കൊച്ചി: പനന്പള്ളിനഗറിൽ സ്കൂട്ടർ യൂടേണ്‍ എടുക്കുന്നതിനിടെ പിന്നിൽനിന്നു വന്ന സ്വകാര്യബസ് ഇടിച്ച് കോളജ് വിദ്യാർഥി മരിച്ചു. ആലപ്പുഴ ചന്തിരൂർ പടിഞ്ഞാറെ കൂട്ടുങ്കൽ സെയ്തിന്റെ മകൻ മുഹമ്മദ് ഫാരിസാണ് (18) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.
ബസ് തട്ടി സ്കൂട്ടറിൽനിന്നു റോഡിൽ വീണ ഫാരിസിനെ ഉടൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്നു രാവിലെ 11.30ന് ചന്തിരൂർ ജുമാ മസ്ജിദിൽ. കിംസ് ഗ്രൂപ്പിന്റെ ഗൾഫിലെ അക്കൗണ്ടന്റായ പിതാവ് സെയ്ത് ഇന്നു നാട്ടിലെത്തും. മാതാവ്: ഷംല, സഹോദരങ്ങൾ: ഫസ്ന, ഫയാസ്.
ബസ് തട്ടി സ്കൂട്ടറിൽനിന്നു റോഡിൽ വീണ ഫാരിസിനെ ഉടൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്നു രാവിലെ 11.30ന് ചന്തിരൂർ ജുമാ മസ്ജിദിൽ. കിംസ് ഗ്രൂപ്പിന്റെ ഗൾഫിലെ അക്കൗണ്ടന്റായ പിതാവ് സെയ്ത് ഇന്നു നാട്ടിലെത്തും. മാതാവ്: ഷംല, സഹോദരങ്ങൾ: ഫസ്ന, ഫയാസ്.