്ചെറിഞ്ഞു. കരിയൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കരിയന്റെ ഷർട്ട് തേക്ക് മരത്തിന്റെ മുകളിൽ ചുറ്റി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം വനത്തിനു പുറത്തു വടക്കനാടിനു സമീപം എത്തിച്ചു. എന്നാൽ, ഉത്തവാദപ്പെട്ടവർ ആരും സംഭവ സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ മൃതദേഹം കൊണ്ടുപോകുന്നതു തടഞ്ഞു.
ജില്ലാ കളക്ടർ അല്ലെങ്കിൽ ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ശഠിച്ചു. സംഭവം നടന്ന് രാത്രി ഏഴരയായിട്ടും ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. കാട്ടുകൊന്പൻ കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു. എന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.